ഉപേക്ഷിക്കപ്പെട്ട നായയെ സംരക്ഷിച്ച കുടുംബം നേരിട്ടത് വന്‍ ദുരന്തം; 3മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം

ക്ലാഷ്മോര്‍: മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കടിച്ച് കീറി കൊന്ന് വളര്‍ത്തുനായ. അയര്‍ലന്‍ഡിലെ ക്ലാഷ്മോറിലാണ് സംഭവം. ഉറക്കി കിടത്തിയ കുഞ്ഞ് നിലവിളിക്കുന്നതായി സംശയം തോന്നി നോക്കിയ ബന്ധുവാണ് പെണ്‍കുഞ്ഞിന്‍റെ തലയ്ക്ക് കടിച്ച് കുടയുന്ന വളര്‍ത്തുനായയെ കണ്ടത്. മിയ കോണല്‍ എന്ന മൂന്ന് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ടെറിയര്‍ വിഭാഗത്തിലുള്ള നായ കടിച്ചുകീറി കൊന്നത്. എല്ലാ വുഡിനും പങ്കാളി റൈ കോണലിന്‍റെയും മകളാണ് അതിദാരുണമായി സ്വന്തം കിടപ്പുമുറിയില് കൊല്ലപ്പെട്ടത്. 2021 ജൂണ്‍ ആറിനായിരുന്നു നായ മിയയെ ആക്രമിച്ചത്.

വീട്ടുകാരുമായി ഏറെ അടുപ്പം സൂക്ഷിച്ച നായ പെട്ടന്ന് അക്രമകാരിയാവുമെന്ന് കരുതിയില്ലെന്നാണ് മിയയുടെ ബന്ധുക്കള്‍ പറയുന്നത്. ടെറിയര്‍ വിഭാഗത്തിലെ ചെറിയ നായയായിരുന്നു റെഡ്. വേട്ടനായ വിഭാഗത്തില്‍ പെടുന്നതാണ് ടെറിയര്‍ ഇനം നായകള്‍. എന്നാല്‍ റെഡ് വേട്ടയാടാന്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് ആദ്യ ഉടമ റെഡിനെ ഉപേക്ഷിച്ചത്. എന്നാല്‍ മിയയുടെ മാതാപിതാക്കളോട് നായയെ വേട്ടയാടാന്‍ പരിശീലനം നല്‍കിയ കാര്യം മറച്ച് വച്ചായിരുന്നു കടയുടമ വില്‍പന നടത്തിയത്. എല്ല വുഡിന്‍റെ സഹോദരിയാണ് കുഞ്ഞിനെ കടിച്ച് കീറി നില്‍ക്കുന്ന നായയെ ആദ്യം കാണുന്നത്. കുഞ്ഞിന്‍റെ കിടക്കയിലും മുറിയിലും രക്തം തെറിച്ച നിലയിലായിരുന്നു. നിലത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു മിയ. കുഞ്ഞിന്‍റെ തലയ്ക്ക് പിന്നിലായിരുന്നു നായ കടിച്ച് കീറിയത്.

തലച്ചോറിന് സഭവിച്ച പരിക്കിനും അമിത രക്ത സ്രാവത്തേയും തുടര്‍ന്നായിരുന്നു മിയയുടെ മരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കുന്നത്. മിയയുടെ മുത്തച്ഛനായിരുന്നു നായയെ സംരക്ഷിച്ചിരുന്നത്. ഉപേക്ഷിക്കപ്പെട്ട നായയ്ക്ക് വീണ്ടും ഉടമകളെ കണ്ടെത്തി നല്‍കുന്ന സംഘടന വഴിയായിരുന്നു റെഡ് മിയയുടെ കുടുംബത്തിലെത്തിയത്. വീടിന് പുറത്തൊരുക്കിയ കൂട്ടിലായിരുന്നു നായയെ സംരക്ഷിച്ചിരുന്നത്. നായയെ ഒരിക്കലും വീടിനകത്ത് കയറാന്‍ അനുവദിക്കാറില്ലായിരുന്നുവെന്നും കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അമ്മ പറയുന്നത്. എന്നാല്‍ സംഭവ ദിവസം നായ എങ്ങനെ അകത്ത് എത്തിയതെന്ന് അറിയില്ലെന്നാണ് കുടുംബം വിശദമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്‍റെ മരണത്തിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്, പകല്‍ 6മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍

കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും .6-6 – 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ്

‘നിശബ്ദ കൊലയാളി’ യാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍; കാലുകളില്‍ കാണാം ലക്ഷണങ്ങള്‍

നിശബ്ദ കൊലയാളി എന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സറിനെ വിളിക്കുന്നത് തന്നെ. കാരണം തുടക്കത്തില്‍ കാന്‍സര്‍ കണ്ടെത്തുക പ്രയാസമാണ്. സാധാരണഗതിയില്‍ വയറുവേദന, മഞ്ഞപ്പിത്തം, ശരീരഭാരം കുറയുക എന്നിവയൊക്കെയാണ് ലക്ഷണമെങ്കിലും കാലുകളിലും പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ലക്ഷണങ്ങള്‍ കാണപ്പെടാമെന്ന് ഗവേഷണങ്ങള്‍

വൈദ്യുതി മുടങ്ങും

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പുല്‍പ്പള്ളി ടൗണ്‍ ഭാഗത്ത് നാളെ (ഒക്ടോബര്‍ 22) ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി തടസ്സപ്പെടും. Facebook Twitter WhatsApp

കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മാതൃകാപരം : അഡ്വ ടി.ജെ ഐസക്

കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതി ബഹുദൂരം മുന്നിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക് പറഞ്ഞു.കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര കേരള സർക്കാരുകളുടെയും സിപിഎം

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് ഉജ്ജ്വല തുടക്കം.

ബത്തേരി: വയനാട് ജില്ല സൈക്കിൾ പോളോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് സെൻ്റ്മേരിസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. വിവിധ കാറ്റഗറികളിലായി 16 ഓളം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ടൂർണമെന്റിന്റെ ഉദ്ഘാടനം സ്പോർട്സ്

കല്ലൂർ പാലം മാലിന്യക്കൂമ്പാരമായി; ദുർഗന്ധം പേറി യാത്രക്കാർ

സുൽത്താൻ ബത്തേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ കല്ലൂർ പാലവും സമീപപ്രദേശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. റോഡിന്റെ ഇരുവശങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്നത് യാത്രക്കാർക്കും പരിസരവാസികൾക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. കല്ലൂർ പുഴയോട് ചേർന്നാണ് ഏറ്റവുമധികം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.