മുട്ടില്‍ : പഞ്ചായത്തീരാജ് നിയമത്തിന്റെ അന്തസത്തയെ ഇല്ലാതാക്കി പ്രാദേശിക ഭരണകൂടത്തിന്റെ അധികാരങ്ങളും സമ്പത്തും കവര്‍ന്നെടുക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ പദ്ധതി വിനിയോഗം 50 ശതമാനത്തിന് താഴെയായത് സര്‍ക്കാരിന്റെ ബോധപൂര്‍വ്വമുള്ള ഇടപെടലിന്റെ ഭാഗമായിട്ടാണ്. പഞ്ചായത്തുകളിലെ 25 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തി പോലും കഴിഞ്ഞിട്ടില്ല. ഇ – ബില്ലിങ് സമ്പ്രദായം അവധാനതയില്ലാതെ നടപ്പിലാക്കി ലൈഫ് പദ്ധതിയില്‍ ജനറല്‍ വിഭാഗത്തില്‍ ഒരാള്‍ക്ക് പോലും വീട് നല്‍കാന്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് ആളുകളാണ് ഗുണഭോക്താക്കളാകാന്‍ പുറത്തുള്ളത്. അവരെ ഉള്‍പ്പെടുത്തി സമഗ്ര ലിസ്റ്റ് തയ്യാറാക്കണം. പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തുകളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.മുട്ടില്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ‘പഞ്ചായത്തീരാജ് മാറുന്ന പ്രവണതകള്‍’ എന്ന വിഷയത്തെ അധികരിച്ച് വടക്കാഞ്ചേരി മുന്‍ എം.എല്‍.എ. അനില്‍ അക്കരെ ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് നല്‍കിയ ഏകദിന ശില്‍പശാലയില്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ശില്‍പശാല ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന്‍ Ex. MLA ഉദ്ഘാടനം ചെയ്തു. ത്രിതല സംവിധാനത്തിന്റെ ആധാരശിലയായ മഹാത്മജിയുടെ ഗ്രാമസ്വരാജ് വിസ്മരിച്ചുള്ള ഒരു ഭരണ വ്യവസ്ഥയില്‍ ജനവികാരങ്ങള്‍ ശരിയായി പ്രതിഫലിക്കുകയില്ല. നീതിപൂര്‍വ്വകമായി പ്രാദേശിക ആസൂത്രണം ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയാല്‍ മികച്ച പദ്ധതി വിഹിതം കരഗതമാകും എന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാഴ്ചപ്പാടില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന അധികാരവികേന്ദ്രീകരണം ഉത്തമ മാര്‍ഗ്ഗരേഖയാകും.ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രധാനമന്ത്രിയും ആധുനികവല്‍ക്കരണത്തിന്റെ തേരാളിയുമായിരുന്ന രാജീവ് ഗാന്ധി അധികാര വികേന്ദ്രീകരണത്തിനായി ഭരണഘടനയുടെ 63, 64 ഭേദഗതി രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് നഖശിഖാന്തമെതിര്‍ത്ത് പരാജയപ്പെടുത്തി.പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്തിയത് അതാത് കാലം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമാണ്.നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ 73, 74 ഭരണഘടനാ ഭേദഗതി ലോക് സഭയിലും രാജ്യസഭയിലും പാസാക്കിയെടുത്ത് അധികാര വികേന്ദ്രീകരണം യാഥാര്‍ഥ്യമാക്കിയത് വിസ്മരിച്ചുകൂടെന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന്‍ Ex. MLA പറഞ്ഞു.അധികാര വികേന്ദ്രീകരണത്തെ വിലകുറച്ച് കാണിക്കുന്നതിന് വേണ്ടി കേരളത്തിലെ മാര്‍ക്സീസ്റ്റു പാര്‍ട്ടിയും ഇടതുമുന്നണിയും സംസ്ഥാനം കൈകാര്യം ചെയ്തിരുന്ന 36 വകുപ്പുകളിലെ 40% പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച് കൊണ്ട് പഞ്ചായത്തുകളുടെ അധികാരം കവര്‍ന്നെടുത്ത് വികേന്ദ്രീകരണത്തിന്റെ അന്തസത്ത ചോര്‍ത്തുകയാണ് ചെയ്യുന്നത്.ശില്‍പശാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ അധ്യക്ഷന്‍ എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം, വി.എ. മജീദ്, അഡ്വ. ടി.ജെ. ഐസക്ക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍, കെ.പി.സി.സി. അംഗം കെ.ഇ. വിനയന്‍, പി.പി. ആലി, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, അഡ്വ. പി.ഡി. സജി, എം.ജി. ബിജു, കമ്മന മോഹനന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, ഡി.പി. രാജശേഖരന്‍, നജീബ് കരണി, പോള്‍സണ്‍ കൂവക്കല്‍, എന്‍.സി. കൃഷ്ണകുമാര്‍, എടക്കല്‍ മോഹനന്‍, ബിനു തോമസ്, പി. ശോഭനകുമാരി, പി.വി. ജോര്‍ജ്, പി.കെ. അബ്ദുറഹിമാന്‍, രത്നവല്ലി, സജീവന്‍ മടക്കിമല, ഇ.വി. അബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.