കേരളത്തിലെ കാൻസർ രോഗനില ആശങ്കാജനകം, 13 ആശുപത്രികളിൽ ചികിത്സ തേടിയത് രണ്ടേകാൽ ലക്ഷം

കൊച്ചി: എട്ടു വർഷത്തിനിടെ കാൻസർ രോഗത്തിന് കേരളത്തിലെ 13 പ്രധാന ആശുപത്രികളിൽ ചികിത്സ തേടിയത് രണ്ടേകാൽ ലക്ഷം പേർ. ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നത് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിനെ. എറണാകുളം ജനറൽ ആശുപത്രിയിൽ 3,092 പേർ ചികിത്സ നേടി.

നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം തയ്യാറാക്കിയ റിപ്പോർട്ടിലാണ് കണക്കുകൾ. ഔദ്യോഗിക സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്തവർ നിരവധിയാണ്. അവയും വിലയിരുത്തിയാൽ കേരളത്തിലെ കാൻസർ രോഗനില ആശങ്കാജനകമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

സർക്കാർ മേഖലയിലെ എറണാകുളം ജനറൽ ആശുപത്രിയിൽ എട്ടു വർഷത്തിനിടെ 3092 പേരാണ് ചികിത്സ നേടിയത്. ഇവരിൽ 1598 പേർ പുരുഷന്മാരാണ്. 57.1 ശതമാനം. 1494 പേർ സ്ത്രീകളാണ്. 48.3 ശതമാനം. എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലും ആയിരങ്ങൾ ചികിത്സ തേടിയിട്ടുണ്ട്.

തിരുവനന്തപുരം ആർ.സി.സിയിൽ 11,191പേരാണ് പുതിയ ചികിത്സ തേടിയത്. തുടർചികിത്സയ്ക്ക് 1,50,330 പേരാണ് ആർ.സി.സിയിലെത്തിയത്. പ്രതിദിനം 525 രോഗികളാണ് ആർ.സി.സിയിൽ ചികിത്സ തേടിയെത്തുന്നത്. തലശേരിയിലെ മലബാർ കാൻസർ സെന്ററിലാണ് ആർ.സി.സി കഴിഞ്ഞാൽ കൂടുതൽ പേർ എത്തുന്നത്.

ആശ്രയം സർക്കാർ മേഖലയെ

ഭൂരിപക്ഷം രോഗികളും ചികിത്സയ്ക്ക് ആശ്രയിക്കുന്നത് സർക്കാർ മേഖലയിലെ ആശുപത്രികളെയാണ്. 60.01 ശതമാനം രോഗികളാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 39.9 ശതമാനമാണ് സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചത്.

മുന്നേറാതെ കാൻസർ സെന്റർ

കളശേരിയിൽ പ്രവർത്തിക്കുന്ന കൊച്ചി കാൻസർ സെന്ററിന് വളർച്ച നേടാൻ കഴിഞ്ഞിട്ടില്ല. 2014ൽ നിർമാണം ആരംഭിച്ച കെട്ടിടം ഇനിയും പൂർത്തിയായിട്ടില്ല. രണ്ടു വർഷമായി ഡയറക്ടർ പദവിയും ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ ഡയറക്ടറെ നിയമിക്കാൻ നടപടികൾ പൂർത്തിയായെങ്കിലും ഉത്തരവ് വന്നിട്ടില്ല. സ്‌പെഷ്യൽ ഓഫീസർ തസ്തികയിലും ആളില്ല. കെട്ടിടം പൂർത്തിയായി കേന്ദ്രം പൂർണതോതിൽ പ്രവർത്തിച്ചാൽ ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമാകും.

നാളെ കാൻസർ ദിനം

രോഗത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പ്രതിരോധമാർഗങ്ങൾ പ്രചരിപ്പിക്കുന്നതിനും ഫെബ്രുവരി നാല് കാൻസർ ദിനമായി ആചരിക്കും. കൂട്ടായി ശബ്ദം ഉയത്തുക, പ്രവർത്തിക്കുക എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. കാൻസർ മുക്ത ലോകം എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

”ആരോഗ്യരംഗത്ത് പ്രധാനപ്പെട്ട വിഷയമാണ് കാൻസർ. ചെലവേറിയ ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങൾ ശക്തമാക്കേണ്ടത് അനിവാര്യമാണ്.”

ഡോ.എൻ.കെ. സനിൽകുമാർ

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്‌മെന്റ്‌

ശ്രദ്ധിക്കുക…ഇനി മുതല്‍ യുപിഐ പേയ്‌മെന്‍റുകള്‍ നടത്താന്‍ ബയോമെട്രിക് ഒതന്‍റിക്കേഷന്‍, പിന്‍ നമ്പര്‍ വേണ്ട

ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈൻ ഇടപാടുകൾക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോൾ യുപിഐ പേയ്‌മെന്‍റ് പ്രക്രിയ

ചികിത്സയ്ക്കായി പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര സൗകര്യം ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഡോക്ടര്‍ക്കെതിരായ അക്രമം; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സംഘടനകള്‍, കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും

ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഡോക്ടര്‍മാരുടെ സംഘടനകള്‍. കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടര്‍മാര്‍ പണി മുടക്കും. മറ്റ് ജില്ലകളില്‍ ഒപി സേവനങ്ങളെ ബാധിക്കാത്ത രീതിയിലാണ്

തൊഴിൽമേള സംഘടിപ്പിച്ചു.

തവിഞ്ഞാൽ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് വിജ്ഞാന കേരളത്തിന്റെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈജി തോമസ് ഉദ്ഘാടനം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജ ബാബു അധ്യക്ഷത വഹിച്ചു. ഹരിത കർമ്മസേന

യൂണിവേഴ്സിറ്റി റാങ്കുകൾ തൂത്തുവാരി നീലഗിരി കോളേജ്

താളൂർ: ഭാരതിയാർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള നൂറിലധികം കോളേജുകളിലെ 2025 വർഷത്തെ ബാച്ച് പരീക്ഷയുടെ ഫൈനൽ ഫലത്തിൽ നീലഗിരി കോളേജിന് 21 റാങ്കുകൾ. അതിൽ 3 ഗോൾഡ് മെഡലുകളും. അജ്‌മല ഫർഹാന (ബി.എസ്.ഇ. സൈക്കോളജി), എ.

‘ വായ്പകൾ കണ്ണടച്ച് എഴുതിത്തള്ളുന്നു’; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി എംപി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കോര്‍പറേറ്റുകളുടെ വായ്പകള്‍ കേന്ദ്രം കണ്ണടച്ച് എഴുതിതള്ളുകയാണ്. അര്‍ഹമായ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.