ചോറില്‍ പാറ്റ, കറിയില്‍ പുഴു; ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മംഗളൂരു: ഞങ്ങളുടെ പേര് പറയരുത്.കുറേ കാലമായി ഞങ്ങളിത് അനുഭവിക്കുന്നു.വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കുന്നു. പരാതിപ്പെട്ടാല്‍ ഭീഷണി. ഇത്ര വലിയ ആരോഗ്യപ്രശ്‌നം ഉണ്ടായപ്പോളും ഞങ്ങള്‍ക്കിത് തുറന്നുപറയാന്‍ പറ്റില്ല..പേരു പറയരുത്.ഞങ്ങള്‍ക്ക് എങ്ങനെയെങ്കിലും ഇവിടെനിന്ന് കോഴ്സ് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് കിട്ടണം…’- ഭക്ഷ്യവിഷബാധയുണ്ടായ സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളേജസില്‍ ചെന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് വിദ്യാര്‍ഥികള്‍ പങ്കുവെച്ച ഭീകരമായ അനുഭവവാക്കുകളാണിത്. ഇവിടെ പഠിക്കുന്നവരില്‍ മിക്കവരും മലയാളികളാണ്. ഭക്ഷ്യ വിഷബാധയേറ്റവരില്‍ ഏറെയും പെണ്‍കുട്ടികളും.

ഹോസ്റ്റല്‍ മെസില്‍നിന്ന് ഞായറാഴ്ച രാവിലെ ഗ്രീന്‍പീസ് കറിയും അപ്പവുമാണ് വിദ്യാര്‍ഥികള്‍ കഴിച്ചത്. ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടു. ഉച്ചയ്ക്ക് സോയാബീന്‍ കറിയും ചോറും കഴിച്ചു. വൈകീട്ടോടെ തന്നെ പലര്‍ക്കും ഛര്‍ദിയും വയറിളക്കവും വന്നു. ഇത് ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചപ്പോള്‍ ഒ.ആര്‍.എസ്. ലായനി മാത്രമാണ് നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ പ്രശ്‌നം വഷളായി. പലരും കുഴഞ്ഞുവീണു. ശ്വാസം എടുക്കാന്‍ പറ്റാത്തത്ര ആരോഗ്യപ്രശ്‌നത്തിലായിരുന്നു വിദ്യാര്‍ഥികള്‍.

കുടിവെള്ളത്തില്‍ മാലിന്യം

കുടിക്കാനുള്ള വെള്ളത്തില്‍ മലിനജലം കലര്‍ന്നിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കുടിവെള്ളത്തിന് ദുര്‍ഗന്ധം ഉണ്ടായിരുന്നു. ചൂടാക്കി തരുന്നതിനാല്‍ അതില്‍ അസ്വാഭാവികത അനുഭവപ്പെട്ടില്ല. കുടിവെള്ള പൈപ്പ് ഭൂമിക്കടിയില്‍ എവിടെയോ പൊട്ടി അതില്‍ മലിനജലം കലര്‍ന്നതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ആരോഗ്യപ്രശ്‌നം മുന്‍പും

മകള്‍ക്ക് ഇടയ്ക്കിടെ അസുഖം വരാറുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാന്‍ മകളെ വീട്ടില്‍ കൊണ്ടുവന്ന് ചികിത്സിക്കും. അസുഖം ഭേദമായാല്‍ വീണ്ടും കോളേജില്‍ കൊണ്ടാക്കും. അങ്കമാലിക്കാരനായ ഒരു രക്ഷാകര്‍ത്താവ് പറഞ്ഞു.

പലപ്പോഴും ഇവിടത്തെ ഭക്ഷണത്തെക്കുറിച്ച് മകള്‍ പരാതി പറയാറുണ്ടായിരുന്നു. പക്ഷേ, അത് കോളേജ് അധികൃതരെയോ ഹോസ്റ്റല്‍ അധികൃതരെയോ അറിയിക്കാന്‍ ആര്‍ക്കും ധൈര്യം ഇല്ലായിരുന്നു. പരാതി പറഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തും -അദ്ദേഹം പറഞ്ഞു. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായ മകളെ ചൊവ്വാഴ്ച വൈകീട്ടോടെ നാട്ടിലേക്ക് കൂട്ടിയാണ് ആ അച്ഛന്‍ മടങ്ങിയത്.

18,000 രൂപ ഹോസ്റ്റല്‍ ഫീസ്, ഭക്ഷണത്തിന് 2,200 വേറെയും

18,000 രൂപ ഹോസ്റ്റല്‍ ഫീസും 2,200രൂപ ഭക്ഷണത്തിനും ഇടാക്കിയിട്ടും മികച്ച ഭക്ഷണമോ താമസസൗകര്യമോ ഇല്ലാതെയാണ് വിദ്യാര്‍ഥികളുടെ ജിവിതം. ഹോസ്റ്റല്‍ ജിവിതം മടുത്ത് പുറത്തുപോയി താമസിച്ചാലും ഹോസ്റ്റല്‍ തുകയായി 18,000 രൂപ അടച്ചേ പറ്റൂ എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജ, പുളിഞ്ഞാല്‍, വെള്ളമുണ്ട റോഡ്, പി.കെ.കെ ബേക്കറി, ഇണ്ടേരിക്കുന്ന്, വാളേരി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

മുട്ടില്‍:- മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി . പലസ്തീന്‍ ജനതയോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും അവിടുത്തെ ജനങ്ങള്‍ക്ക്

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.