പിടിച്ചുനിൽക്കാൻ പെടാപ്പാട്: സെസിൽ പകച്ച് പമ്പുടമകൾ ജില്ലയിൽ ഒരുവർഷത്തിനിടെ പൂട്ട് വീണത് ഏഴ് പമ്പുകൾക്ക്

കാസർകോട് : അടിക്കടിയുണ്ടാകുന്ന ഇന്ധനവിലവർധന സാധാരണക്കാരനൊപ്പം ഡീലർമാരെയും പ്രതിസന്ധിയിലാക്കുന്നു. തൊട്ടടുത്ത കർണാടകയിലെ ഇന്ധനവിലയുമായുള്ള വലിയ അന്തരം മുതലാക്കി വലിയ വാഹനങ്ങൾ നാട്ടിലെ പമ്പുകളിൽ കയറാത്തത് വിപണിയെ ബാധിച്ചു.

ഇക്കാരണം കൊണ്ട് മാത്രം ഒരുവർഷത്തിനിടെ ഏഴ് പമ്പുകൾക്കാണ് ജില്ലയിൽ താഴുവീണത്. തൊഴിലാളികളുടെ ശമ്പളമുൾപ്പെടെ പ്രതിദിനം ചെലവാകുന്ന തുകയ്ക്കുള്ള വിറ്റുവരവ് പോലുമില്ലാത്ത നിലയിലാണ് പമ്പുകൾ. ഒരുലിറ്റർ ഇന്ധനം വിറ്റാൽ 18 രൂപയാണ് നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുക. എന്നാൽ, വിലവർധനയെന്ന കാരണത്താൽ ലോറി ഉടമകളൊക്കെയും കേരളത്തിലെ പമ്പുകളോട് മുഖം തിരിക്കുന്നു.

കർണാടകയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ പെട്രോളിന് 6.50, ഡീസലിന് എട്ട് രൂപയുടെയും വിത്യാസമുണ്ട്. ഇനി രണ്ട് രൂപ സെസ് കൂടി വന്നാൽ ഈ വ്യത്യാസം വർധിക്കും. ദീർഘദൂര സർവീസ് നടത്തുന്ന ലോറികൾ ഉൾപ്പെടെ മാഹിയിൽനിന്നും കർണാടകയിൽനിന്നും ഇന്ധനം നിറക്കും. പ്രതിദിനം ശരാശരി 10,000 ലിറ്റർ ഡീസൽ വില്പന നടന്നിരുന്ന പമ്പിൽ ഇപ്പോൾ അത് പത്ത് ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്ധന വില്പനയിൽ വലിയ ഇടിവുണ്ടായത് വായ്പയെടുത്തും മറ്റും ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവർക്ക് തിരിച്ചടിയാണ്.

വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഡീസലിന്റെ മറവിൽ ടാങ്കറുകളിൽ കർണാടകയിൽനിന്ന്‌ ഡീസലെത്തിക്കുന്നതും പമ്പുകളുടെ വരുമാനത്തെ ബാധിച്ചു. കൂടാതെ, അതിർത്തി മേഖലകളിൽ കൂടുതലായി പുതിയ പമ്പുകൾ വരുന്നതും പ്രശ്നമാണ്.

ഇന്ധനവില കുറയ്ക്കണം- ഡീലേഴ്‌സ് അസോസിയേഷൻ

ഇന്ധനവില കുറയ്ക്കണമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വില കുറയ്ക്കുന്നതിലൂടെ കർണാടകയിലെ പമ്പുകളിലേക്ക് പോകുന്ന ഉപഭോക്താക്കളെ തിരിച്ചുപിടിക്കാൻ സാധിക്കും. അങ്ങനെ വന്നാൽ, നികുതിയിനത്തിൽ മാത്രം വൻതുക സർക്കാരിന് ലഭിക്കും. ഈ സാഹചര്യം പരിശോധിക്കാതെയാണ് സെസ് ഏർപ്പെടുത്തുന്നത്. ഇത് സ്വകാര്യവാഹനങ്ങളെ ഉൾപ്പെടെ ജില്ലയിലെ പമ്പിൽ നിന്നകറ്റുമെന്നാണ് ഇവരുടെ പരാതി. ഇതോടെ കച്ചവടം കുറയുന്നത് പ്രതിസന്ധിയിലായ ഡീലർമാർക്ക് തിരിച്ചടിയാവും. ഇതരസംസ്ഥാനങ്ങളിൽനിന്നും ഇന്ധനം നിറയ്ക്കാനുള്ള കെ.എസ്.ആർ.ടി.സി.യുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ തുക ചെലവഴിക്കുന്നതിലൂടെ കേരളത്തിന് ലഭിക്കേണ്ട നികുതിയാണ് മറ്റൊരിടത്തേക്ക് കൊടുക്കുന്നതെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് എൽ.എം. പ്രഭു, ഗണേശ് നായക്, ലക്ഷ്മി നാരായണൻ, എം. രാധാകൃഷ്ണൻ, മഞ്ജുനാഥ കാമത്ത്, മൂസ ബി. ചെർക്കള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ശ്രേയസ് സ്നേഹ സ്വാശ്രയ സംഘം വാർഷികവും കുടുംബസംഗമവും നടത്തി.

ബഡേരി യൂണിറ്റിലെ സ്നേഹ സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബീന അബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷീന ഷാജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.തങ്കച്ചൻ,ബിന്ദു

ഡോക്ടർ നിയമനം

ജില്ലാ ആരോഗ്യ വകുപ്പിൽ അഡ്ഹോക് വ്യവസ്ഥയിൽ താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റ്,  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവയുമായി  ജനുവരി 19 രാവിലെ 10ന് ജില്ലാ

ആശാ വർക്കർ നിയമനം

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, നാല് വാർഡുകളിലേക്ക് ആശാ വർക്കർ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയും 24നും 45നും ഇടയിൽ പ്രായവുമുള്ള വിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർ അതത് വാർഡിൽ സ്ഥിര താമസക്കാരായിരിക്കണം. താത്പര്യമുള്ളവർ

ലക്ചറർ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലക്ചറർ നിയമനം നടത്തുന്നു. ബിടെക് ഹാർഡ്‌വെയർ എൻജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജനുവരി 14 രാവിലെ 10 ന് മേപ്പാടി തഞ്ഞിലോടുള്ള ഗവ

മരം ലേലം

ബാണാസുരസാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ ജനുവരി 20 രാവിലെ 11ന് പടിഞ്ഞാറത്തറ ബി.എസ്.പി ഡിവിഷൻ ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04936 292205, 04936

ഉയരെ പഠന സഹായി പ്രകാശനം ചെയ്തു

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം തരം വിദ്യാര്‍ത്ഥികൾക്കുള്ള പഠന സഹായി പ്രകാശനവും വിവിധ സ്കൂളുകൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന പാചക വിതരണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.