കൽപറ്റ : കോഴിക്കോട് മെഡിക്കൽ കോളേജ് വളപ്പിൽ മോഷണക്കുറ്റമാരോപിച്ച് ആൾക്കൂട്ട മർദ്ധനത്തെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കൽപറ്റ സ്വദേശിയായ ഗോത്രവർഗ്ഗ യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് സർകാർ ഇരുപത് ലക്ഷം രൂപ നഷ്ടപരിഹാരംനൽകണമെന്നും, സംഭവത്തിനുത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും എസ്ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി.നാസർ, സെക്രട്ടറിയേറ്റ് അംഗം എൻ ഹംസ, കൽപറ്റ മണ്ഡലം സെക്രട്ടറി കെ പി സുബൈർ എന്നിവർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട വിശ്വനാഥിന്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയതായിരുന്നു നേതാക്കൾ. ഇത്തരം വിഷയങ്ങളിൽ ഇരകൾ ആദിവാസികളോ ദലിതരോ ന്യൂനപക്ഷങ്ങളോ ആകുമ്പോൾ അധികാരികൾകാണിക്കുന്ന കുറ്റകരമായ ഉദാസീനതയാണ് സമാന സംഭങ്ങൾ ആവർത്തിക്കാപ്പെടാൻ ഇടയാക്കുന്നത് ഈ വിഷത്തിലും ഫലപ്രദമായ നടപടിയുണ്ടായില്ലെങ്കിൽ കുടുംബത്തെ അണിനിരത്തി ശക്തമായ സമര പരിപാടിക്ക് പാർട്ടി നേതൃത്വം നൽകും.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്