‘നിങ്ങള്‍ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കും കുട്ടികള്‍ക്കും ഈ ഭക്ഷണം നല്‍കുമോ?’

ഭക്ഷണം പുറത്തുനിന്ന് കഴിക്കുമ്പോള്‍ നാം എപ്പോഴും നേരിടുന്ന പ്രശ്നങ്ങളാണ് വൃത്തിയെ ചൊല്ലിയുള്ള ആശങ്കയും അതുപോലെ രുചിയില്ലായ്മയും. വൃത്തിയായും രുചിയോടെയും ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളോ സ്ഥാപനങ്ങളോ എല്ലാം നമ്മുടെ ചുറ്റുപാടില്‍ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികളും എപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുണ്ട്.

ഇത്തരത്തില്‍ മിക്കപ്പോഴും വിമര്‍ശനം നേരിടുന്നതാണ് ട്രെയിനില്‍ നല്‍കുന്ന ഭക്ഷണം. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ തന്നെ ട്രെയിൻ ഭക്ഷണത്തെ കുറിച്ച് പരാതികളുയര്‍ന്നുകേള്‍ക്കുകയും ഇതില്‍ ധാരാളം ചര്‍ച്ചകളുണ്ടാവുകയും ചെയ്യാറുണ്ട്.
സമാനമായ രീതിയില്‍ ട്രെയിനിലെ ഭക്ഷണത്തെ കുറിച്ച് ഒരു യുവതി ട്വിറ്ററില്‍ പങ്കുവച്ച രൂക്ഷ വിമര്‍ശനമാണിപ്പോള്‍ കാര്യമായ ശ്രദ്ധ നേടുന്നത്. ട്രെയിനില്‍ നിന്ന് ഇവര്‍ വാങ്ങിക്കഴിച്ച ഭക്ഷണത്തിന്‍റെ ഫോട്ടോയും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ചോറും പച്ചക്കറി കറികളുമാണ് ഫോട്ടോയില്‍ കാണുന്നത്.

കാഴ്ചയ്ക്ക് ഇതില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും അനുഭവപ്പെടാനില്ല. എന്നാലീ ഭക്ഷണം തീരെ ഗുണമേന്മ പുലര്‍ത്താത്തത് ആണെന്നാണ് യുവതിയുടെ വിമര്‍ശനം. നിങ്ങള്‍ നിങ്ങളുടെ ഭക്ഷണം ഇതുവരെ രുചിച്ചുനോക്കിയിട്ടുണ്ടോ എന്ന് ഇന്ത്യൻ റെയില്‍വേയെ ടാഗ് ചെയ്ത് ചോദിച്ചുകൊണ്ടാണ് ഭൂമിക എന്ന യുവതി തന്‍റെ വിമര്‍ശനം തുടങ്ങുന്നത്.
‘ഇത്രയും ഗുണനിലവാരമില്ലാത്ത ഭക്ഷണം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്കോ കുട്ടികള്‍ക്കോ നല്‍കുമോ? ഇത് തടവുകാര്‍ക്ക് കൊടുക്കുന്ന ഭക്ഷണം പോലെയുണ്ട്. ട്രെയിന്‍ ടിക്കറ്റ് നിരക്ക് നാള്‍ക്കുനാള്‍ കൂടി വരുന്നുണ്ട്. പക്ഷേ അതേ ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് ഇപ്പോഴും നിങ്ങള്‍ ആളുകള്‍ക്ക് നല്‍കിവരുന്നത്… -‘ ഇതായിരുന്നു ഭൂമിക ട്വിറ്ററില്‍ കുറിച്ചത്.

നിരവധി പേരാണ് ഭൂമികയുടെ ട്വീറ്റിനോട് പ്രതികരണം അറിയിച്ചിരിക്കുന്നത്. മിക്കവരും ട്രെയിനിലെ ഭക്ഷണം തീരെ മോശമാണെന്ന അഭിപ്രായം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. അതേസമയം ഒരു വിഭാഗം പേര്‍ ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇത്ര ഗുണനിലവാരമുള്ള ഭക്ഷണമേ കിട്ടൂവെന്നും അത് പറ്റാത്തവര്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരുന്നതാണ് നല്ലതെന്നും ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ യുവതിയുടെ ട്വീറ്റിന് മറുപടിയുമായി ‘റെയില്‍വേ സേവ’ രംഗത്തെത്തി. എന്നാല്‍ യുവതിയെ ‘സര്‍’ എന്ന് തെറ്റായി അഭിസംബോധന ചെയ്ത് തുടങ്ങിയ ട്വീറ്റിന് ട്രോളാണ് ഏറ്റവുമധികം ലഭിച്ചിരിക്കുന്നത്.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും

കള്ള കേസിൽ കുടുക്കാൻ കാർ പോർച്ചിൽ തോട്ടയും കർണാടക മദ്യവും കൊണ്ടു വച്ച സംഭവം; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

പുൽപ്പള്ളി: കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിലാണ് ഒന്നാം പ്രതിയായ പുൽപള്ളി പാടിച്ചിറ മാമ്പള്ളയിൽ വീട്ടിൽ അനീഷിനെ (38)പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ആദ്യം അറസ്റ്റിലായ പുൽപ്പള്ളി, മരക്കടവ്,

ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ്, ടിസിഎംസി/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 15

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ

കേസ് വർക്കർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ (സിഎസ്എ) തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴികെയുള്ള സ്പെഷലൈസേഷനുകളിൽ റെഗുലർ ബിരുദാനന്തര ബിരുദവും കുട്ടികളുടെ

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.