കലക്ട്രേറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് ആരുടെയും പ്രേരണയില്ല:കാഞ്ഞിരത്തിനാൽ ജെയിംസ്

കൽപ്പറ്റ:ഭൂപ്രശ്‌നം പരിഹരിക്കാതെ വയനാട് കലക്ടറേറ്റ് പടിക്കലെ സമരപ്പന്തല്‍ പൊളിക്കാനും തന്നെ അറസ്റ്റു അറസ്റ്റു ചെയ്യാനും മുതിര്‍ന്നാല്‍ അധികാരികള്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത പ്രതികരണം നേരിടേണ്ടിവരുമെന്ന് കാഞ്ഞിരത്തിനാല്‍ കുടുംബാംഗം ജയിംസ്.ഭൂപ്രശ്‌നത്തില്‍ മുന്‍ കലക്ടര്‍ സര്‍ക്കാരിന് അയച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങൾ വിശദീകരിച്ച് വയനാട് പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൻ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റായ ഉപദേശം നല്‍കി തന്നെ ജില്ലാ ഭരണകൂടത്തിനെതിരെ തിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുവെന്ന ജില്ലാ കലക്ടറുടെ സംശയത്തില്‍ കഴമ്പില്ല. പരപ്രേരണയിലല്ല സമരം. പ്രത്യേക താത്പര്യങ്ങളോടെ സമരത്തെ സഹായിക്കാനെത്തിയവരെ ഒഴിവാക്കുകയാണ് ചെയ്തതെന്നും ജെയിംസ് പറഞ്ഞു.
കാഞ്ഞിരത്തിനാല്‍ ജോസ്, ജോര്‍ജ് സഹോദരങ്ങളുടെ ഭൂമി വനം വകുപ്പ് തെറ്റായി പിടിച്ചെടുക്കുകയാണ് ഉണ്ടായതെന്ന് ഇതിനകം നടന്ന അന്വേഷണങ്ങളില്‍ തെളിഞ്ഞതാണ്. 1985ലെ ഫോറസ്റ്റ് ട്രിബ്യൂണല്‍ വിധിയും 2013 ഒക്ടോബര്‍ 21ലെ വിജ്ഞാപനവും റദ്ദു ചെയ്ത് ഭൂമി തിരികെ തരണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. ഇതിനു കഴിയുന്നില്ലെങ്കില്‍ സെന്റിന് രണ്ടര ലക്ഷം രൂപ വീതം കമ്പോളവില നല്‍കിയാല്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. നിലവിലെ എ.ഡി.എം മാനന്തവാടി തഹസില്‍ദാര്‍ ആയിരുന്നപ്പോഴാണ് സെന്റിന് 3,217 രൂപ കമ്പോളവിലയായി ശിപാര്‍ശ ചെയ്തത്. ഇതാണിപ്പോള്‍ 20,000 രൂപയിലെത്തിയത്. വൃക്ഷനിബിഡമാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു വനം വകുപ്പ ്പിടിച്ചെടുത്ത ഭൂമി. സ്ഥലത്തെ മരങ്ങളുടെ വിലയും ഉള്‍പ്പെടുത്തിയാണ് സെന്റിന് രണ്ടര ലക്ഷം രൂപ അവകാശികളില്‍ ഒരാളും തന്റെ ഭാര്യയുമായ ട്രീസ ആവശ്യപ്പെട്ടത്. അവകാശികളില്‍ മറ്റുള്ളവര്‍ കമ്പോളവിലയായി എത്രരൂപ ചോദിക്കുന്നുവെന്നത് തന്നെയും ഭാര്യയെയും ബാധിക്കുന്ന പ്രശ്‌നമല്ല. തന്റെയും കുടുംബത്തിന്റെയും നിലപാടില്‍ മാറ്റമില്ല.
ഭൂമി വനം വകുപ്പ് പിടിച്ചെടുത്ത വിഷയത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം സുപ്രീം കോടതിയില്‍ എസ്.എല്‍.പി ഫയല്‍ ചെയ്താല്‍ സഹായകമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് അധികാരികള്‍ പറയുന്നത്. വിലയ്ക്കുവാങ്ങിയ ഭൂമിയുടെ ആധാരം റദ്ദുചെയ്തത് സര്‍ക്കാരാണ് എന്നിരിക്കെ എസ്.എല്‍.പി ഫയല്‍ ചെയ്താല്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന് പറയുന്നത് വലിയ തമാശയാണെന്നും ജയിംസ് പറഞ്ഞു.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്

ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ ഹിന്ദി വിഭാഗത്തിൽ 2025-26 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് പനമരം പ്രൊജക്ടിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലുള്ള 74 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ മുട്ട, പാൽ എന്നിവ നിശ്ചിത ദിവസങ്ങളിൽ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം പനമരം ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്.

ഡോക്ടര്‍, നഴ്സ് താത്കാലിക നിയമനം

കാപ്പുക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെയും നഴ്സിനെയും നിയമിക്കുന്നു. ഡോക്ടർമാർ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, ടിസിഎംസി രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെയും നഴ്സുമാര്‍ ബിഎസ്‍സി നഴ്സിങ്/ജനറൽ നഴ്സിങ്/ജിഎൻഎം സര്‍ട്ടിഫിക്കറ്റ്, കെഎൻസി രജിസ്ട്രേഷൻ എന്നിവയുടെയും തിരിച്ചറിയൽ രേഖയുടെയും

തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്ക് അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തൊഴുത്ത് നിർമ്മാണം, ആട്ടിൻകൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, അസോള ടാങ്ക് നിർമ്മാണം, കിണർ റീചാർജ്, കമ്പോസ്റ്റ് പിറ്റ് നിർമ്മാണം, സോക്ക് പിറ്റ്

ക്വട്ടേഷൻ ക്ഷണിച്ചു

മേപ്പാടി ഗവ. പോളിടെക്നിക് കോളജിലേക്ക് സ്പോര്‍ട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ബാഡ്മിന്റൺ റാക്കറ്റ്, ബാഡ്മിന്റൻ ഷട്ടിലുകൾ, വോളിബോൾ, വോളിബോൾ നെറ്റ്, ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ്, ബോൾ, ടെന്നിസ് ബോൾ, ക്രിക്കറ്റ് കിറ്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.