സംസ്ഥാനത്ത് പെൺകുട്ടികളുടെ ജനന നിരക്കിൽ ഇടിവ്; രണ്ടാമത്തേത് പെൺകുട്ടിയെങ്കിൽ 6,000 രൂപ, പദ്ധതി കേരളത്തിലും നടപ്പാക്കും

തിരുവനന്തപുരം: പെൺകുട്ടികൾ കുറഞ്ഞുവരുന്ന സംസ്ഥാനത്ത് കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കാൻ നിർദേശം. സ്ത്രീകളുടെ രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടി ജനിച്ചാൽ 6,000 രൂപ നൽകുന്നതാണ് പദ്ധതി. ഇത് നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ നിർദേശത്തെ തുടർന്ന് സംസ്ഥാന ശിശുവികസന ഡയറക്ടറുടെ കാര്യാലയം ഉത്തരവിറക്കി.

11 സംസ്ഥാനങ്ങളിലാണ് പെൺകുട്ടികളുടെ ജനന നിരക്കിൽ ഇടിവുണ്ടായിരിക്കുന്നത്. രാജ്യത്തെ പെൺകുട്ടികളുടെ ജനനം കുറയുന്നത് പരിഹരിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതിയാണ് കേരളം നടപ്പിലാക്കാൻ പോകുന്നത്. കേരളത്തിൽ 2015-16 വർഷത്തെ സർവ്വേയിൽ 1000 ആൺകുട്ടികൾക്ക് 1047 പെൺകുട്ടികൾ എന്നായിരുന്നു. പുതിയ സർവ്വേ പ്രകാരം 1000 ആൺകുട്ടികൾക്ക് 951 പെൺകുട്ടികൾ എന്നായിരുന്നു കണക്ക്. ഇന്ത്യയിൽ 1000 ആൺകുട്ടികൾക്ക് 929 പെൺകുട്ടികളെന്നാണ് 2019-21ൽ നടത്തിയ കുടുംബാരോഗ്യ സർവേയിലൂടെ കേന്ദ്രം പുറത്തുവിട്ടത്. ഇതിൽ കാര്യമായ മാറ്റങ്ങൾ വരാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനമായത്.

കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖല ജീവനക്കാർ,സമാനമായ മറ്റ് പ്രസവാനുകൂല്യങ്ങൾ ലഭിക്കുന്നവർ എന്നിവർ ഒഴികെയുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രി മാതൃവന്ദന യോജന മുൻ കാല പ്രാബല്യത്തോടെയാണ് നടപ്പിലാക്കുന്നത്. ആനുകൂല്യം ആവശ്യമുള്ളവർക്ക് അങ്കനവാടിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. http://pmmvy.nic.in എന്ന പോർട്ടൽ വഴിയാണ് അങ്കനവാടിയിലും രജിസ്റ്റർ ചെയ്യുക. അതിനാൽ പോർട്ടൽ തയ്യാറായതിനുശേഷമായിരിക്കും അങ്കനവാടി വഴിയുള്ള രജിസ്ട്രേഷൻ ആരംഭിക്കുകയെന്നാണ് സൂചന.

പദ്ധതി പ്രകാരം 2022 ഏപ്രിൽ മുതൽ ധന സഹായത്തിന് അർഹതയുണ്ട്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ജനിച്ച പെൺകുട്ടിയുടെ അമ്മയ്ക്ക് ധന സഹായത്തിനായി 2023 ജൂൺ 30വരെ അപേക്ഷിക്കാവുന്നതാണ്. എന്നാൽ 2023 ജൂലൈ മുതൽ ധനസഹായം ലഭ്യമാക്കണമെങ്കിൽ രണ്ടാമത്തെ പ്രസവത്തിലെ പെൺകുഞ്ഞിന് ഒമ്പത് മാസം തികയുന്നതിന് മുമ്പ് അങ്കനവാടിയിൽ പേര് രജിസ്റ്റർ ചെയ്യണം. അതല്ലെങ്കിൽ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനായുള്ള പോർട്ടൽ ഉടൻ സജ്ജമാകും. ആവശ്യമുള്ളവർ താമസസ്ഥലത്തിനടത്തുള്ള അങ്കനവാടിയിൽ രജിസ്റ്റർ ചെയ്യണം. ആദ്യ പ്രസവത്തിൽ ആൺ-പെൺകുട്ടിയാണെങ്കിലും 5000 രൂപ ധനസഹായം നൽകിവരുന്നുണ്ട്. പിന്നാലെയാണ് രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടിയായാൽ 6000 രൂപ എന്ന പദ്ധതി നിലവിൽ വന്നത്.

ഉദ്ഘാടനത്തിനൊരുങ്ങി ഫാമിലി, മാർക്കറ്റിം​ഗ് ക്യാംപെയിന് തുടക്കം!

ബത്തേരി ഫാമിലി വെഡിം​ഗ് സെന്റർ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാർക്കറ്റിം​ഗ് ക്യാംപെയിന് തുടക്കമായി. സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി കൗൺസിലർ ആരിഫ് സി കെ ക്യാംപെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഫാമിലി വെഡിം​ഗ് സെന്റർ മാനേജിം​ഗ്

ശ്രേയസ് യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ചുള്ളിയോട് യൂണിറ്റിൽ സംഘടിപ്പിച്ച യോഗ പരിശീലന ക്ലാസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ഒ.ജെ. ബേബി അധ്യക്ഷത വഹിച്ചു. ചുള്ളിയോട് ഹോമിയോ ആശുപത്രിയിലെ റീഷ്മ ഷാജി

മൊബൈൽ പുറത്തേക്ക് വീണാൽ അപായ ചങ്ങല വലിക്കരുതെന്ന് റെയിൽവേ; പകരം ഇങ്ങനെ ചെയ്യാം

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. യാത്ര സുഖമമാക്കാനും യാത്രക്കാർക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരിക്കാനും നിരവധി നിർദേശങ്ങളാണ് റെയിൽവേ പുറത്തിറക്കുക. ഇപ്പോൾ അങ്ങനെയൊരു നിർദേശമാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

വിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽ

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം നൽകുന്ന മംഗല്യ സമുന്നതി’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനും ഒക്ടോബർ 31നും ഇടയിൽ

വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല

തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ് ഇളവനുവദിച്ച് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്. മൂന്നുനിലവരെയുള്ള

നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും ഇനി മൊബൈൽ സ്‌ക്രീനില്‍ എഴുതി കാണിക്കും; പരീക്ഷണം അടുത്തയാഴ്‌ച്ച മുതല്‍

ട്രൂകോളർ പോലുളള ആപ്പിന്റെ സഹായമില്ലാതെ ഇനി നിങ്ങളുടെ ഫോണിൽ വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും.  പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (ഡിഒടി) ഈ നടപടി തുടങ്ങി. സിം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.