‘ജോലിസ്ഥലത്ത് ഇത് വേണ്ട’; തൊഴിലാളികള്‍ക്ക് മുതലാളിയുടെ മെമ്മോ, സംഗതി വൈറല്‍

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളും ഫോട്ടോകളും കുറിപ്പുകളുമെല്ലാം നാം കാണാറുണ്ട്. ചില വീഡിയോകളോ ഫോട്ടോകളോ കുറിപ്പുകളോ എല്ലാം അപ്രതീക്ഷിതമായി വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യാറുണ്ട്.

അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു യുവാവ് പങ്കുവച്ചൊരു ഫോട്ടോ. ഒരു കമ്പനിയില്‍ മുതലാളി തൊഴിലാളികള്‍ക്കായി ഇറക്കിയ മെമ്മോയുടെ ഫോട്ടോയാണിത്. ഇത് എവിടെയാണ് സംഭവിച്ചതെന്നോ എത്രമാത്രമാണ് ഇതിന്‍റെ ആധികാരികതയെന്നോ വ്യക്തമല്ല.

എന്തായാലും സംഭവം ചുരുങ്ങിയ സമയത്തിനകം ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്. ജോലിസ്ഥലത്തെ തൊഴിലാളികള്‍ തമ്മിലുള്ള സൗഹൃദമാണ് മുതലാളിക്ക് പ്രകോപനമായിരിക്കുന്നത്. ഇതിനെതിരെ ശക്തമായ താക്കീത് എന്ന നിലയിലാണ് മെമ്മോ.

ജോലിയെന്ന് പറയുന്നത് തമാശയല്ല. ജോലിസംബന്ധമല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോ സംസാരിക്കുന്നതിനോ ജോലിസമയം ഉപയോഗിക്കാൻ പാടില്ല. ജോലിസമയത്ത് സൗഹൃദത്തിനും ഇടമില്ല. ജോലി കഴിഞ്ഞ ശേഷം ഫോണ്‍ നമ്പര്‍ കൈമാറുകയോ ഹാങൗട്ടിന് പോവുകയോ ചെയ്യാം- ഇത്രയുമാണ് മെമ്മോയില്‍ മുതലാളി നല്‍കിയിരിക്കുന്ന മുന്നറിയിപ്പുകള്‍. ജോലിസംബന്ധമല്ലാത്ത എന്തെങ്കിലും ചര്‍ച്ചകള്‍ ആരെങ്കിലും നടത്തുന്നത് കണ്ടാല്‍ ആ വിവരം തന്നെ അറിയിക്കാനും ഇദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

സ്ഥാപനത്തിന്‍റെ പേരോ മുതലാളിയുടെ വിവരങ്ങളോ എല്ലാം മറച്ച രീതിയിലാണ് മെമ്മോ വ്യാപകമായി പ്രചരിക്കുന്നത്. റെഡ്ഡിറ്റില്‍ വന്ന ഇതിന്‍റെ ഫോട്ടോയ്ക്ക് മുപ്പതിനായിരത്തിനടുത്ത് പ്രതികരണവും മൂവ്വായിരത്തിനടുത്ത് കമന്‍റുകളും ലഭിച്ചിട്ടുണ്ട്.

തൊഴിലിടങ്ങള്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് ആരോഗ്യകരമാകും വിധത്തില്‍ സൗഹാര്‍ദമായ പരിസ്ഥിതിയിലേക്ക് എത്തിക്കുന്നതിനെ കുറിച്ച് കോര്‍പറേറ്റ് മേഖലയില്‍ പോലും ചര്‍ച്ചകളുയരുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു സമീപനം തൊഴിലാളികളോട് എടുക്കുന്നത് മുതലാളിമാര്‍ക്ക് നല്ലതല്ലെന്നും, ഇദ്ദേഹം ഒരു ‘ടോക്സിക്’ വ്യക്തിയാണെന്നാണ് ഈ മെമ്മോ വ്യക്തമാക്കുന്നത് എന്നുമെല്ലാം ആളുകള്‍ കമന്‍റ് ബോക്സില്‍ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നു.

തൊഴിലാളികള്‍ ജോലിയെയും ജോലി ചെയ്യുന്ന ഇടത്തെയും സഹപ്രവര്‍ത്തകരെയും ബോസിനെയുമെല്ലാം ഇഷ്ടപ്പെടുകയും ഇഷ്ടത്തിലൂടെ ആദരിക്കുകയും ചെയ്യുന്ന അന്തരീക്ഷത്തില്‍ മാത്രമാണ് ഇവരില്‍ കൂടുതല്‍ ഉത്പാദനക്ഷമത കൈവരൂ എന്നും ചിലര്‍ കമന്‍റിലൂടെ അഭിപ്രായപ്പെടുന്നു. എന്തായാലും തൊഴിലിടങ്ങളിലെ ചൂഷണത്തെ കുറിച്ചുംേ, മാതൃകാപരമായ തൊഴിലിടങ്ങള്‍ എങ്ങനെ ആയിരിക്കണമെന്നതിനെ കുറിച്ചുമുള്ള വിശദമായ ചര്‍ച്ച തന്നെയാണ് ‘വൈറല്‍ മെമ്മോ’യ്ക്ക് താഴെ നടക്കുന്നത്.

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള

മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് ​തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്

മൂലങ്കാവ് സ്കൂളിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം

മൂലങ്കാവ് ഗവ. ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു. വയനാടിന്റെ ചരിത്രവും സംസ്കാരവും ഐതിഹ്യവും കലയും നാട്ടറിവും പഠിക്കാൻ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ

രാവിലെ 9 മണിക്ക് മുമ്പ് രക്തസമ്മർദം കൂട്ടും ഈ ‘ഹെൽത്തി’ ബ്രേക്ക്ഫാസ്റ്റുകള്‍! ശ്രദ്ധിക്കാം

നിങ്ങളുടെ രക്തസമ്മർദം കൂട്ടുന്ന പ്രഭാതഭക്ഷണമാണോ രാവിലെ രുചിയോടെ കഴിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. ഇരുപത് വർഷമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ള രോഗികളെ പരിശോധിക്കുന്ന കാർഡിയോളജിസ്റ്റ് ഡോ സഞ്ജയ് ഭോജ് രാജാണ് നമ്മുടെ ‘ഹെൽത്തി’ ബ്രേക്ക്ഫാസ്റ്റുകൾ ചിലപ്പോൾ അപകടകാരിയുമാകാം എന്ന

21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ കരകയറി’, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും

ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ

ഈ കാര്യം ചെയ്തില്ലെങ്കില്‍ ജനുവരി 1 മുതല്‍ നിങ്ങളുടെ പാൻ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

നമ്മുടെ ദൈനംദിന സാമ്ബത്തിക ഇടപാടുകളില്‍ പാൻ (പെർമനന്റ് അകൗണ്ട് നമ്ബർ) കാർഡിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ നമുക്കെല്ലാവർക്കും അറിയാം.നികുതി റിട്ടേണ്‍ സമർപ്പിക്കുന്നത് മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നതിനും വരെ പാൻ കാർഡ്

ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ വൃക്കകളെ തകരാറിലാക്കുമോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ പിന്നെ ഡയപ്പറുകൾ വാങ്ങി കൂട്ടുക എന്നതാണ് മാതാപിതാക്കളുടെ പ്രധാന ടാസ്‌ക് എന്ന് വേണമെങ്കിൽ പറയാം. മൂന്നു വയസുവരെയും ഡയപ്പർ ഉപയോഗിക്കുന്നതാണ് പലരുടെയും രീതി. ഈ സാഹചര്യത്തിലാണ് ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.