കല്‍പറ്റ: സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മാളവിക ആര്‍ എഴുതിയ
കവിതാസമാഹാരം ഗന്ധര്‍വന്റെ മുഖം, കവിയും വെള്ളമുണ്ട പോലിസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുമായ സാദിര്‍ തലപ്പുഴ പ്രകാശനം ചെയ്തു. എഴുത്തുകാരനും ഡബ്ല്യു.എം.ഒ. ഇംഗ്ലീഷ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലുമായ ശശി വെള്ളമുണ്ട ഏറ്റുവാങ്ങി. കഥാകൃത്തും പ്രസാധകനുമായ സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കവയിത്രി ആയിശ മാനന്തവാടി പുസ്തകം പരിചയപ്പെടുത്തി. കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരായ, അംബിക ശിവദായകം, സ്റ്റെല്ല മാത്യു, പ്രജീഷ ജയരാജ്, മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി യഹ്‌യ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചുണ്ടേല്‍ ‘മാളവിക’യില്‍ വിമുക്തഭടനായ രാമചന്ദ്രന്റെയും റവന്യൂ ഉദ്യോഗസ്ഥയായ രജനിയുടെയും മകളായ മാളവിക വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റായി സേവനമനുഷ്ഠിക്കുകയാണ്.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.