നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട പഴം : അറിഞ്ഞിരിക്കാം കഫലിന്റെ ഗുണങ്ങള്‍

ഇന്ത്യയിലെ ഭൂപ്രദേശങ്ങളുടെ വ്യത്യാസങ്ങളനുസരിച്ച്‌ ഓരോ സ്ഥലങ്ങളിലും തനതായ പഴങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്രിയപ്പെട്ട പഴം എന്ന പേരില്‍ വാര്‍ത്തകളിലിടം നേടിയ പഴമാണ് കഫല്‍. ഇതിന്റെ വിശേഷങ്ങള്‍ വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ഹിമാലയൻ മേഖലയില്‍ കാണപ്പെടുന്ന ഒരു പ്രത്യേക പഴമാണ് കഫല്‍ . ബേബെറി എന്ന പേരിലും അറിയപ്പെടുന്നു.

കഴിഞ്ഞയിടെ ഡല്‍ഹി സന്ദര്‍ശിച്ച ഹിമാചല്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പ്രധാനമന്ത്രിയ്ക്ക് കഫല്‍ പഴം സമ്മാനിച്ചതോടെയാണ് ഈ പഴത്തിന് ഇത്രയേറെ ജനശ്രദ്ധ ലഭിക്കുന്നത്. മധുരവും പുളിപ്പും ചേര്‍ന്ന രുചിയുള്ള പഴത്തിന് കിലോയ്ക്ക് 300 രൂപയിലധികം വിലയുണ്ട്. ഇത് പ്രാദേശികമായി മാത്രം ഉത്പാദിക്കുന്ന പഴമായതിനാല്‍ ഹിമാലയൻ മേഖലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഇതേറെ പ്രിയപ്പെട്ടതാണ്.

ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ സംസ്ഥാന പഴം കൂടിയാണ് കഫല്‍.ഉദരസംബന്ധമായ രോഗ ങ്ങള്‍ക്ക് കഫല്‍ കഴിക്കുന്നത് വലിയ ഗുണം ചെയ്യും. വേനല്‍ക്കാലത്ത് ഉത്തരാഖണ്ഡിലൂടെ യാത്ര ചെയ്യുമ്ബോള്‍ വഴി നീളെ ചുവപ്പു പടര്‍ത്തി കഫല്‍ പഴങ്ങള്‍ പാകമായിക്കിടക്കുന്നത് കാണാം. വഴിയോരത്തും മാര്‍ക്കറ്റുകളിലും ഇത് കുട്ടകളിലാക്കി വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരേയും നിരവധി കാണാൻ കഴിയും.

ഉരുണ്ട ആകൃതിയിലുള്ള ചെറുപഴമാണിത്. ചുവപ്പ് മുതല്‍ കടും പര്‍പ്പിള്‍ വരെ നിറമുള്ള പുറം തൊലി നേരിയതും ഭക്ഷ്യയോഗ്യവുമാണ്. ഉള്ളില്‍ മാംസളഭാഗവും ഏറ്റവും ഉള്ളിലായി വിത്തും കാണാം. ആന്റിഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമാണ് ഈ പഴം. സാധാരണയായി ഉപ്പും മുളകും കൂട്ടി ഇത് കഴിക്കാറുണ്ട്.

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളതിനാലാണ് ഇതിന് നല്ല വില ലഭിക്കുന്നത്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തെ സംരംക്ഷിക്കാനും സഹായിക്കും. കൂടാതെ നല്ല ഊര്‍ജ്ജ സ്രോതസ്സ് കൂടിയാണിത്.ഇതില്‍ ധാരാളം നാരുകളുള്ളതിനാല്‍ ദഹനപ്രശ്നങ്ങള്‍ക്ക് ഉത്തമപരിഹാരമാണ്. കഫല്‍ മരത്തിന്റെ വിവിധ ഭാഗങ്ങള്‍ പലതരം രോഗങ്ങള്‍ക്കു മരുന്നായി ഉപയോഗിക്കുന്നു. കൂടാതെ, ഇത് കാലിത്തീറ്റയായും ഇന്ധനമായും ഉപയോഗിക്കുന്നുണ്ട്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.