നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട പഴം : അറിഞ്ഞിരിക്കാം കഫലിന്റെ ഗുണങ്ങള്‍

ഇന്ത്യയിലെ ഭൂപ്രദേശങ്ങളുടെ വ്യത്യാസങ്ങളനുസരിച്ച്‌ ഓരോ സ്ഥലങ്ങളിലും തനതായ പഴങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്രിയപ്പെട്ട പഴം എന്ന പേരില്‍ വാര്‍ത്തകളിലിടം നേടിയ പഴമാണ് കഫല്‍. ഇതിന്റെ വിശേഷങ്ങള്‍ വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. ഹിമാലയൻ മേഖലയില്‍ കാണപ്പെടുന്ന ഒരു പ്രത്യേക പഴമാണ് കഫല്‍ . ബേബെറി എന്ന പേരിലും അറിയപ്പെടുന്നു.

കഴിഞ്ഞയിടെ ഡല്‍ഹി സന്ദര്‍ശിച്ച ഹിമാചല്‍ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പ്രധാനമന്ത്രിയ്ക്ക് കഫല്‍ പഴം സമ്മാനിച്ചതോടെയാണ് ഈ പഴത്തിന് ഇത്രയേറെ ജനശ്രദ്ധ ലഭിക്കുന്നത്. മധുരവും പുളിപ്പും ചേര്‍ന്ന രുചിയുള്ള പഴത്തിന് കിലോയ്ക്ക് 300 രൂപയിലധികം വിലയുണ്ട്. ഇത് പ്രാദേശികമായി മാത്രം ഉത്പാദിക്കുന്ന പഴമായതിനാല്‍ ഹിമാലയൻ മേഖലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഇതേറെ പ്രിയപ്പെട്ടതാണ്.

ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ സംസ്ഥാന പഴം കൂടിയാണ് കഫല്‍.ഉദരസംബന്ധമായ രോഗ ങ്ങള്‍ക്ക് കഫല്‍ കഴിക്കുന്നത് വലിയ ഗുണം ചെയ്യും. വേനല്‍ക്കാലത്ത് ഉത്തരാഖണ്ഡിലൂടെ യാത്ര ചെയ്യുമ്ബോള്‍ വഴി നീളെ ചുവപ്പു പടര്‍ത്തി കഫല്‍ പഴങ്ങള്‍ പാകമായിക്കിടക്കുന്നത് കാണാം. വഴിയോരത്തും മാര്‍ക്കറ്റുകളിലും ഇത് കുട്ടകളിലാക്കി വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരേയും നിരവധി കാണാൻ കഴിയും.

ഉരുണ്ട ആകൃതിയിലുള്ള ചെറുപഴമാണിത്. ചുവപ്പ് മുതല്‍ കടും പര്‍പ്പിള്‍ വരെ നിറമുള്ള പുറം തൊലി നേരിയതും ഭക്ഷ്യയോഗ്യവുമാണ്. ഉള്ളില്‍ മാംസളഭാഗവും ഏറ്റവും ഉള്ളിലായി വിത്തും കാണാം. ആന്റിഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമാണ് ഈ പഴം. സാധാരണയായി ഉപ്പും മുളകും കൂട്ടി ഇത് കഴിക്കാറുണ്ട്.

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളതിനാലാണ് ഇതിന് നല്ല വില ലഭിക്കുന്നത്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യത്തെ സംരംക്ഷിക്കാനും സഹായിക്കും. കൂടാതെ നല്ല ഊര്‍ജ്ജ സ്രോതസ്സ് കൂടിയാണിത്.ഇതില്‍ ധാരാളം നാരുകളുള്ളതിനാല്‍ ദഹനപ്രശ്നങ്ങള്‍ക്ക് ഉത്തമപരിഹാരമാണ്. കഫല്‍ മരത്തിന്റെ വിവിധ ഭാഗങ്ങള്‍ പലതരം രോഗങ്ങള്‍ക്കു മരുന്നായി ഉപയോഗിക്കുന്നു. കൂടാതെ, ഇത് കാലിത്തീറ്റയായും ഇന്ധനമായും ഉപയോഗിക്കുന്നുണ്ട്.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.