വിധവയായ ജൂലി പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അവിഹിത ബന്ധം മറക്കാൻ; തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു…

അഞ്ചുതെങ്ങ് മാമ്ബള്ളി കടപ്പുറത്ത് തെരുവുനായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍ പെണ്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മാതാവ് പിടിയിലായിരുന്നു. മാമ്ബള്ളി കൊച്ചു കിണറ്റില്‍ വീട്ടില്‍ ജൂലി (40) യെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റുചെയ്തത്. പ്രസവശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ശേഷം വീട്ടുപറമ്ബിലെ ടോയ്ലെറ്റിന്റെ പിറകുവശത്ത് ചെറിയ കുഴികുത്തി മൃതദേഹം മറവ് ചെയ്തു.

ഇക്കഴിഞ്ഞ 15 ന് രാവിലെ 5.30 നാണ് ജൂലി വീട്ടില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.ജൂലൈ 18 ന് പുലര്‍ച്ചെയാണ് മാമ്ബള്ളി ഹോളി സ്പിരിറ്റ് ലാറ്റിൻ കത്തോലിക്കാ പള്ളിക്ക് സമീപത്ത് നവജാത ശിശുവിന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ജൂലിയെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ സ്ഥിരീകരിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.പ്രസവശേഷം കത്രിക കൊണ്ട് പ്രതി പൊക്കിള്‍ക്കൊടി സ്വന്തമായി നീക്കംചെയ്തു. കരഞ്ഞ കുട്ടിയുടെ വായും മൂക്കും പൊത്തിപ്പിടിച്ച്‌ കൊന്ന് ബക്കറ്റില്‍ സൂക്ഷിക്കുകയും രാവിലെ മൃതദേഹം മറവ് ചെയ്യുകയുമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൃതദേഹം കുഴിച്ചിട്ട ഭാഗത്തുപോയി ജൂലി നോക്കിയിരുന്നു.

18ന് തെരുവുനായ്ക്കള്‍ മണത്തെത്തി കടിച്ചെടുത്ത മൃതദേഹം, റോഡില്‍ കൊണ്ടിട്ട് കടിച്ചു പറിക്കുകയായിരുന്നു. നായ്ക്കളുടെ ആക്രമണത്തില്‍ കുഞ്ഞിന്റെ ഒരു കാലും കൈയും നഷ്ടപ്പെട്ടിരുന്നു. രാവിലെ മാമ്ബള്ളി തീരത്തിന് സമീപം തെരുവുനായ്ക്കള്‍ കുട്ടിയുടെ മൃതദേഹം കടിച്ചു വലിക്കുന്നതുകണ്ട നാട്ടുകാര്‍ അഞ്ചുതെങ്ങ് പൊലീസില്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞ് ശ്വാസംമുട്ടി മരിച്ചതായി കണ്ടെത്തിയിരുന്നു.കസ്റ്റഡിയിലെടുത്ത ജൂലി ആദ്യഘട്ടത്തില്‍ വിസമ്മതിച്ചെങ്കിലും ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

വിധവയായ തനിക്ക് കുഞ്ഞ് ജനിച്ചാല്‍ ഉണ്ടാകുന്ന അപമാന ഭയത്താലാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജൂലിയുടെ ഭര്‍ത്താവ് സൈമണ്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്ബ് മുതലപ്പൊഴിയിലുണ്ടായ ബോട്ടപകടത്തില്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന്, പ്രായമായ അച്ഛനും അമ്മയ്ക്കും 13 വയസ്സായ മകനോടുമൊപ്പമായിരുന്നു താമസം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു

ഇനിയങ്ങോട്ട് സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല; ഇന്ന് വിലയില്‍ വര്‍ധനവ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. പിന്നീട് ക്രൂഡ് ഓയിലിന്റെ വില വന്‍തോതില്‍ ഉയര്‍ന്നതും

ധർമ്മടത്ത് പോര് മുറുകും, പിണറായി വിജയനെതിരെ അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

ധർമ്മടത്ത് പോര് മുറുകുന്നു. അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥി പരി​ഗണനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി പി അബ്ദുൾ റഷീദ് സ്ഥാനാർത്ഥിയായേക്കും. കെപിസിസി അം​ഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ഇദ്ദേഹം. തളിപ്പറമ്പിലായിരുന്നു

ഗതാഗത നിരോധനം

ബീനാച്ചി – പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള പ്രദേശത്ത് റോഡ് കട്ടിങ് പ്രവൃത്തിക്കിടെ മഴ പെയ്യ്തതിനാല്‍ അപകട സാധ്യത മുന്നില്‍കണ്ട് പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം അനിശ്ചിത

നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച്

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

മലപ്പുറം പരപ്പനങ്ങാടിയില് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പില് അബൂബക്കറിന്റെ മകന് മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടില് ഇരിക്കുന്നതിനിടെയാണ് ഇടിമിന്നല് ഏറ്റത്. മൃതദേഹം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.