വിധവയായ ജൂലി പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അവിഹിത ബന്ധം മറക്കാൻ; തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു…

അഞ്ചുതെങ്ങ് മാമ്ബള്ളി കടപ്പുറത്ത് തെരുവുനായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍ പെണ്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മാതാവ് പിടിയിലായിരുന്നു. മാമ്ബള്ളി കൊച്ചു കിണറ്റില്‍ വീട്ടില്‍ ജൂലി (40) യെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റുചെയ്തത്. പ്രസവശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ശേഷം വീട്ടുപറമ്ബിലെ ടോയ്ലെറ്റിന്റെ പിറകുവശത്ത് ചെറിയ കുഴികുത്തി മൃതദേഹം മറവ് ചെയ്തു.

ഇക്കഴിഞ്ഞ 15 ന് രാവിലെ 5.30 നാണ് ജൂലി വീട്ടില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.ജൂലൈ 18 ന് പുലര്‍ച്ചെയാണ് മാമ്ബള്ളി ഹോളി സ്പിരിറ്റ് ലാറ്റിൻ കത്തോലിക്കാ പള്ളിക്ക് സമീപത്ത് നവജാത ശിശുവിന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ജൂലിയെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ സ്ഥിരീകരിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.പ്രസവശേഷം കത്രിക കൊണ്ട് പ്രതി പൊക്കിള്‍ക്കൊടി സ്വന്തമായി നീക്കംചെയ്തു. കരഞ്ഞ കുട്ടിയുടെ വായും മൂക്കും പൊത്തിപ്പിടിച്ച്‌ കൊന്ന് ബക്കറ്റില്‍ സൂക്ഷിക്കുകയും രാവിലെ മൃതദേഹം മറവ് ചെയ്യുകയുമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൃതദേഹം കുഴിച്ചിട്ട ഭാഗത്തുപോയി ജൂലി നോക്കിയിരുന്നു.

18ന് തെരുവുനായ്ക്കള്‍ മണത്തെത്തി കടിച്ചെടുത്ത മൃതദേഹം, റോഡില്‍ കൊണ്ടിട്ട് കടിച്ചു പറിക്കുകയായിരുന്നു. നായ്ക്കളുടെ ആക്രമണത്തില്‍ കുഞ്ഞിന്റെ ഒരു കാലും കൈയും നഷ്ടപ്പെട്ടിരുന്നു. രാവിലെ മാമ്ബള്ളി തീരത്തിന് സമീപം തെരുവുനായ്ക്കള്‍ കുട്ടിയുടെ മൃതദേഹം കടിച്ചു വലിക്കുന്നതുകണ്ട നാട്ടുകാര്‍ അഞ്ചുതെങ്ങ് പൊലീസില്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞ് ശ്വാസംമുട്ടി മരിച്ചതായി കണ്ടെത്തിയിരുന്നു.കസ്റ്റഡിയിലെടുത്ത ജൂലി ആദ്യഘട്ടത്തില്‍ വിസമ്മതിച്ചെങ്കിലും ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

വിധവയായ തനിക്ക് കുഞ്ഞ് ജനിച്ചാല്‍ ഉണ്ടാകുന്ന അപമാന ഭയത്താലാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജൂലിയുടെ ഭര്‍ത്താവ് സൈമണ്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്ബ് മുതലപ്പൊഴിയിലുണ്ടായ ബോട്ടപകടത്തില്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന്, പ്രായമായ അച്ഛനും അമ്മയ്ക്കും 13 വയസ്സായ മകനോടുമൊപ്പമായിരുന്നു താമസം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി

മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്.

പഠന സഹായം നല്‍കുന്നു.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495

കൊട്ടിയൂർ ഉത്സവം: ഗതാഗത നിയന്ത്രണം

കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ഞായറാഴ്‌ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെ മുഴുവൻ വാഹനങ്ങളും ബോയ്‌സ് ടൗൺ ചന്ദനത്തോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.