വിധവയായ ജൂലി പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് അവിഹിത ബന്ധം മറക്കാൻ; തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു…

അഞ്ചുതെങ്ങ് മാമ്ബള്ളി കടപ്പുറത്ത് തെരുവുനായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍ പെണ്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മാതാവ് പിടിയിലായിരുന്നു. മാമ്ബള്ളി കൊച്ചു കിണറ്റില്‍ വീട്ടില്‍ ജൂലി (40) യെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റുചെയ്തത്. പ്രസവശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ശേഷം വീട്ടുപറമ്ബിലെ ടോയ്ലെറ്റിന്റെ പിറകുവശത്ത് ചെറിയ കുഴികുത്തി മൃതദേഹം മറവ് ചെയ്തു.

ഇക്കഴിഞ്ഞ 15 ന് രാവിലെ 5.30 നാണ് ജൂലി വീട്ടില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.ജൂലൈ 18 ന് പുലര്‍ച്ചെയാണ് മാമ്ബള്ളി ഹോളി സ്പിരിറ്റ് ലാറ്റിൻ കത്തോലിക്കാ പള്ളിക്ക് സമീപത്ത് നവജാത ശിശുവിന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ജൂലിയെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ സ്ഥിരീകരിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.പ്രസവശേഷം കത്രിക കൊണ്ട് പ്രതി പൊക്കിള്‍ക്കൊടി സ്വന്തമായി നീക്കംചെയ്തു. കരഞ്ഞ കുട്ടിയുടെ വായും മൂക്കും പൊത്തിപ്പിടിച്ച്‌ കൊന്ന് ബക്കറ്റില്‍ സൂക്ഷിക്കുകയും രാവിലെ മൃതദേഹം മറവ് ചെയ്യുകയുമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൃതദേഹം കുഴിച്ചിട്ട ഭാഗത്തുപോയി ജൂലി നോക്കിയിരുന്നു.

18ന് തെരുവുനായ്ക്കള്‍ മണത്തെത്തി കടിച്ചെടുത്ത മൃതദേഹം, റോഡില്‍ കൊണ്ടിട്ട് കടിച്ചു പറിക്കുകയായിരുന്നു. നായ്ക്കളുടെ ആക്രമണത്തില്‍ കുഞ്ഞിന്റെ ഒരു കാലും കൈയും നഷ്ടപ്പെട്ടിരുന്നു. രാവിലെ മാമ്ബള്ളി തീരത്തിന് സമീപം തെരുവുനായ്ക്കള്‍ കുട്ടിയുടെ മൃതദേഹം കടിച്ചു വലിക്കുന്നതുകണ്ട നാട്ടുകാര്‍ അഞ്ചുതെങ്ങ് പൊലീസില്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞ് ശ്വാസംമുട്ടി മരിച്ചതായി കണ്ടെത്തിയിരുന്നു.കസ്റ്റഡിയിലെടുത്ത ജൂലി ആദ്യഘട്ടത്തില്‍ വിസമ്മതിച്ചെങ്കിലും ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

വിധവയായ തനിക്ക് കുഞ്ഞ് ജനിച്ചാല്‍ ഉണ്ടാകുന്ന അപമാന ഭയത്താലാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജൂലിയുടെ ഭര്‍ത്താവ് സൈമണ്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്ബ് മുതലപ്പൊഴിയിലുണ്ടായ ബോട്ടപകടത്തില്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന്, പ്രായമായ അച്ഛനും അമ്മയ്ക്കും 13 വയസ്സായ മകനോടുമൊപ്പമായിരുന്നു താമസം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ

പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.