‘ദുരൂഹ സാഹചര്യത്തിൽ കാർ, പെട്ടിയിൽ ഹൃദയം, കരൾ, നാക്ക് തുടങ്ങി ആന്തരിക അവയവങ്ങൾ’, ഞെട്ടി പൊലീസ്, ട്വിസ്റ്റ്…

തേനി: തമിഴ്നാട്ടിലെ തേനിക്ക് സമീപം ഉത്തമപാളയത്ത് പൊലീസ് പിടികൂടിയ ആന്തരിക അവയവങ്ങളുടെ അവശിഷ്ടങ്ങൾ ആടിൻറേതെന്ന് പിടിയിലായവർ മൊഴി നൽകി. പ്രാഥമിക ഫൊറൻസിക് പരിശോധനയിലും ആന്തരികാവയവങ്ങള്‍ മൃഗത്തിൻറേതാണെന്ന് കണ്ടെത്തി. ദുർമന്ത്രവാദത്തിൻറെ ഭാഗമായുള്ള തട്ടിപ്പാണന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വെള്ളിയാഴച പുലർച്ചെ മുതലാണ് സംഭവങ്ങളുടെ തുടക്കം. സംശയാസ്പദമായ സാഹചര്യത്തിലെത്തിയ ഒരു വാഹനം ഉത്തമ പാളയം പൊലീസ് പരിശോധിച്ചു.

വാഹനത്തിലുണ്ടായിരുന്നത് തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിംഗ്, മുരുകൻ എന്നിവരാണ്. പരസ്പര വിരുദ്ധമായ ഇവരുടെ മൊഴികളിൽ സംശയം തോന്നിയ പൊലീസ് വാഹനം വിശദമായി പരിശോധിച്ചു. വാഹനത്തിൽ ഒരു പെട്ടിയിൽ ഹൃദയം, കരൾ, നാക്ക് തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തി. പൂജക്ക് ശേഷമെത്തിച്ച മനുഷ്യൻറെ അവയവ ഭാഗങ്ങളാണെന്നും വീട്ടിൽ വച്ചാൽ സമ്പത്ത് കൈവരുമെന്നും പറഞ്ഞ് പത്തനംതിട്ട സ്വദേശിയാണിത് കൈമാറിയതെന്ന് വാഹനത്തിനുണ്ടായിരുന്നവർ പറഞ്ഞതോടെ പോലീസും അതിശയിച്ചുപോയി.

ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ഇവ ഫൊറൻസിക് പരിശോധനക്ക് അയച്ചു. ഉത്തമപാളയം സ്വദേശി ജെയിംസാണ് ഇടനില നിന്നതെന്നും വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു. പിടിയിലായവരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് പത്തനംതിട്ട സ്വദേശിയെ കണ്ടെത്താൻ കേരള പോലീസിൻറെ സഹായം തേടി. വണ്ടിപ്പെരിയാറിൽ വച്ചാണിത് കൈമാറിയതെന്ന് വാഹത്തിലുണ്ടായിരുന്നവർ മൊഴി നൽകി. വണ്ടിപ്പെരിയാറിലെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം ഉത്തമപാളയം പൊലീസ് പത്തനംതിട്ട പുളിക്കീഴ് പോലീസ് കസ്റ്റഡിയിലെടുത്ത പരുമല സ്വദേശി ചെല്ലപ്പനെയും ചോദ്യം ചെയ്തു.

ചെല്ലപ്പൻ കള്ളനോട്ട് കേസിലെ പ്രതിയാണ്. ഇതിനിടെ വാനഹത്തിലുണ്ടായിരുന്നത് മനുഷ്യൻറെ അവയവങ്ങളല്ലെന്ന് ഫോറൻസിക് വിഭാഗത്തിൻറെ പ്രാഥമിക വിവരവുമെത്തി. കൂടുതൽ ചോദ്യം ചെയ്യലിലാണ് പെട്ടിയിലുണ്ടായിരുന്നത് ആടിൻറെ ആന്തരിക അവയവങ്ങളാണെന്ന് പിടിയിലായവർ സമ്മതിച്ചു. ചെല്ലപ്പനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. അതേസമയം ഏത് മൃഗത്തിൻറെ അവയവമാണെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനകളും നടക്കുന്നുണ്ട്. എന്തിനാണ് അവയവ ഭാഗങ്ങളുമായി ഇവർ സഞ്ചരിച്ചതെന്ന കാര്യത്തിൽ വ്യക്തത വ്യക്തത വരുത്താൻ കസ്റ്റഡിയിലുള്ളവരെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ നിയമനം

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതനത്തിന് നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദവും സര്‍ക്കാര്‍/എന്‍ജിഒ/സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംബന്ധിച്ച നിയമപരമായ കാര്യങ്ങളില്‍ അഭിഭാഷകരായി രണ്ട്

വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകള്‍ വഴി ഇനി ആധാര്‍ കാര്‍ഡ്

തിരുവനന്തപുരം:സ്കൂളുകള്‍ വഴി വിദ്യാർഥികള്‍ക്ക് ആധാർ കാർഡുകള്‍ എടുക്കാനുള്ള സംവിധാനം രാജ്യത്തുടനീളം ഉടൻ നിലവില്‍ വരും. ആധാർ നല്‍കുന്ന സംഘടനയായ യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡി ഐഎ) ഇതു സംബന്ധിച്ച്‌ തീരുമാനം എടുത്തുകഴിഞ്ഞു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു നീക്കം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് എട്ടിന് വൈകിട്ട് നാലിനകം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നല്‍കണം.

വാഹന ലേലം

മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.

സീറ്റൊഴിവ്

പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഗണിതശാസ്ത്രം(മുസ്ലിം) ഫിസിക്കല്‍ സയന്‍സ് (വിശ്വകര്‍മ)വിഭാഗത്തില്‍ സീറ്റൊഴിവ്. ക്യാപ് ഐഡിയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് (ഓഗസ്റ്റ് 1) ഉച്ചയ്ക്ക് രണ്ടിനകം അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 9605974988, 9847754370

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.