‘ഇങ്ങനെ ഒരുപാട് ഉമ്മമാരും അമ്മമാരും നമ്മുടെ ചുറ്റിലുമുണ്ട്’; ഇത് വായിച്ചില്ലെങ്കില്‍ നഷ്ടം!

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ വൈവിധ്യമാര്‍ന്ന എഴുത്തുകളും വീഡിയോകളും ചിത്രങ്ങളുമെല്ലാം നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഇവയില്‍ ചിലത് മാത്രമാണ് നമ്മുടെ മനസിലേക്ക് ആഴ്ന്നിറങ്ങാറുള്ളത്, അല്ലേ?

അധികവും നമ്മെ വൈകാരികമായി സ്പര്‍ശിക്കാൻ കഴിയുന്ന എഴുത്തോ കാഴ്ചയോ തന്നെയായിരിക്കണം ഇത്തരത്തില്‍ നമ്മെ ആഴത്തില്‍ സ്പര്‍ശിക്കുന്നതും. സമാനമായ രീതിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസിയായ ഷബീര്‍ കളിയാട്ടമുക്ക് ഫേസ്ബുക്കില്‍ പങ്കുവച്ചൊരു കുറിപ്പ് ഒട്ടേറെ പേരുടെ ഉള്ള് കീഴടക്കിയിരുന്നു.

ഇപ്പോഴിതാ അതേ കുറിപ്പ് വീണ്ടും ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. തനിക്ക് അവിചാരിതമായി കിട്ടിയ ഒരു നല്ല സുഹൃത്തിനെയും അദ്ദേഹത്തിന്‍റെ ജീവിതത്തിലെ അസാധാരണമായൊരു സ്വപ്നത്തെയും കുറിച്ചാണ് ഷബീര്‍ മനോഹരമായി കുറിച്ചിരിക്കുന്നത്.

മുമ്പ് എഴുതിയിട്ടപ്പോള്‍ തന്നെ ഈ കുറിപ്പ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു എന്നും, അന്ന് അത് എഴുതുമ്പോഴുണ്ടായിരുന്ന സാമൂഹിക പരിസരം ഇന്ന് കുറെക്കൂടി പ്രതീക്ഷ നിറയ്ക്കും വിധം മാറിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ വീണ്ടും കുറിപ്പ് ആളുകളിലേക്കെത്തുന്നതില്‍ സന്തോഷമുണ്ടെന്നും ഷബീര്‍ പറയുന്നു.

ഷബീറിന്‍റെ കുറിപ്പ് വായിക്കൂ…

എന്‍റെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ഒരു ബെറ്റര്‍ ലൈഫ് സ്വപ്നം കണ്ടാണ് സൗദിയിലേക്ക് പറക്കുന്നത്. ആടിനെ മേയ്ക്കുന്ന വിസയായിരുന്നെങ്കിലും വലിയ അലച്ചിലില്ലാതെ മക്കയിലെ ഒരു പോളിക്ലിനിക്കില്‍ ഇന്‍ഷൂറന്‍സ് സെക്ഷനില്‍ ജോലി കിട്ടി.

ക്ലിനിക്കിന്‍റെ വിസയല്ലാത്തത് കാരണം പോലീസ് ചെക്കിംഗിന്‍റെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ക്ലിനിക്കിന്‍റെ തൊട്ടടുത്ത് തന്നെയുള്ള റൂമിലാണ് താമസം ഒരുക്കിയിരുന്നത്. രാത്രിയിലും മറ്റും അത്യാവശ്യത്തിന് ഉപയോഗിക്കുന്ന സ്റ്റാഫാണ് അവിടെ സഹമുറിയന്മാരായി ഉണ്ടായിരുന്നത്.

കൊണ്ടോട്ടിക്കാരന്‍ റസാഖ് ഭായ്, മഞ്ചേരിയുള്ള ഷൗക്കു, വളാഞ്ചേരിക്കാരന്‍ ശിഹാബ് ഭായ്… പിന്നെ അവനും. ഞാന്‍ ആ റൂമിലേക്ക് കയറിച്ചെല്ലുമ്പോള്‍ ശരിക്കും അധികപ്പറ്റായിരുന്നു. കിടക്കാന്‍ ഒരൊറ്റ കട്ടിലും ഒഴിവുണ്ടായിരുന്നില്ല. ഇക്കാര്യം മാനേജര്‍ എന്നോട് സൂചിപ്പിച്ചിരുന്നു.

“അതൊന്നും പ്രശ്നമില്ല,തറയില്‍ കിടന്നോളാമെന്ന് “ഞാന്‍.

ഒന്നാമത്തെ ദിവസം തന്നെ അവന്‍ കട്ടിലില്‍ നിന്നിറങ്ങി തറയില്‍ ബെഡ് നിവര്‍ത്തി, അവന്‍റെ കട്ടില്‍ എനിക്കായ് ഒഴിഞ്ഞു തന്നു. അതൊരു സൗഹൃദത്തിന്‍റെ തുടക്കമായിരുന്നു. പുറംവാസം ജീവിതത്തിന്‍റെ വസന്തകാലമായ നാളുകള്‍.

രാവേറെ ചെന്നും ഞങ്ങള്‍ സംസാരിച്ചിരുന്നു. സ്വപ്നങ്ങളെക്കുറിച്ച്, സംഗീതത്തെക്കുറിച്ച്, കുടുംബത്തെക്കുറിച്ച്. എന്നെക്കാള്‍ രണ്ട് വയസ്സ് കൂടുതലുണ്ടായിരുന്നെങ്കിലും അവന്‍റെ വിവാഹം കഴിഞ്ഞിരുന്നില്ല. ഉമ്മയും,അനിയത്തിയും ചേര്‍ന്നതാണ് അവന്‍റെ കുടുംബം. അനിയത്തിയുടെ വിവാഹം കഴിഞ്ഞു. ഉപ്പയെക്കുറിച്ച് ഒരു നാല് വയസ്സുകാരന്‍റെ ഓര്‍മ്മ മാത്രമാണ് അവനുള്ളത്.

പുഴയിൽ കുളിക്കാന്‍ പോയ സമയത്ത് അപസ്മാരം ഉണ്ടായി മുങ്ങി മരിക്കുകയായിരുന്നു. പിന്നീട് ഉമ്മയാണ് ആങ്ങളമാരുടെ സഹായത്തോടെ അവനെയും അനിയത്തിയെയും വളര്‍ത്തിയത്. അവന്‍ എപ്പോഴും ഉമ്മയെക്കുറിച്ച് നല്ല വര്‍ത്തമാനങ്ങള്‍ മാത്രം പറഞ്ഞു. നിരന്തരം ഉമ്മക്ക് ഫോണ്‍ ചെയ്തു.

“ഉപ്പ മരിച്ചതിന് ശേഷം ഉമ്മക്ക് ഒരുപാട് വിവാഹാലോചനകള്‍ വന്നെത്രെ… വീട്ടുകാരും, ബന്ധുക്കളും ഒരുപാട് നിര്‍ബന്ധിച്ചു പുനര്‍ വിവാഹത്തിന്. പക്ഷേ… മക്കളെ വിട്ട് ഭര്‍ത്താവിന്‍റെ വീട്ടില്‍ പോവേണ്ടി വരുമെന്നതിനാല്‍ ഉമ്മ ഒരു വിവാഹത്തിനും സമ്മതിച്ചില്ല. ആരോടും പരാതി പറയാതെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും താങ്ങും തണലുമായി ഉമ്മ ജീവിച്ചു…”

ഇപ്പോള്‍ ഉമ്മക്ക് അനുയോജ്യനായൊരു വരനെ തേടുകയാണ് അവൻ. പക്ഷേ ഉമ്മ സമ്മതിക്കുന്നില്ല.

“എന്‍റെ കല്ല്യാണത്തിന്‍റെ പ്രായമൊക്കെ കഴിഞ്ഞു. ഇനി നീയൊന്ന് പെണ്ണ് കെട്ടി കണ്ടാല്‍ മതി… അന്‍റെ പെണ്ണിനിം നോക്കി, അന്‍റെ കുട്ടിയോളിം കളിപ്പിച്ച് ഞാനിവിടെ ജീവിച്ചോളാമെന്ന് ” ഉമ്മ.

ഉമ്മ വിവാഹത്തിന് സമ്മതിക്കാതെ താന്‍ വിവാഹം കഴിക്കില്ലെന്ന വാശിയിലാണവന്‍. അതാണ് അവന്‍റെ വിവാഹം ഇത്ര വൈകാന്‍ കാരണം.

”ചെറുപ്രായത്തില്‍ ഉപ്പ മരിച്ച്, ജീവിതത്തില്‍ ഒറ്റക്കായിട്ടും മറ്റൊരു ജീവിതം തേടി പോകാതെ ഞങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിക്കയായിരുന്നു ഉമ്മ. ആ ഉമ്മ ഒറ്റക്കുള്ള വീട്ടില്‍ ഞാനും ഇണയും ഉമ്മക്ക് മുന്നില്‍ എങ്ങിനെ സന്തോഷത്തോടെ ജീവിക്കാനാണ്… ഉമ്മയുടെ ത്യാഗം ഞാന്‍ കാണാതെ പോയാല്‍ ഞാനെന്ത് മകനാണ്… ഉമ്മക്കൊരു കൂട്ടുള്ള വീട്ടിലേക്ക് ഞാനെന്‍റെ ഇണയോടൊപ്പം കയറിച്ചെല്ലുന്നത് എന്തുമാത്രം സന്തോഷമുള്ള കാര്യമായിരിക്കും…”

ഇതൊക്കെയാണ് അവന്‍റെ ന്യായങ്ങള്‍. നിരന്തരം അവന്‍ ഹറമില്‍ പോയി പ്രാര്‍ത്ഥിച്ചു. എന്നെങ്കിലും ഒരിക്കല്‍ തന്‍റെ വാശിക്ക് മുന്നില്‍ ഉമ്മ സമ്മതിക്കുമെന്നായിരുന്നു അവന്‍റെ പ്രതീക്ഷ.

പിന്നീട് അപ്രതീക്ഷിതമായി ഉറൂബാക്കപ്പട്ട് (സ്പോണ്‍സറുടെ അടുത്ത് നിന്ന് ചാടിപ്പോയി എന്നു പറഞ്ഞ് വിസ ക്യാന്‍സല്‍ ചെയ്യുക) എനിക്ക് നാട്ടിലേക്ക് തിരിച്ച് പോരേണ്ടി വന്നു. രണ്ട് മാസത്തിന് ശേഷം ക്ലിനിക്കിന്‍റെ തന്നെ പുതിയ വിസയില്‍ സൗദിയിലേക്ക് വിമാനം കയറിയെങ്കിലും ജിദ്ദ എയര്‍പോര്‍ട്ടില്‍ പിടിക്കപ്പെട്ടു. ഞാന്‍ അവരുടെ ‘ബ്ലാക്ക് ലിസ്റ്റിലാണെത്രെ’!

എന്നെ നാടുകടത്തിയതാണ്, അഞ്ച് വര്‍ഷത്തിന് അങ്ങോട്ട് വരേണ്ടെന്ന്. നല്ല കഥ..! ഉറൂബ് തുറക്കാനും മറ്റും ഒരുപാട് പൈസ പോയത് മിച്ചം. ഹാ…! സംഭവിച്ചതെല്ലാം നല്ലതിന്.

അതോടുകൂടി ഞാനും അവനും തമ്മിലുള്ള ബന്ധം മുറിഞ്ഞു. അന്ന് ഫെയ്സ്ബുക്കും, വാട്ട്സാപ്പുമൊന്നും സജീവമായിട്ടില്ല. പിന്നീട് ഞാനെന്‍റെ തിരക്കുകളിലേക്ക് ഊളിയിട്ടു… ആ സൗഹൃദവും പതുക്കെ മറവിയിലേക്ക് നീങ്ങി.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ കൂട്ടുകാരോടൊപ്പം മലപ്പുറം കോട്ടക്കുന്നില്‍ പോയപ്പോള്‍ പിറകില്‍ നിന്നൊരു വിളി.

“ഷബിയേ….”

അത്രമേല്‍ പ്രിയപ്പെട്ട ചുരുക്കം ചിലര്‍ മാത്രമാണ് എന്നെ അങ്ങിനെ വിളിക്കാറുള്ളത്. ആ ശബ്ദം എളുപ്പത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു. അതെ… അത് അവന്‍ തന്നെയായിരുന്നു… കൂടെ ഒരു സുന്ദരിയും. നിറഞ്ഞ കണ്ണുകളോടെ ഞങ്ങള്‍ കെട്ടിപ്പിടിച്ച് കുട്ടികളെ പോലെ കരഞ്ഞു.

കൂട്ടുകാര്‍ക്ക് അത്ഭുതം… എന്താണിവര്‍ ഈ കാണിക്കുന്നതെന്ന്. ഞാന്‍ ആദ്യം അന്വേഷിച്ചത്‌ ഉമ്മയെക്കുറിച്ചാണ്.

“ഉമ്മയെവിടെ…?”

” ദാ…അവിടെ ആ ബെഞ്ചില്‍ ഉപ്പയോടൊപ്പം…”

ഒരേ നിറമുള്ള വസ്ത്രങ്ങളണിഞ്ഞിരിക്കുന്ന അവരുടെ അടുത്തേക്ക് നിറഞ്ഞ കണ്ണുകളോടെ ഞാന്‍ നടന്നു. സത്യം പറയാലോ അവരുടെ അടുത്തെത്തും തോറും എന്‍റെ കാഴ്ച് മറഞ്ഞുകൊണ്ടിരുന്നു. ദാ…ഇത് എഴുതിയപ്പോഴും എന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. എനിക്കറിയാം നിങ്ങളുടെ കണ്ണുകളും നിറഞ്ഞിരിക്കുകയാണെന്ന്.

സലാം പറഞ്ഞ് ഞാനാ ഉപ്പയെ കെട്ടിപ്പിടിച്ചു… എന്തൊരു മണമാണ് അദ്ദേഹത്തിന്…

വെള്ള സോക്സിട്ട താടി രോമങ്ങള്‍ക്കിടയിലൂടെ എത്ര മനോഹരമായാണ് അദ്ദേഹം പുഞ്ചിരിക്കുന്നത്. ഉമ്മക്ക് അനുയോജ്യനായൊരു വരനെ തന്നെയാണെടാ നീ കണ്ടെത്തിയിരിക്കുന്നത്..!

ഉമ്മയുടെ മുഖത്ത് ഒരു പ്രകാശമുണ്ട്… പെരുന്നാൾ പൊലിവ് ആ മുഖത്ത് നിറഞ്ഞിട്ടുണ്ട്…

ഉമ്മയോട് അല്പം സംസാരിച്ചപ്പോഴേക്കും കൂട്ടുകാര്‍ തിരികെ വിളിച്ചു. അവര്‍ക്കറിയില്ലല്ലോ ഉമ്മക്ക് വരനെ തേടിയ ഈ മകന്‍റെ സ്നേഹത്തിന്‍റെ കഥ. അവന്‍റെ കയ്യില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങി ഒരിക്കല്‍ കൂടി കെട്ടിപ്പിടിച്ച് ഞാന്‍ യാത്ര പറഞ്ഞിറങ്ങി.

കൂട്ടുകാരുടെ അടുത്തെത്തുന്നതിന് മുമ്പ് ഞാനൊന്ന് തിരിഞ്ഞുനോക്കി. ആ ഉപ്പയും ഉമ്മയും കാമുകി കാമുകന്മാരെ പോലെ ചേര്‍ന്നിരുന്ന് സംസാരിക്കുന്നു. എന്തൊരു ചേലാണ് ആ കാഴ്ചക്ക്…

എന്‍റെ ഹൃദയം ഭാരമില്ലാതായിരുന്നു ആ കാഴ്ച്ചയില്‍. ഇതുപോലുള്ള ഒരുപാട് ഉമ്മമാരും അമ്മമാരും നമ്മുടെ ചുറ്റിലുമുണ്ട്. ഭർത്താവ് ഉപേക്ഷിച്ചവർ, ഭർത്താവ് മരിച്ചവർ… ശിഷ്ടജീവിതം മക്കൾക്ക് വേണ്ടി ഉരുകിയൊലിച്ചവർ…

പക്ഷേ ഇതുപോലുള്ള മക്കളില്ല…

ജീവിതത്തില്‍ ഒറ്റക്കായി പോകുന്ന ഉമ്മമാര്‍ക്കും, അമ്മമാര്‍ക്കും കൂട്ടുണ്ടാക്കി കൊടുക്കുന്ന ഒരുപാട് മക്കളുണ്ടാവണമെന്ന ആഗ്രഹത്തോടെ…

കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; വയനാട് സ്വദേശി അറസ്റ്റിൽ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 6.4 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി അബ്ദുൾ സമദിനെ (26) അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ

ടെൻഡർ ക്ഷണിച്ചു.

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിൽ ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക്ക് ഫിഷ് ഫാമിംങ്ങ് നടത്തുന്നതിന് ഏഴ് ബയോഫ്ലോക്ക് ടാങ്കുകൾ നിർമിക്കാൻ താത്പ്പര്യവും പ്രവർത്തി പരിചയുമുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 19 വൈകിട്ട്

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ നവംബറില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്) കോഴ്സുകളിലാണ്

കറവപശു വളർത്തൽ പരിശീലനം

സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 14, 15 തിയ്യതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കറവപശു വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നവംബർ പത്തിനകം 04936 297084

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേരില്ലേ?, എന്നാല്‍ ഇപ്പോള്‍ ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. നാളെയും മറ്റന്നാളും പേര് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.