മദ്യത്തിന് വില കുറവ് ഗോവയില്‍ ; ഏറ്റവും കൂടുതല്‍ കര്‍ണാടകയിൽ

മനോഹരമായ ബീച്ചുകള്‍ക്ക് പുറമേ ഗോവയില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്നാണ് വിലക്കുറവില്‍ ലഭിക്കുന്ന മദ്യം. മദ്യത്തിന് ഇന്ത്യയില്‍ ഏറ്റവും കുറവ് നികുതി ഈടാക്കുന്ന സംസ്ഥാനമാണ് ഗോവ. ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്നതാകട്ടെ കര്‍ണാടകയും.അന്താരാഷ്ട്ര സ്പിരിറ്റ് ആന്റ് വൈന്‍ അസോസിയേഷന്‍ നടത്തിയ കണക്കെടുപ്പലാണ് ഇത് സംബന്ധിച്ച വിവരം ഉള്ളത്.വിസ്‌ക്കി, റം, വോഡ്ക, ജിന്‍ എന്നിവ ഗോവയില്‍ 100 രൂപയ്ക്ക് ലഭിക്കുമ്ബോള്‍ ഡല്‍ഹിയില്‍ 134 രൂപയും കര്‍ണാടകയില്‍ 513 രൂപയുമാണ് വില.ഗോവയില്‍ മദ്യത്തിന് ഈടാക്കുന്ന നികുതി 49 ശതമാനമാണ്. മഹാരാഷ്ട്രയില്‍ 71 ശതമാനമാനവും കര്‍ണാടകയില്‍ അത് 83 ശതമാനവുമാണ്.

വൈനിനും സ്പിരിറ്റിനും 150 ശതമാനത്തിന് മുകളിലാണ് ഇറക്കുമതി ചുങ്കം വരുന്നത്. ഇത് കുറയ്ക്കാന്‍ വിദേശ കമ്ബനികള്‍ നിരന്തരം ആവശ്യം ഉയര്‍ത്തുന്നുണ്ട്.യുകെയുമായും യൂറോപ്യന്‍ യൂണിയനുമായും സ്വതന്ത്ര വ്യാപാര കരാറുകള്‍ ചര്‍ച്ച ചെയ്ത് താരിഫ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനാണ് വിദേശ കമ്ബനികള്‍ ആവശ്യപ്പെടുന്നത്.പ്രാദേശിക നികുതി മൂലം പ്രശസ്ത ബ്രാന്റിലുള്ള സ്‌കോച്ചുകള്‍ക്കും മറ്റും ഡല്‍ഹിയിലും മുംബൈയിലും 20 ശതമാനം വില ഉയരുന്നുണ്ട്.

ഡല്‍ഹിയില്‍ ഒരു ബോട്ടില്‍ ബ്‌ളാക്ക് ലേബലിന്റെ വില 3,100 രൂപ വരെയാണ്. എന്നാല്‍ മുംബൈലേക്ക് എത്തുമ്ബോള്‍ ഇത് 4000 രൂപയാകും. കൂടിയ നികുതി കാരണം സംസ്ഥാന അതിര്‍ത്തിയിലൂടെയുള്ള മദ്യക്കടത്തും വര്‍ധിക്കുകയാണ്. നിലവില്‍ മദ്യവും പെട്രോളിയവും ജിഎസ്ടിയില്‍ ഉള്‍പ്പെടാത്തത് കൊണ്ടുതന്നെ വിവിധ ചുങ്കത്തിനും നികുതിയ്ക്കുമെല്ലാം കാരണമാകുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കുറഞ്ഞതോടെ മദ്യത്തിനു മേലും പെട്രോളിയും ഉത്പന്നങ്ങളുടെ മേലും കൂടുതല്‍ നികുതി ചുമത്തുക മാത്രമായി സംസ്ഥാനങ്ങള്‍ക്കു മുന്നിലുള്ള മാര്‍ഗം.

ജയശ്രീ ട്രാഫിക് ക്ലബ്ബിന് തുടക്കം

പുൽപ്പള്ളി: ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ ട്രാഫിക് ബോധവൽക്കരണം കുട്ടികളിലേക്ക് എത്തിക്കാനായി ട്രാഫിക് ക്ലബ്ബിന് തുടക്കം കുറിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ് ട്രാഫിക് ക്ലബ്ബിലെ അംഗങ്ങൾക്ക് ക്യാപ്പ് കൈമാറി. കുട്ടികൾക്ക് ട്രാഫിക്

എസ്പിസി ഡേ കെങ്കേമാക്കി ജയശ്രീ കുട്ടി പോലീസ്

പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ്സുകൾ എസ്പിസി ഡേ ആഘോഷിച്ചു. സ്കൂളിലെ സീനിയർ അധ്യാപകനായ രാജൻ ഫ്ലാഗ് ഉയർത്തി കേഡറ്റ്സുകൾക്ക് എസ്പിസി ദിന സന്ദേശം കൈമാറി. അനിഷ്, പ്രസീത, സിപിഒ പിബി

ബിഗ് ബോസ് മലയാളം സീസൺ 7നിൽ മത്സരാർത്ഥികൾ ആയി മലയാളി ലെസ്ബിയൻ കപ്പിളും; ആദില – നൂറ ജോഡികളുടെ കഥ ഇങ്ങനെ…

ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ഒന്നിച്ച്‌ മത്സരിക്കാനെത്തിയിരിക്കുകയാണ് ആദില നസ്റിനും നൂറ ഫാത്തിമയും. ലെസ്ബിയൻ പങ്കാളികളായ ഇരുവരും നേരത്തെ വലിയ വാർത്താ പ്രാധാന്യം നേടിയവരാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ആദിലയും നൂറയും ഒരുമിച്ച്‌

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്

തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്നാണ്

ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക…

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ വാഗ്ദാനം

Latest News

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.