യു.എസും യു.കെയുമല്ല; 2023ല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ളത് ഈ അഞ്ച് രാജ്യങ്ങളിൽ

വിദേശ കുടിയേറ്റ മേഖല ഒരേസമയം പ്രതിസന്ധിയും, പ്രതീക്ഷയും നേരിട്ട വര്‍ഷമാണ് 2023. യു.എസ്, യു.കെ, കാനഡ, യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ എന്നിവ തങ്ങളുടെ കുടിയേറ്റ നിയമങ്ങളില്‍ കണിശത വരുത്താന്‍ തീരുമാനിച്ചത് ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. അതേസമയം കൊറിയ, ജപ്പാന്‍, ഫ്രാന്‍സ്, അയര്‍ലാന്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിദേശ ജീവിതം സ്വപ്‌നം കാണുന്നവര്‍ക്ക് ആശ്വാസകരമാവുന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ഒരു കാലത്ത് യു.കെയു, അമേരിക്കയുമൊക്കെയായിരുന്നു ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട കുടിയേറ്റ കേന്ദ്രങ്ങള്‍. മെച്ചപ്പെട്ട തൊഴിലവസരവും ഉയര്‍ന്ന ശമ്ബളവും, ജീവിത നിലവാരവുമൊക്കെയാണ് പലരെയും പാശ്ചാത്യ രാജ്യങ്ങളിലേക്ക് വിമാനം കയറാന്‍ പ്രരിപ്പിച്ച പ്രധാന ഘടകം.എങ്കിലും ഒരു രാജ്യത്തെ രാഷ്ട്രീയ സാഹചര്യവും സാമ്ബത്തിക സ്ഥിരതയും ജനങ്ങള്‍ക്ക് കുടിയേറ്റക്കാരോടുള്ള സമീപനവും അടിസ്ഥാന സൗകര്യങ്ങളുമൊക്കെ വിദേശത്തേക്ക് വിമാനം കയറുന്നതിന് മുമ്ബ് നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. എന്നിരുന്നാലും ഒരു രാജ്യം മുന്നോട്ട് വെക്കുന്ന തൊഴിലവസരങ്ങള്‍ തന്നെയാണ് നമ്മള്‍ ആദ്യം ലക്ഷ്യം വെക്കേണ്ടത്.

2023ല്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള രാജ്യങ്ങൾ: 2023ലേക്കെത്തുമ്ബോള്‍ ഇന്ത്യക്കാരുടെ കുടിയേറ്റ ചിന്തകളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളില്‍ നിന്ന് മാറി മറ്റ് രാജ്യങ്ങളിലെ സാധ്യതകള്‍ കൂടി പരിഗണിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. തൊഴില്‍, ശമ്ബളം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണെങ്കില്‍ ദക്ഷിണ കൊറിയ, ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ, യു.എ.ഇ എന്നീ അഞ്ച് രാജ്യങ്ങളാണ് 2023ലെ ഹോട്ട് പിക്കുകള്‍. സ്റ്റഡി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ മുന്നോട്ട് വെക്കുന്ന രാജ്യങ്ങളാണിവ.

അതുകൊണ്ട് തന്നെ ഐ.ടി, നിര്‍മ്മാണ മേഖല, സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ വമ്ബന്‍ തൊഴിലവസരങ്ങളാണ് കൊറിയ മുന്നോട്ട് വെക്കുന്നത്. വിദേശികളെ സംബന്ധിച്ച്‌ താമസച്ചെലവിലും ചില വ്യത്യാസങ്ങള്‍ കാണാനാവും. രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരം തലസ്ഥാനമായ സിയോളാണ്. ഒരു മാസം ഏകദേശം 1206.35 യു.എസ് ഡോളറാണ് (1ലക്ഷം ഇന്ത്യന്‍ രൂപ) സിയോളിലെ ശരാശരി ജീവിതച്ചെലവ്. ഇനി ശമ്ബളമാണെങ്കില്‍ ബിരുദധാരികള്‍ക്ക് ശരാശരി 1,711,500 കൊറിയന്‍ വോണ്‍ (1,12000 ഇന്ത്യന്‍ രൂപ) മുതലാണ് ലഭിക്കുന്നത്.

Glassdoor പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം എഞ്ചിനീയര്‍മാര്‍ക്ക് ജര്‍മ്മനിയില്‍ ശരാശരി പ്രതിവര്‍ഷം 65000 യു.എസ് ഡോളറിനടുത്ത് ശമ്ബളം ലഭിക്കുമെന്നാണ് പറയുന്നത്. അതേസമയം ഐ.ടി മേഖലയില്‍ ജോലി നോക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 60000 ഡോളറിനടുത്തും ശരാശരി ശമ്ബളയിനത്തില്‍ ലഭിക്കും. (അതായത് 50 ലക്ഷത്തിനടുത്ത് ഇന്ത്യന്‍ രൂപ). ഇനി ജീവിതച്ചെലവിന്റെ കാര്യത്തിലാണെങ്കില്‍ 990 യു.എസ് ഡോളറാണ് ആഴ്ച്ചയില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. അതായത് 10000 ഇന്ത്യന്‍ രൂപക്കടുത്ത്.തൊഴിലിനുള്ള ശമ്ബള നിരക്കിന്റെ കാര്യത്തിലും മെച്ചപ്പെട്ട സാധ്യതകളാണ് ഫ്രാന്‍സ് മുന്നോട്ട് വെക്കുന്നത്. ബിരുദധാരികള്‍ക്ക് ശരാശരി 53,084 യു.എസ് ഡോളര്‍ നിരക്കിലാണ് പ്രതിവര്‍ഷ ശമ്ബളം ലഭിക്കുക. (ഏകദേശം 40 ലക്ഷം ഇന്ത്യന്‍ രൂപക്ക് മുകളില്‍).

വര്‍ഷത്തില്‍ ഏകദേശം 54630 യു.എസ് ഡോളറാണ് (45 ലക്ഷം ഇന്ത്യന്‍ രൂപ) കാനഡയിലെ ശരാശരി ശമ്ബള നിരക്ക്. ഇതിന് വിപരീതമായി കേവലം ശരാശരി 11,120 യു.എസ് ഡോളര്‍ (10 ലക്ഷം) മാത്രമാണ് കാനഡയുടെ പ്രതിവര്‍ഷ ജീവിതച്ചെലവ്. ടൊറന്റോ, വാന്‍കൂവര്‍, മോണ്‍ട്രിയാല്‍ എന്നിവിടങ്ങളിലാണ് താരതമ്യേന ഉയര്‍ന്ന ജോലി സാധ്യതകളുള്ളതെന്നാണ് റിപ്പോര്‍ട്ട്.എഞ്ചിനീയറിങ്, നിര്‍മ്മാണ മേഖല, ഫിനാന്‍സ് എന്നീ മേഖലകളിലേക്കാണ് വ്യാപകമായ തൊഴിലവസരങ്ങളുള്ളത്. സമീപ കാലത്തായി ആഗോള ബിസിനസ് കേന്ദ്രമായി വളര്‍ന്ന യു.എ.ഇയിലേക്ക് വ്യാപകമായി ഇന്ത്യക്കാരുടെ കുടിയേറ്റവും നടക്കുന്നുണ്ട്. മാത്രമല്ല യു.എ.ഇയില്‍ പണിയെടുക്കുന്ന വിദേശികള്‍ക്ക് നികുതിയിനത്തിലും ഇളവുകള്‍ ലഭ്യമാണ്.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.