യു.എസും യു.കെയുമല്ല; 2023ല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ളത് ഈ അഞ്ച് രാജ്യങ്ങളിൽ

വിദേശ കുടിയേറ്റ മേഖല ഒരേസമയം പ്രതിസന്ധിയും, പ്രതീക്ഷയും നേരിട്ട വര്‍ഷമാണ് 2023. യു.എസ്, യു.കെ, കാനഡ, യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ എന്നിവ തങ്ങളുടെ കുടിയേറ്റ നിയമങ്ങളില്‍ കണിശത വരുത്താന്‍ തീരുമാനിച്ചത് ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. അതേസമയം കൊറിയ, ജപ്പാന്‍, ഫ്രാന്‍സ്, അയര്‍ലാന്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിദേശ ജീവിതം സ്വപ്‌നം കാണുന്നവര്‍ക്ക് ആശ്വാസകരമാവുന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ഒരു കാലത്ത് യു.കെയു, അമേരിക്കയുമൊക്കെയായിരുന്നു ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട കുടിയേറ്റ കേന്ദ്രങ്ങള്‍. മെച്ചപ്പെട്ട തൊഴിലവസരവും ഉയര്‍ന്ന ശമ്ബളവും, ജീവിത നിലവാരവുമൊക്കെയാണ് പലരെയും പാശ്ചാത്യ രാജ്യങ്ങളിലേക്ക് വിമാനം കയറാന്‍ പ്രരിപ്പിച്ച പ്രധാന ഘടകം.എങ്കിലും ഒരു രാജ്യത്തെ രാഷ്ട്രീയ സാഹചര്യവും സാമ്ബത്തിക സ്ഥിരതയും ജനങ്ങള്‍ക്ക് കുടിയേറ്റക്കാരോടുള്ള സമീപനവും അടിസ്ഥാന സൗകര്യങ്ങളുമൊക്കെ വിദേശത്തേക്ക് വിമാനം കയറുന്നതിന് മുമ്ബ് നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. എന്നിരുന്നാലും ഒരു രാജ്യം മുന്നോട്ട് വെക്കുന്ന തൊഴിലവസരങ്ങള്‍ തന്നെയാണ് നമ്മള്‍ ആദ്യം ലക്ഷ്യം വെക്കേണ്ടത്.

2023ല്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള രാജ്യങ്ങൾ: 2023ലേക്കെത്തുമ്ബോള്‍ ഇന്ത്യക്കാരുടെ കുടിയേറ്റ ചിന്തകളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളില്‍ നിന്ന് മാറി മറ്റ് രാജ്യങ്ങളിലെ സാധ്യതകള്‍ കൂടി പരിഗണിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. തൊഴില്‍, ശമ്ബളം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണെങ്കില്‍ ദക്ഷിണ കൊറിയ, ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ, യു.എ.ഇ എന്നീ അഞ്ച് രാജ്യങ്ങളാണ് 2023ലെ ഹോട്ട് പിക്കുകള്‍. സ്റ്റഡി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ മുന്നോട്ട് വെക്കുന്ന രാജ്യങ്ങളാണിവ.

അതുകൊണ്ട് തന്നെ ഐ.ടി, നിര്‍മ്മാണ മേഖല, സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ വമ്ബന്‍ തൊഴിലവസരങ്ങളാണ് കൊറിയ മുന്നോട്ട് വെക്കുന്നത്. വിദേശികളെ സംബന്ധിച്ച്‌ താമസച്ചെലവിലും ചില വ്യത്യാസങ്ങള്‍ കാണാനാവും. രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരം തലസ്ഥാനമായ സിയോളാണ്. ഒരു മാസം ഏകദേശം 1206.35 യു.എസ് ഡോളറാണ് (1ലക്ഷം ഇന്ത്യന്‍ രൂപ) സിയോളിലെ ശരാശരി ജീവിതച്ചെലവ്. ഇനി ശമ്ബളമാണെങ്കില്‍ ബിരുദധാരികള്‍ക്ക് ശരാശരി 1,711,500 കൊറിയന്‍ വോണ്‍ (1,12000 ഇന്ത്യന്‍ രൂപ) മുതലാണ് ലഭിക്കുന്നത്.

Glassdoor പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം എഞ്ചിനീയര്‍മാര്‍ക്ക് ജര്‍മ്മനിയില്‍ ശരാശരി പ്രതിവര്‍ഷം 65000 യു.എസ് ഡോളറിനടുത്ത് ശമ്ബളം ലഭിക്കുമെന്നാണ് പറയുന്നത്. അതേസമയം ഐ.ടി മേഖലയില്‍ ജോലി നോക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 60000 ഡോളറിനടുത്തും ശരാശരി ശമ്ബളയിനത്തില്‍ ലഭിക്കും. (അതായത് 50 ലക്ഷത്തിനടുത്ത് ഇന്ത്യന്‍ രൂപ). ഇനി ജീവിതച്ചെലവിന്റെ കാര്യത്തിലാണെങ്കില്‍ 990 യു.എസ് ഡോളറാണ് ആഴ്ച്ചയില്‍ ചെലവ് പ്രതീക്ഷിക്കുന്നത്. അതായത് 10000 ഇന്ത്യന്‍ രൂപക്കടുത്ത്.തൊഴിലിനുള്ള ശമ്ബള നിരക്കിന്റെ കാര്യത്തിലും മെച്ചപ്പെട്ട സാധ്യതകളാണ് ഫ്രാന്‍സ് മുന്നോട്ട് വെക്കുന്നത്. ബിരുദധാരികള്‍ക്ക് ശരാശരി 53,084 യു.എസ് ഡോളര്‍ നിരക്കിലാണ് പ്രതിവര്‍ഷ ശമ്ബളം ലഭിക്കുക. (ഏകദേശം 40 ലക്ഷം ഇന്ത്യന്‍ രൂപക്ക് മുകളില്‍).

വര്‍ഷത്തില്‍ ഏകദേശം 54630 യു.എസ് ഡോളറാണ് (45 ലക്ഷം ഇന്ത്യന്‍ രൂപ) കാനഡയിലെ ശരാശരി ശമ്ബള നിരക്ക്. ഇതിന് വിപരീതമായി കേവലം ശരാശരി 11,120 യു.എസ് ഡോളര്‍ (10 ലക്ഷം) മാത്രമാണ് കാനഡയുടെ പ്രതിവര്‍ഷ ജീവിതച്ചെലവ്. ടൊറന്റോ, വാന്‍കൂവര്‍, മോണ്‍ട്രിയാല്‍ എന്നിവിടങ്ങളിലാണ് താരതമ്യേന ഉയര്‍ന്ന ജോലി സാധ്യതകളുള്ളതെന്നാണ് റിപ്പോര്‍ട്ട്.എഞ്ചിനീയറിങ്, നിര്‍മ്മാണ മേഖല, ഫിനാന്‍സ് എന്നീ മേഖലകളിലേക്കാണ് വ്യാപകമായ തൊഴിലവസരങ്ങളുള്ളത്. സമീപ കാലത്തായി ആഗോള ബിസിനസ് കേന്ദ്രമായി വളര്‍ന്ന യു.എ.ഇയിലേക്ക് വ്യാപകമായി ഇന്ത്യക്കാരുടെ കുടിയേറ്റവും നടക്കുന്നുണ്ട്. മാത്രമല്ല യു.എ.ഇയില്‍ പണിയെടുക്കുന്ന വിദേശികള്‍ക്ക് നികുതിയിനത്തിലും ഇളവുകള്‍ ലഭ്യമാണ്.

ജയശ്രീ ട്രാഫിക് ക്ലബ്ബിന് തുടക്കം

പുൽപ്പള്ളി: ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ ട്രാഫിക് ബോധവൽക്കരണം കുട്ടികളിലേക്ക് എത്തിക്കാനായി ട്രാഫിക് ക്ലബ്ബിന് തുടക്കം കുറിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ് ട്രാഫിക് ക്ലബ്ബിലെ അംഗങ്ങൾക്ക് ക്യാപ്പ് കൈമാറി. കുട്ടികൾക്ക് ട്രാഫിക്

എസ്പിസി ഡേ കെങ്കേമാക്കി ജയശ്രീ കുട്ടി പോലീസ്

പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ്സുകൾ എസ്പിസി ഡേ ആഘോഷിച്ചു. സ്കൂളിലെ സീനിയർ അധ്യാപകനായ രാജൻ ഫ്ലാഗ് ഉയർത്തി കേഡറ്റ്സുകൾക്ക് എസ്പിസി ദിന സന്ദേശം കൈമാറി. അനിഷ്, പ്രസീത, സിപിഒ പിബി

ബിഗ് ബോസ് മലയാളം സീസൺ 7നിൽ മത്സരാർത്ഥികൾ ആയി മലയാളി ലെസ്ബിയൻ കപ്പിളും; ആദില – നൂറ ജോഡികളുടെ കഥ ഇങ്ങനെ…

ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ഒന്നിച്ച്‌ മത്സരിക്കാനെത്തിയിരിക്കുകയാണ് ആദില നസ്റിനും നൂറ ഫാത്തിമയും. ലെസ്ബിയൻ പങ്കാളികളായ ഇരുവരും നേരത്തെ വലിയ വാർത്താ പ്രാധാന്യം നേടിയവരാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ആദിലയും നൂറയും ഒരുമിച്ച്‌

തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്

തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെ

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്നാണ്

ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക…

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ വാഗ്ദാനം

Latest News

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്; പരിചയക്കാരിക്ക് കൈമാറിയത് ഏറ്റെടുത്തില്ലെങ്കിൽ കുഞ്ഞിനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; യുവതിയും കാമുകനും പോലീസ് പിടിയിലായത് രഹസ്യ വിവരത്തെ തുടർന്ന്: എറണാകുളത്ത് ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.