100 മീറ്റർ സിക്സ് അടിച്ചാൽ ഇനി മുതൽ 10 റൺസ് നൽകണം, ഇത്രയും കഷ്ടപ്പെട്ട് അടിക്കുന്നത് അല്ലെ; നിർദേശം പറഞ്ഞ് രോഹിത് ശർമ്മ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 2023-ൽ നാട്ടിൽ നടക്കുന്ന ലോകകപ്പിനായി തയ്യാറെടുക്കുകയാണ്. രോഹിതിന് ഇതിനകം 36 വയസ്സായതിനാൽ ഇത് അദ്ദേഹത്തിന്റെ അവസാന ഏകദിന ലോകകപ്പായിരിക്കാം. ഇതിന് ശേഷം ടി20 കളിച്ചില്ലെങ്കിൽ ഇത് അദ്ദേഹത്തിന്റെ അവസാന ഐസിസി ടൂർണമെന്റായിരിക്കും. എന്നിരുന്നാലും, 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി20 ലോകകപ്പ് നേടിയ രോഹിത് ശർമ്മ, ഏകദിന ലോകകപ്പ് നേടാനുള്ള തീവ്രശ്രമത്തിലാണ്.

അടുത്തിടെ, പകുതി തമാശയായി, എംസിസിയും ഐസിസിയും ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്നും വലിയ സിക്‌സറുകൾ അടിക്കുന്നതിന് കൂടുതൽ റൺസ് നൽകണമെന്നും രോഹിത് ശർമ്മ നിർദ്ദേശിച്ചു. മാധ്യമപ്രവർത്തകനായ വിമൽ കുമാറുമായി തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ, ക്രിക്കറ്റ് നിയമങ്ങളിൽ വരുത്താൻ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെക്കുറിച്ച് രോഹിതിനോട് ചോദിച്ചു. ഒരു ബാറ്റ്‌സ്മാൻ 90 മീറ്ററിൽ കൂടുതൽ സിക്‌സറിന് 8 റൺസും 100 മീറ്ററിൽ കൂടുതൽ പോകുന്ന സിക്‌സിന് 10 റൺസും നേടണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ മടികൂടാതെ പറഞ്ഞു.

ക്രിസ് ഗെയ്‌ലിനെപ്പോലുള്ള വമ്പൻ ഹിറ്റർമാർ 100 മീറ്റർ സിക്‌സറുകൾ അടിച്ചുകൂട്ടാറുണ്ടെന്നും എന്നിട്ടും അതിന് ആറ് റൺസ് മാത്രമാണ് നൽകുന്നതെന്നും 70 മീറ്റർ സിക്‌സർ അടിച്ചതിനും ഒരു ബാറ്റർക്ക് ലഭിക്കുന്ന അതേ റണ്ണാണെന്നും ഓപ്പണർ അഭിപ്രായപ്പെട്ടു. രോഹിത് ശർമ്മ പറഞ്ഞു: “ബാറ്റർ 90 മീറ്റർ സിക്‌സ് അടിച്ചാൽ അത് 8 റൺസ് ആയിരിക്കണം. 100 മീറ്റർ സിക്സാണെങ്കിൽ 10 റൺസ് വേണം. ക്രിസ് ഗെയ്‌ലിനെപ്പോലുള്ളവർ സ്ഥിരമായി 100 മീറ്റർ സിക്‌സറുകൾ അടിച്ചു, കിട്ടിയത് വെറും 6 മാത്രമാണ് ലഭിച്ചത്.

വരും ആഴ്ചകളിൽ അദ്ദേഹം ഒരു വലിയ റെക്കോർഡ് തകർക്കാൻ ഒരുങ്ങുകയാണ് . അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ഗെയ്‌ലിന്റെ റെക്കോഡ് മറികടക്കാൻ രോഹിതിന് 3 സിക്‌സ് കൂടി നേടിയാൽ മതി .

ഗെയ്ൽ തന്റെ അന്താരാഷ്ട്ര കരിയറിൽ 553 സിക്‌സറുകൾ അടിച്ചപ്പോൾ ശർമ്മ ഇതിനകം 551 സിക്‌സറുകൾ നേടി. ലോകകപ്പിൽ ആ റെക്കോർഡ് അദ്ദേഹം തകർക്കാൻ സാധ്യതയുണ്ട്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.