ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ വ്യാപകം; ഗെയിമുകള്‍ക്ക് അടിമകളായ കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് തലവേദനയാകുന്നു

കുമ്പള: ഓണ്‍ലൈന്‍ ഗെയിം സെന്ററുകളുടെ പ്രവര്‍ത്തനം മൂലം കുട്ടികള്‍ ഗെയിമുകള്‍ക്ക് അടിമകളാകുന്നു. കുമ്പള, ഉപ്പള, മഞ്ചേശ്വരം, ബന്തിയോട് തുടങ്ങിയ പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ദിവസവും നിരവധി കുട്ടികളാണ് ഗെയിം കളിക്കാനെത്തുന്നത്.

സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് പോലും കുട്ടികള്‍ ഗെയിം കളിക്കാനെത്തുന്നു.
ഓണ്‍ലൈന്‍ ഗെയിം സെന്ററുകളില്‍ ഒരുക്കിയ കമ്പ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്നാണ് കുട്ടികള്‍ ഗെയിം കളിക്കുന്നത്. ഓരോ കമ്പ്യൂട്ടറിന് മുന്നിലും രണ്ടുവീതം കുട്ടികളാണ് ഇരിക്കുന്നത്. രാവിലെ 11 മണി മുതല്‍ രാത്രി 12 മണി വരെ ഗെയിം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. അരമണിക്കൂര്‍ കളിക്ക് 40 രൂപയും ഒരു മണിക്കൂര്‍ കളിക്ക് 80 രൂപയുമാണ് ഈടാക്കുന്നത്. 10 വയസു മുതല്‍ 17 വയസു വരെ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഗെയിം കളിക്കാനെത്തുന്നത്. പല കുട്ടികളും സ്‌കൂള്‍ വിട്ട് കഴിഞ്ഞാല്‍ നേരെ ഗെയിം കേന്ദ്രങ്ങളില്‍ എത്തുന്നു. മറ്റു ചില കുട്ടികളാകട്ടെ സ്‌കൂളില്‍ പോലും പോകാതെ കളിയില്‍ മുഴകുന്നു. രണ്ടും മൂന്നും മണിക്കൂര്‍ നേരം പോലും കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ചെലവഴിക്കുന്ന കുട്ടികളുമുണ്ട്.

ഗെയിം കളിക്കുന്നതിനെ വീട്ടുകാര്‍ ചോദ്യം ചെയ്താല്‍ കുട്ടികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും പരാക്രമം കാണിക്കുകയും ചെയ്യുന്നു. മണിക്കൂറുകളോളം കളിക്കുമ്പോള്‍ കുട്ടികള്‍ക്ക് വന്‍തുക തന്നെയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഗെയിം കളിക്കാനുള്ള പണത്തിന് വേണ്ടി കുട്ടികള്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നത് രക്ഷിതാക്കള്‍ക്ക് കടുത്ത തലവേദനയായി മാറുന്നു.

കുട്ടികളെ ഓണ്‍ലൈന്‍ ഗെയിമുകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടി ഗെയിം കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ സാമ്മാനങ്ങളും നല്‍കുന്നു. ഗെയിം മത്സരം സംഘടിപ്പിക്കുകയും വിജയികളായ കുട്ടികള്‍ക്ക് ഗ്ലാസോ പ്ലേറ്റോ സമ്മാനമായി നല്‍കുകയാണ് ചെയ്യുന്നത്. ഗെയിമിനോട് താല്‍പര്യമില്ലാത്ത കുട്ടികളെ പോലും കൂട്ടത്തോടെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്താന്‍ പ്രേരിപ്പിക്കുന്നു.

ഗെയിമിന് അടിമയായ കുട്ടികള്‍ പഠനത്തോട് താല്‍പര്യം കാണിക്കാത്തതും രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് തന്നെ ദോഷകരമായി മാറുന്ന ഇത്തരം ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.