ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ വ്യാപകം; ഗെയിമുകള്‍ക്ക് അടിമകളായ കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് തലവേദനയാകുന്നു

കുമ്പള: ഓണ്‍ലൈന്‍ ഗെയിം സെന്ററുകളുടെ പ്രവര്‍ത്തനം മൂലം കുട്ടികള്‍ ഗെയിമുകള്‍ക്ക് അടിമകളാകുന്നു. കുമ്പള, ഉപ്പള, മഞ്ചേശ്വരം, ബന്തിയോട് തുടങ്ങിയ പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ദിവസവും നിരവധി കുട്ടികളാണ് ഗെയിം കളിക്കാനെത്തുന്നത്.

സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് പോലും കുട്ടികള്‍ ഗെയിം കളിക്കാനെത്തുന്നു.
ഓണ്‍ലൈന്‍ ഗെയിം സെന്ററുകളില്‍ ഒരുക്കിയ കമ്പ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്നാണ് കുട്ടികള്‍ ഗെയിം കളിക്കുന്നത്. ഓരോ കമ്പ്യൂട്ടറിന് മുന്നിലും രണ്ടുവീതം കുട്ടികളാണ് ഇരിക്കുന്നത്. രാവിലെ 11 മണി മുതല്‍ രാത്രി 12 മണി വരെ ഗെയിം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. അരമണിക്കൂര്‍ കളിക്ക് 40 രൂപയും ഒരു മണിക്കൂര്‍ കളിക്ക് 80 രൂപയുമാണ് ഈടാക്കുന്നത്. 10 വയസു മുതല്‍ 17 വയസു വരെ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഗെയിം കളിക്കാനെത്തുന്നത്. പല കുട്ടികളും സ്‌കൂള്‍ വിട്ട് കഴിഞ്ഞാല്‍ നേരെ ഗെയിം കേന്ദ്രങ്ങളില്‍ എത്തുന്നു. മറ്റു ചില കുട്ടികളാകട്ടെ സ്‌കൂളില്‍ പോലും പോകാതെ കളിയില്‍ മുഴകുന്നു. രണ്ടും മൂന്നും മണിക്കൂര്‍ നേരം പോലും കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ചെലവഴിക്കുന്ന കുട്ടികളുമുണ്ട്.

ഗെയിം കളിക്കുന്നതിനെ വീട്ടുകാര്‍ ചോദ്യം ചെയ്താല്‍ കുട്ടികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും പരാക്രമം കാണിക്കുകയും ചെയ്യുന്നു. മണിക്കൂറുകളോളം കളിക്കുമ്പോള്‍ കുട്ടികള്‍ക്ക് വന്‍തുക തന്നെയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഗെയിം കളിക്കാനുള്ള പണത്തിന് വേണ്ടി കുട്ടികള്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നത് രക്ഷിതാക്കള്‍ക്ക് കടുത്ത തലവേദനയായി മാറുന്നു.

കുട്ടികളെ ഓണ്‍ലൈന്‍ ഗെയിമുകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടി ഗെയിം കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ സാമ്മാനങ്ങളും നല്‍കുന്നു. ഗെയിം മത്സരം സംഘടിപ്പിക്കുകയും വിജയികളായ കുട്ടികള്‍ക്ക് ഗ്ലാസോ പ്ലേറ്റോ സമ്മാനമായി നല്‍കുകയാണ് ചെയ്യുന്നത്. ഗെയിമിനോട് താല്‍പര്യമില്ലാത്ത കുട്ടികളെ പോലും കൂട്ടത്തോടെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്താന്‍ പ്രേരിപ്പിക്കുന്നു.

ഗെയിമിന് അടിമയായ കുട്ടികള്‍ പഠനത്തോട് താല്‍പര്യം കാണിക്കാത്തതും രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് തന്നെ ദോഷകരമായി മാറുന്ന ഇത്തരം ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.