പി എഫ് ആനുകൂല്യം നിര്‍ത്തലാക്കരുത്:എഐടിയുസി

മുട്ടില്‍: പതിനയ്യായിരം രൂപയില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് വിഹിതം പിടിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പി എഫ് ഫണ്ട് സ്കീമില്‍ നിന്നും, പെന്‍ഷന്‍ സ്കീമില്‍ നിന്നും തൊഴിലാളികള്‍ അംഗങ്ങള്‍ അല്ലാതാകുകയും, ഇതിലൂടെ ഭാവിയില്‍ പി എഫ് പദ്ധതി രാജ്യത്ത് ഇല്ലാതാക്കാനുളള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും എഐടിയുസി ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. ശമ്പള പിരിധി ഇല്ലാതെ പി എഫ് പിടിക്കണം. ദീര്‍ഘകാലത്തെ തൊഴിലാളി സമരങ്ങള്‍ക്കു ശേഷമാണ് പി എഫ് പെന്‍ഷന്‍ ആയിരം രൂപയാക്കിയത്. ഉപാധികള്‍ ഉളളതിനാല്‍ ലക്ഷകണക്കിന് തൊഴിലാളികള്‍ക്ക് ഇതിലും കുറഞ്ഞ പെന്‍ഷനാണ് ലഭിക്കുന്നത്. മിനിമം പെന്‍ഷന്‍ തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. ഇക്കാര്യത്തില്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊളളുന്നത്. അതു കൊണ്ട് മിനിമം വേതനത്തിന്റെ പകുതി ഒന്‍പതിനായിരം രൂപ മിനിമം പെന്‍ഷനായി അനുവദിക്കണം. ശമ്പള പരിധിയില്ലാതെ പി എഫ് പിടിക്കണം. തോട്ടം തൊഴിലാളികളുടെ ശമ്പളം അറുന്നൂറ് രൂപയാക്കുക, ലയങ്ങളുടെ ശോചനീയവസ്ഥ പരിഹരിക്കുക, ജോലി ഭാരം കുറക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ മൂര്‍ത്തി പതാക ഉയര്‍ത്തി. എസ് ജി സുകുമാരന്‍, എ എ സുധാകരന്‍, മഹിതാ മൂര്‍ത്തി, ടി മണി, വി യൂസഫ് എന്നിവരടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി സി എസ് സ്റ്റാന്‍ലി റിപ്പോര്‍ട്ട് അവതരിപ്പിച്ച. സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രന്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, താവം ബാലകൃഷ്ണന്‍, പി സുബ്രമണ്യന്‍, എം ജി രാഹുല്‍, ഇ ജെ ബാബു, പ്രസംഗിച്ചു. ജില്ലാ പ്രസി‍ന്റായി വിജയന്‍ ചെറുകര, സെക്രട്ടറിയായി സി എസ് സ്റ്റാന്‍ലിയേയും 59 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

ദേശവ്യാപക സമര ഐക്യം ഉണ്ടാകണം: വാഴൂർ സോമൻ എംഎല്‍എ
മുട്ടിൽ: തൊഴിൽ സംരക്ഷിക്കാനും, അവകാശങ്ങൾ നേടാനും ദേശ വ്യാപക സമര ഐക്യം ഉണ്ടാകണമെന്ന് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂർ സോമൻ എംഎല്‍എ. മുട്ടിൽ (ഗുരുദാസ് ദാസ് ഗുപ്ത നഗർ) പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ ചെറുത്തു തോൽപ്പിക്കാൻ കൊടിയുടെ നിറം നോക്കാതെ തൊഴിലാളികൾ ഒന്നിച്ചുള്ള പോരാട്ടങ്ങൾ നടത്തണം. സംസ്ഥാന സർക്കാറിന്റെ നയ വ്യതിയാനം തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. വിവിധ വകുപ്പുകളെ യോജിപ്പിച്ച് പുതിയ തോട്ടം തൊഴിലാളി നയം പ്രഖ്യാപിക്കണം മെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫോട്ടോ എഐടിയുസി ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍ ഉദ്ഘാടനം ചെയ്യുന്നു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.