ഭര്‍ത്താവ് സുഹൃത്തുക്കളുമായി കിടക്ക പങ്കിടാൻ നിര്‍ബന്ധിക്കുന്നു; പരാതിയുമായി പോലീസിനെ സമീപിച്ച് രണ്ടു കുട്ടികളുടെ അമ്മയായ യുവതി; സംഭവം ബംഗളൂരുവിൽ.

ബെംഗളുരു: ഭര്‍ത്താവ് തന്നോട് അന്യ പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിര്‍ബന്ധിക്കുന്നെന്ന പരാതിയുമായി ഭാര്യ. ബെംഗളുരു സ്വദേശിനിയായ 42 കാരിയാണ് ഭര്‍ത്താവ് അയാളുടെ സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാൻ തന്നെ നിര്‍ബന്ധിക്കുന്നതായി പരാതി നല്‍കിയത്. ബെംഗളൂരുവിലെ അമൃതഹള്ളി പൊലീസ് സ്‌റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണമാരംഭിച്ചു.

സുഹൃത്തുക്കളുമായി കിടക്ക പങ്കിടണമെന്ന ആവശ്യം നിരാകരിച്ചതോടെ ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുണ്ടെന്നും ഭാര്യ നല്‍കിയ പരാതിയിലുണ്ട്. അമൃതഹള്ളി പൊലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ നല്‍കുന്ന വിവരപ്രകാരം ഭര്‍ത്താവ് കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി അവരുടെ സ്വകാര്യ നിമിഷങ്ങള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും, അവരുമായി അടുപ്പം പുലര്‍ത്താൻ തന്നെ നിര്‍ബന്ധിക്കുന്നുണ്ടെന്നും പരാതിക്കാരി പറയുന്നു. അവള്‍ വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

2007-ല്‍ വിവാഹിതരായ ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. 11 വയസുള്ള ഒരു മകനോടും 10 വയസുള്ള മകളോടുമൊപ്പം ബെംഗളുരു ബല്ലാരി റോഡിലെ ഒരു അപ്പാര്‍ട്ട്മെന്‍റിലാണ് കുടുംബം താമസിക്കുന്നത്. ഭര്‍ത്താവിന്‍റെ മൊബൈലിലെ ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍ അവരുടെ സ്വകാര്യ നിമിഷങ്ങള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്‌തത് കണ്ടതായി പരാതിക്കാരി പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവ് ലൈംഗിക തൊഴിലാളികളോട് അവരുടെ വിലയെപ്പറ്റി ചോദിക്കുന്ന മെസേജുകള്‍ താൻ കണ്ടു. ലൈംഗികത്തൊഴിലാളികള്‍ക്കൊപ്പം ആസ്വദിക്കുന്നതിനെക്കുറിച്ച്‌ ഭര്‍ത്താവും സുഹൃത്തുക്കളും ചര്‍ച്ച ചെയ്യുന്ന സന്ദേശങ്ങളും താൻ കണ്ടെന്ന് ഭാര്യ നല്‍കിയ പരാതിയിലുണ്ട്.

താൻ കണ്ട മെസേജുകളെപ്പറ്റി ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ അയാള്‍ തന്നെ ശകാരിച്ചതായി പരാതിക്കാരി പറയുന്നു. ഒരു പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിച്ചാല്‍ തനിക്കും കുട്ടികള്‍ക്കും ചിലവിന് നല്‍കില്ലെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. അടുത്തിടെ ഭര്‍ത്താവ് അയാളുടെ സുഹൃത്തുക്കളുമായി താന്‍ ശാരീരികബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിക്കുകയാണ്. അനുസരിക്കാതിരുന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാൻ പരാതിക്കാരിയുടെ മാതാപിതാക്കളെ അടക്കം പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇവിടെ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമൃതഹള്ളി പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു. ഐപിസി സെക്ഷൻ 498 എ (ക്രൂരത), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അമൃതഹള്ളി പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. അടുത്ത പടിയായി കേസില്‍ ചോദ്യം ചെയ്യാൻ പരാതിക്കാരിയുടെ ഭര്‍ത്താവിനെ വിളിച്ചുവരുത്താനാണ് പൊലീസിന്‍റെ നീക്കം.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.