ഭര്‍ത്താവ് സുഹൃത്തുക്കളുമായി കിടക്ക പങ്കിടാൻ നിര്‍ബന്ധിക്കുന്നു; പരാതിയുമായി പോലീസിനെ സമീപിച്ച് രണ്ടു കുട്ടികളുടെ അമ്മയായ യുവതി; സംഭവം ബംഗളൂരുവിൽ.

ബെംഗളുരു: ഭര്‍ത്താവ് തന്നോട് അന്യ പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിര്‍ബന്ധിക്കുന്നെന്ന പരാതിയുമായി ഭാര്യ. ബെംഗളുരു സ്വദേശിനിയായ 42 കാരിയാണ് ഭര്‍ത്താവ് അയാളുടെ സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാൻ തന്നെ നിര്‍ബന്ധിക്കുന്നതായി പരാതി നല്‍കിയത്. ബെംഗളൂരുവിലെ അമൃതഹള്ളി പൊലീസ് സ്‌റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണമാരംഭിച്ചു.

സുഹൃത്തുക്കളുമായി കിടക്ക പങ്കിടണമെന്ന ആവശ്യം നിരാകരിച്ചതോടെ ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുണ്ടെന്നും ഭാര്യ നല്‍കിയ പരാതിയിലുണ്ട്. അമൃതഹള്ളി പൊലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ നല്‍കുന്ന വിവരപ്രകാരം ഭര്‍ത്താവ് കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി അവരുടെ സ്വകാര്യ നിമിഷങ്ങള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും, അവരുമായി അടുപ്പം പുലര്‍ത്താൻ തന്നെ നിര്‍ബന്ധിക്കുന്നുണ്ടെന്നും പരാതിക്കാരി പറയുന്നു. അവള്‍ വിസമ്മതിച്ചപ്പോള്‍ ഭര്‍ത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

2007-ല്‍ വിവാഹിതരായ ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. 11 വയസുള്ള ഒരു മകനോടും 10 വയസുള്ള മകളോടുമൊപ്പം ബെംഗളുരു ബല്ലാരി റോഡിലെ ഒരു അപ്പാര്‍ട്ട്മെന്‍റിലാണ് കുടുംബം താമസിക്കുന്നത്. ഭര്‍ത്താവിന്‍റെ മൊബൈലിലെ ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍ അവരുടെ സ്വകാര്യ നിമിഷങ്ങള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്‌തത് കണ്ടതായി പരാതിക്കാരി പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവ് ലൈംഗിക തൊഴിലാളികളോട് അവരുടെ വിലയെപ്പറ്റി ചോദിക്കുന്ന മെസേജുകള്‍ താൻ കണ്ടു. ലൈംഗികത്തൊഴിലാളികള്‍ക്കൊപ്പം ആസ്വദിക്കുന്നതിനെക്കുറിച്ച്‌ ഭര്‍ത്താവും സുഹൃത്തുക്കളും ചര്‍ച്ച ചെയ്യുന്ന സന്ദേശങ്ങളും താൻ കണ്ടെന്ന് ഭാര്യ നല്‍കിയ പരാതിയിലുണ്ട്.

താൻ കണ്ട മെസേജുകളെപ്പറ്റി ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ അയാള്‍ തന്നെ ശകാരിച്ചതായി പരാതിക്കാരി പറയുന്നു. ഒരു പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിച്ചാല്‍ തനിക്കും കുട്ടികള്‍ക്കും ചിലവിന് നല്‍കില്ലെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. അടുത്തിടെ ഭര്‍ത്താവ് അയാളുടെ സുഹൃത്തുക്കളുമായി താന്‍ ശാരീരികബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിക്കുകയാണ്. അനുസരിക്കാതിരുന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാൻ പരാതിക്കാരിയുടെ മാതാപിതാക്കളെ അടക്കം പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇവിടെ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമൃതഹള്ളി പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു. ഐപിസി സെക്ഷൻ 498 എ (ക്രൂരത), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അമൃതഹള്ളി പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. അടുത്ത പടിയായി കേസില്‍ ചോദ്യം ചെയ്യാൻ പരാതിക്കാരിയുടെ ഭര്‍ത്താവിനെ വിളിച്ചുവരുത്താനാണ് പൊലീസിന്‍റെ നീക്കം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.