ക്രിക്കറ്റിലെ കുടുംബകഥ: അച്ഛന്റെ പാത പിന്തുടർന്ന് മക്കളും; 2023 ഏകദിന ലോകകപ്പിലെ ചരിത്രമുഹൂർത്തങ്ങൾ

അച്ഛന്മാരുടെയും മക്കളുടെയും ലോകകപ്പ്… ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മാമാങ്കം സാക്ഷിയാകുന്നത് ചരിത്രപരമായ ചില മുഹൂർത്തങ്ങൾക്ക് കൂടിയാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അച്ഛന്റെ പാത പിന്തുടർന്ന് ക്രിക്കറ്റിലെത്തുകയും അവർക്ക് സാധിക്കാതെ പോയ നേട്ടങ്ങൾ പലതും കൈയെത്തിപ്പിടിക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്ന മക്കളുടെ കഥയും ഇത്തവണത്തെ ലോകകപ്പിന് പറയാനുണ്ട്.

ടോം ലാഥം-റോഡ് ലാഥം

ന്യൂസീലൻഡിനെ കെയ്ൻ വില്യംസണിന്റെ അഭാവത്തിൽ നയിക്കുന്ന ടോം ലാഥമിന്റെ അച്ഛൻ റോഡ് ലാഥം 1992 ലോകകപ്പിൽ ന്യൂസീലൻഡ് ടീമിലുണ്ടായിരുന്നു. ഈ ലോകകപ്പിൽ ന്യൂസിലൻഡ് സെമിഫൈനൽ വരെയെത്തുകയും റോഡ് 136 റൺസ് ന ടേുകയും ചെയ്തു. എന്നാൽ 2019 ലോകകപ്പിൽ ന്യൂസീലൻഡിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ടോം ലാഥമാണ്.

സാം കറൻ-കെവിൻ കറൻ

ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടറായ സാം കറന്റെ അച്ഛനും സഹോദരനും മുമ്പ് ലോകകപ്പിൽ അരങ്ങേരിയിട്ടുണ്ട്. 1983, 1987 ടൂർണമെന്റുകളിലാണ് സാമിന്റെ അച്ഛൻ കെവിൻ ലോകകപ്പ് കളിച്ചത്. സഹോദരൻ ടോം കറൻ ലോകകപ്പ് വിജയിച്ച 2019 ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നു. പക്ഷേ, ഒരു മത്സരംപോലും കളിച്ചില്ല.

മിച്ചൽ മാർഷ്-ജെഫ് മാർഷ്

മിച്ചൽ മാർഷിന്റെ അച്ഛനും സഹോദരനും ലോകകപ്പിന്റെ ഭാഗമായിട്ടുണ്ട്. 1987-ലെ ചാമ്പ്യന്മാരായ ടീമിലും 1992-ലെ ലോകകപ്പ് ടീമിലും അച്ഛൻ ജെഫ് മാർഷ് കളിച്ചിരുന്നു. സഹോദരൻ ഷോൺ മാർഷ് 2019-ലാണ് ലോകകപ്പ് കളിച്ചത്. ഈ ലോകകപ്പിൽ മാർഷ് ഇന്ത്യക്കെതിരെ ഓപ്പണറുടെ റോളിലാണ് കളിച്ചത്.

ബാസ് ഡേ ലീഡ- ടിം ഡി ലീഡ്

ലോകകപ്പിലെ അപൂർവ റെക്കോഡ് സ്വന്തമാക്കിയ അച്ഛനും മകനുമാണ് ടിം ഡി ലീഡും ബാസ് ഡേ ലീഡും. ലോകകപ്പിൽ ഒരു മത്സരത്തിൽ നാലുവിക്കറ്റെടുത്ത അച്ഛനും മകനുമെന്ന റെക്കോഡാണ് ഇവർക്കുളളത്. 2003ലെ ലോകകപ്പിൽ അച്ഛൻ ടിംമും ഈ ലോകകപ്പിൽ പാകിസ്താനെതിരേ ബാസ് ഡേയും നാലുവിക്കറ്റ് നേട്ടം കൈവരിച്ചു. 1996, 2003, 2007 ലോകകപ്പുകളിൽ ടിം ഹോളണ്ടിനായി കളിച്ചു. 23-കാരനായ ബാസിന്റെ ആദ്യ ലോകകപ്പാണിത്.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.