ഈ എട്ടു കാര്യങ്ങള്‍ ഫോണില്‍ സംഭവിക്കുന്നുണ്ടോ? സൂക്ഷിക്കുക, നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതാകാം

സ്മാർട്ട്ഫോണ്‍ കയ്യിലിലില്ലാത്തവർ ഇപ്പോള്‍ വളരെ ചുരുക്കമാണ്. അതിനാല്‍ തന്നെ ഹാക്കിങ്ങും വിവരച്ചോർച്ചയൊക്കെ സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന പരിചിതമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെയാണ് കൂടുതലായും ഡിവൈസുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത്. നിങ്ങള്‍ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണ്‍ ഹാക്കിങ്ങിന് വിധേയമായോ ഇല്ലയോ എന്നറിയാനുള്ള ചില മാർഗങ്ങള്‍ ഇതാ.

ബാറ്ററി ഡ്രെയിനിങ്

നിങ്ങളുടെ ഫോണിന്റെ ചാർജ് പതിവിലും വേഗത്തില്‍ തീരുന്നുണ്ടോയെന്ന് പരിശോധിക്കുക. എന്തെങ്കിലും വൈറസിന്റേയോ അല്ലെങ്കില്‍ സോഫ്റ്റ്വയറിനെ തകരാറിലാക്കാന്‍ കെല്‍പ്പുള്ള എന്തെങ്കിലും പ്രോഗ്രാമിന്റെയോ (മാല്‍വെയർ) സാന്നിധ്യമാകാം ഇതിന് കാരണം.

ഫോണ്‍ ചൂടാകുന്നത്

ദീർഘനേരം ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ചൂടാകുന്നത് സാധാരണമാണ്. പക്ഷെ ഉപയോഗിക്കാതിരിക്കുമ്പോള്‍ ഫോണ്‍ ചൂടാകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഹാക്കർമാർക്ക് ഫോണിന്റെ നിയന്ത്രണം ലഭിച്ചതിനാലാകാം ഇത്.

അക്കൗണ്ടുകളിലെ അസാധാരണ പ്രവർത്തനം

ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് തുടങ്ങി നിരവധി അക്കൗണ്ടുകള്‍ നിങ്ങള്‍ ഒരു സ്മാർട്ട്ഫോണില്‍ തന്നെ ലിങ്ക് ചെയ്ത് ഉപയോഗിക്കുന്നുണ്ടാകാം. നിങ്ങളറിയാതെ തന്നെ അക്കൗണ്ടുകളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ അത് തീർച്ചയായും ഹാക്ക് ചെയ്യപ്പെട്ടതിനാലാണ്. ഇത്തരം കാര്യങ്ങള്‍ സംഭവിച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ അക്കൗണ്ട് സുരക്ഷിതമാക്കുക.

ഫോണിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നത്

എന്തെങ്കിലും മാല്‍വെയർ ഫോണിലുണ്ടെങ്കില്‍ പ്രവർത്തനം മന്ദഗതിയിലാകും. ഇതോടെ ബാറ്ററിയുടെ ഉപയോഗം വർധിക്കുകയും ചാർജ് വലിഞ്ഞ് പോവുകയും ചെയ്യും.

ഫോണിന്റെ വിചിത്രമായ പ്രവർത്തനം

മാല്‍വെയറിന്റെ സാന്നിധ്യമുണ്ടെങ്കില്‍ ഫോണിന്റെ പ്രവർത്തനം വിചിത്രമാകും. ആപ്ലിക്കേഷനുകള്‍ ലോഡാകാതെ വരാം, ഫോണ്‍ സ്വയം റീബൂട്ട് ചെയ്യപ്പെടാം, അങ്ങനെ നിരവധി പ്രശ്നങ്ങളുണ്ടാകാം.

തെറ്റായ സന്ദേശങ്ങള്‍

വൈറസ് മുന്നറിയിപ്പ് നല്‍കുന്ന തെറ്റായ സന്ദേശങ്ങള്‍ വരാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദേശങ്ങള്‍ പൂർണമായും അവഗണിക്കുക. ഇവയില്‍ ക്ലിക്ക് ചെയ്താല്‍ ഹാക്കർമാർക്ക് ഫോണിലേക്കുള്ള ആക്സസ് ലഭിക്കും.

ഫോണിലെ ആപ്ലിക്കേഷനുകള്‍ ശ്രദ്ധിക്കുക

എപ്പോഴും ഫോണിലെ ആപ്ലിക്കേഷനുകള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നമുക്ക് പരിചിതമല്ലാത്ത ആപ്ലിക്കേഷനുകളുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യുക. ആപ്പ് സ്റ്റോർ, ഗൂഗിള്‍ പ്ലെ സ്റ്റോർ എന്നിവയില്‍ നിന്ന് മാത്രം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

ഗ്യാലറിയില്‍ പരിചിതമല്ലാത്ത ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്

പഴയതും അനാവശ്യവുമായ ചിത്രങ്ങള്‍ കഴിവതും ഗ്യാലറിയില്‍ നിന്ന് ഒഴിവാക്കുക. നിങ്ങള്‍ക്ക് പരിചിതമില്ലാത്ത ചിത്രങ്ങള്‍ ഗ്യാലറിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ ക്യാമറയുടെ നിയന്ത്രണം മറ്റൊരാള്‍ക്ക് ലഭിച്ചെന്ന് മനസിലാക്കുക. സമാനമായി ഫോണിന്റെ ഫ്ളാഷ് നിർദേശം കൊടുക്കാതെ തന്നെ ഓണാവുകയാണെങ്കിലും മാല്‍വെയർ സാന്നിധ്യം സംശയിക്കാവുന്നതാണ്.

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

ബാലസദസ്സ് സംഘടിപ്പിച്ചു.

കുടുംബശ്രീ ബാലസഭ വെങ്ങപ്പള്ളി സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നാടിന്റെ വികസനത്തിനായി കുട്ടികളും അണിചേരുന്നു.ഇതിനായി ഡ്രീം വൈബ്സ് എന്ന പേരിൽ കുട്ടികളുടെ ബാലസദസ്സ് സംഘടിപ്പിച്ചു .സിഡിഎസ് ചെയർപേഴ്സൺ നിഷാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ബബിത

അവധികളെല്ലാം പിൻവലിച്ചു ശനിയാഴ്ച പ്രവർത്തി ദിവസം

തിരുവനന്തപുരം:ശനിയാഴ്ച (04/10/2025) സംസ്ഥാനത്തെ ഹൈസ്കൂ‌ൾ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണ ശനിയാഴ്ച്‌ച ഹൈസ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരുന്നില്ല. അതിനാണ് ഈ ശനിയാഴ്ച മാറ്റം വന്നിരിക്കുന്നത്. അതേസമയം എൽപി,യുപി ക്ലാസുകൾക്ക്

“മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു.

കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഗാന്ധി ജയന്തി ദിനത്തിൽ വയനാടിന് കൂടുതൽ ജനസേവന സംരഭങ്ങൾ സമർപ്പിച്ച് പീസ് വില്ലേജ്

പിണങ്ങോട് : ജീവകാരുണ്യ ജനസേവന രംഗത്ത് വയനാടിന് പുതിയ പ്രതീക്ഷകൾ നൽകി പീസ് വില്ലേജിൻ്റെ ക്ലിനിക്കൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. പീസ് വില്ലേജ് സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ബാലിയിൽ മുഹമ്മദ് ഹാജി ക്ലിനിക്കൽ

കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കല്‍പ്പറ്റ: ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനം ഉന്നതതല അന്വേഷണത്തിന് വിധേയമാക്കുക, നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുക, നിക്ഷേപകരില്‍ പലരും ആത്മഹത്യയുടെ മുനമ്പിലാകുന്നതിനു കാരണക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.