നവകേരള സദസ്സ്;വികസന നയത്തില്‍ സമൂഹിക അഭിപ്രായം തേടും -മന്ത്രി എ.കെ.ശശീന്ദ്രന്‍

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സ് പുതിയ കേരളത്തിന്റെ വികസന നയം രൂപപ്പെടുത്തുന്നതില്‍ സാമൂഹിക അഭിപ്രായങ്ങള്‍ തേടുന്ന വേദിയാകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന നവകേരള സദസ്സ് ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. നവകേരള സദസ്സില്‍ ഓരോ നാട്ടിലെയും ജനങ്ങളുമായി സംവദിച്ച് രൂപപ്പെടുത്തുന്ന ആശയങ്ങള്‍ കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളില്‍ മറ്റൊരു അധ്യായമാകും. ജില്ലയില്‍ നവംബര്‍ 23 ന് നടക്കുന്ന നവകേരള സദസ്സില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ രാവിലെ 9 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രഭാതയോഗം ചേരും. ജില്ലയില്‍ നിന്നുള്ള വിവിധ മേഖലകളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. വയനാടിന്റെ പൊതുവായതും അല്ലാത്തതതുമായ പ്രശ്നങ്ങള്‍ നിലവില്‍ മുന്നേറുന്ന പദ്ധതികള്‍ തുടങ്ങിയവയെല്ലാം പ്രഭാതയോഗത്തില്‍ ചര്‍ച്ച ചെയ്യും. അതിന് ശേഷം രാവിലെ 11 നാണ് കല്‍പ്പറ്റ നിയോജകമണ്ഡലതല അവലോകന യോഗം എസ്.കെ.എം.ജെ സ്‌കൂളിലെ പ്രത്യേക വേദിയില്‍ നടക്കുക. ഇതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുങ്ങും. ഉച്ചയ്ക്ക് 3 ന് സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും വൈകീട്ട് 4.30 ന് മാനന്തവാടി ജി.വി.എച്ച്.എസ്സ് ഗ്രൗണ്ടിലും നവകേരള സദസ്സ് നടക്കും. ക്ഷണിക്കപ്പെട്ട അതിഥികളടക്കമുള്ളവര്‍ക്ക് ഇവിടെ ഇരിപ്പിടങ്ങളൊരുക്കും. മൂന്ന് നിയോജക മണ്ഡലങ്ങളിലും നവകേരള സദസ്സിനായി നടക്കുന്ന വിപുലമായ ഒരുക്കങ്ങള്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ വിലയിരുത്തി. നവകേരള സദസ്സിനായി വരുന്നവര്‍ക്കുള്ള സൗകര്യം ഒരുക്കണം. സമയബന്ധിതമായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. വിവിധ സമൂഹങ്ങളെ പ്രതിനിധാനം ചെയ്യുന്നവരെയും വിവിധ മേഖലകളില്‍ പുരസ്‌കാരം നേടിയവരെയും പ്രത്യേകമായി നവകേരള സദസ്സിലേക്ക് അതിഥികളായി ക്ഷണിക്കണം. യോഗസ്ഥലങ്ങളിലെ വിവിധ ക്രമീകരണങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം നവകേരള സദസ്സ് ചെയര്‍പേഴ്സണും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണുമായ കെ.സി.റോസക്കുട്ടി ടീച്ചര്‍, കല്‍പ്പറ്റ മണ്ഡലം ചെയര്‍മാനും സംസ്ഥാന സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ.ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ജില്ലാ പോലീസ് മേധാവി പദംസിങ്ങ്, എ.ഡി.എം എന്‍.ഐ.ഷാജു എന്നിവര്‍ സംസാരിച്ചു. നവകേരള സദസ്സ് കണ്‍വീനര്‍മാര്‍ ഭാരവാഹികള്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.