തിരുവനന്തപുരം :ലോക്ഡൗൺ കാലമായ കഴിഞ്ഞ മാർച്ച് 20 മുതൽ മേയ് 31 വരെയുള്ള വൈദ്യുതി ബിൽ അടയ്ക്കാൻ ഡിസംബർ 31 വരെ സാവകാശം നൽകിയിട്ടുണ്ടെന്നും ഇതു ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു.
എന്നാൽ ജൂൺ ഒന്നു മുതൽ ഇതു വരെയുള്ള ബില്ലുകളും ലോക്ഡൗണിന്റെ മറവിൽ പലരും അടയ്ക്കുന്നില്ല. അങ്ങനെയുള്ളവരുടെ ഫ്യൂസ് ഊരാനാണ് വൈദ്യുതി ബോർഡ് നിർദേശിച്ചിരിക്കുന്നത്.
കുടിശിക 2217 കോടി രൂപയായി ഉയർന്ന സാഹചര്യത്തിൽ ഈ ബിൽ അടയ്ക്കുന്നതിന് ഇനി സാവകാശം നൽകില്ലെന്നും ചെയർമാൻ അറിയിച്ചു.