പീഡിപ്പിച്ച കേസ്: യുവതിക്ക് 13 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു കോടതി
പോക്സോ കേസിൽ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിനതടവും പിഴയും ചുമത്തിയത്. 13 വർഷം കഠിനതടവാണ് സന്ധ്യക്ക് വിധിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക ഒടുക്കി ഇല്ലെങ്കിൽ പത്തുമാസം കൂടി അധിക ജയിൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
തലസ്ഥാനത്തെ പ്രസിദ്ധമായ സർക്കാർ സ്കൂളിലെ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുവന്ന് മദ്യം കൊടുത്ത് മർദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് വിധി.2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഷോർട്ട് ഫിലിം നിർമിക്കാൻ രൂപ നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ സന്ധ്യ വീട്ടിലേക്ക് കൊണ്ടുപോയത്. കൂട്ടുകാരികളെയും ഒപ്പം കൂട്ടിയിരുന്നു. വീട്ടിലെത്തിയപ്പോൾ കൂട്ടുകാരെ പുറത്തു
നിർത്തിയ ശേഷം പെൺകുട്ടിക്ക് മദ്യം നൽകിയ ശേഷം ഉപദ്രവിക്കുക ആയിരുന്നു.
കൂട്ടുകാരികൾ ബഹളം വച്ചപ്പോൾ
നാട്ടുകാർ വിവരം പൊലീസിൽ
അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷന്
വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
ഡിയർ പ്രമോദ് ഹാജരായി. 25
സാക്ഷികളെ വിസ്മരിക്കുകയും 26
ഹാജരാക്കുകയും ചെയ്തു. ഏറെ
കോളിളക്കമുണ്ടാക്കിയ കേസ് അന്നത്തെ
സി.ഐ ബിജുകുമാറാണ് അന്വേഷിച്ചത്.