ഡല്‍ഹിയിലെ കോവിഡ് വര്‍ധനവിന്റെ 13 ശതമാനവും വായുമലിനീകരണവുമായി ബന്ധപ്പെട്ടത്-ഐ.എം.എ വായുവിന്റെ ഗുണനിലവാരം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും കോവിഡ് കൂടുതല്‍ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.

ന്യൂഡല്‍ഹി: ഈ മാസം മൂന്ന് മുതല്‍ ഡല്‍ഹിയില്‍ ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെ എണ്ണം 6000 ത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിന്റെ 13 ശതമാനവും വായുമലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) പറഞ്ഞു.
‘മലിനീകരണ തോത് ഏറ്റവും ഉയര്‍ന്ന അതിരാവിലെ മുതിര്‍ന്ന പൗരന്‍മാരും കുട്ടികളും പുറത്തിറങ്ങരുത്. ഈ സമയം അണുബാധയും അലര്‍ജിയുമുണ്ടാകാൻ സാധ്യത കൂടുതലാണ്’, കോവിഡ് ബാധിക്കാനുള്ള സാധ്യതയും കൂടും’, ഐ.എം.എ ഉപദേശിച്ചു. 
ശ്വസന രോഗങ്ങൾ പെട്ടെന്ന് വരാൻ സാധ്യതയുള്ള രോഗികള്‍ക്ക് വായുവിന്റെ ഗുണനിലവാരം(AQI) 50 നും 100 നും ഇടയിലാണെങ്കില്‍ ശ്വസിക്കാന്‍ പ്രയാസമാണ്. ആരോഗ്യമുള്ളവരെ പോലും ഇത് ബുദ്ധിമുട്ടിലാക്കുമെന്നും ഐ.എം.എ അധ്യക്ഷന്‍ രാജന്‍ ശര്‍മ പറഞ്ഞു.
ശനിയാഴ്ച രാവിലെ ദേശീയ തലസ്ഥാനത്ത് ശരാശരി 443 എക്യുഐ രേഖപ്പെടുത്തി; 401 എ.ക്യു.എ അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള റേറ്റിംഗ് ‘രൂക്ഷമായ’ മലിനീകരണത്തിന്റെ സൂചകമാണ്. ആരോഗ്യ വിദഗ്ദ്ധര്‍ ആഴ്ചകളായി വായുമലനീകരണവും കോവിഡ് അണുബാധയും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നുണ്ട്. വായുവിന്റെ ഗുണനിലവാരം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും കോവിഡ് കൂടുതല്‍ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ആഴ്ച വിവിധ യൂറോപ്യന്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ആറ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ 1.26 ലക്ഷം കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 17 ശതമാനവും അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലെത്തിയിരുന്നു. ആഗോള തലത്തില്‍ ഇതിന്റെ നിരക്ക് 15 ശതമാനമാണ്.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,

വാക്ക്-ഇൻ-ഇന്റർവ്യൂ.

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ

കുന്നുമ്മൽ ഷഫീറിനെ ആദരിച്ചു.

പൂക്കോട് തടാകത്തിൽ വീണ പിഞ്ചുകുഞ്ഞിനെ ചാടി രക്ഷിച്ച പുക്കോട് തടാകത്തിലെ ജീവനക്കാരനായ കുന്നുമ്മൽ ഷഫീറിനെ ഓൾ കേരള ടൂറിസം അസോസിയേഷൻ ( ആക്ട) ജില്ലാ കമ്മിറ്റി ആദരിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷനിലെ 11 കെവി ലൈനിൽ അറ്റകുറ്റ പ്രവർത്തി  നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെന്റർ, തളിപ്പുഴ,

ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

ദുർബല, താഴ്ന്ന വിഭാഗത്തിപ്പെട്ടവർക്കായി സന്നദ്ധ സംഘടന/ എൻജിഒ/വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ ഭവന നിർമാണത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ സ്വന്തമായി രണ്ട്/മൂന്ന് സെന്റ് ഭൂമിയെങ്കിലും കൈവശമുള്ളവരായിരിക്കണം. ലൈഫ് പദ്ധതിയിൽ

ചൂരൽമല ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ വിജയോത്സവവും ശനിയാഴ്ച

കൽപ്പറ്റ: കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും. ശനിയാഴ്ച രാവിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.