കേരളം ഇങ്ങനെ വെന്തുരുകാനുള്ള കാരണം അത് മാത്രം, വിദഗ്ദ്ധരുടെ മുന്നറിയിപ്പ് മാസങ്ങള്‍ക്ക് മുമ്പേ എത്തിയിരുന്നു

തിരുവനന്തപുരം: കേട്ടിട്ടോ അനുഭവിച്ചിട്ടോ ഇല്ലാത്ത അത്രയും ചൂടാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. വേനല്‍ ഉച്ചസ്ഥായിയിലെത്തുന്നതിന് മുമ്പ് തന്നെ പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. സാധാരണ മാര്‍ച്ച് പകുതിയോടെ തുടങ്ങുന്ന ഉഷ്ണകാലം ഇത്തവണ ഫെബ്രുവരി മാസം മുതല്‍ തന്നെ ആരംഭിച്ചു. മിക്ക ജില്ലകളിലും പകല്‍ സമയത്ത് ചൂട് രണ്ട് ഡിഗ്രി വരെ കൂടുതലാണ്.

ഏപ്രില്‍ മെയ് മാസങ്ങളില്‍ ചൂട് ഇനിയും വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് 40 ഡിഗ്രി വരെ എത്തുമെന്നാണ് മുന്നറിയിപ്പുള്ളത്. പതിവില്ലാത്ത രീതിയില്‍ കേരളം ഇങ്ങനെ ചുട്ടുപൊള്ളാനുള്ള കാരണം എല്‍ നിനോയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

എല്‍നിനോ പ്രതിഭാസം കാരണം ഈ വര്‍ഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മിക്ക ജില്ലകളിലും ശരാശരി 30 ഡിഗ്രിക്ക് മുകളിലാണ് പകല്‍ സമയത്തെ ശരാശരി താപനില. ഉയര്‍ന്ന താപനിലയില്‍ വര്‍ദ്ധനവാണ് പലയിടത്തും രേഖപ്പെടുത്തുന്നത്.

എല്‍ നിനോ പ്രതിഭാസമാണ് ഇത്തവണത്തെ ചൂട് കൂടാന്‍ കാരണമെന്നാണ് നിഗമനം. പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനമാണ് എല്‍നിനോ കാരണം ഭൂമിയിലുണ്ടാക്കുക.

അതേസമയം, സംസ്ഥാനത്ത് ഇതുവരെ 1.4 മില്ലിമീറ്റര്‍ മഴ മാത്രമേ പെയ്തിട്ടുള്ളൂ, ഇത് സാധാരണ 18.8 മില്ലിമീറ്ററില്‍ കൂടുതല്‍ താഴെയാണ്. അഞ്ച് വര്‍ഷം മുമ്പ്, ശരാശരി 20 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയെ ചൂടാക്കുന്ന കാലാവസ്ഥാ പ്രതിഭാസമായ എല്‍ നിനോയുടെ ആഘാതമാണ് ഈ ചെറിയ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

സാധാരണയായി കനത്ത മഴ ലഭിക്കുന്ന തെക്കന്‍ ജില്ലകളില്‍ പോലും ഇത്തവണ കാര്യമായ മഴ ലഭിച്ചില്ല.സാധാരണയായി 63 മില്ലിമീറ്റര്‍ മഴ പെയ്യുന്ന പത്തനംതിട്ടയില്‍ ഇതുവരെ 8.9 മില്ലിമീറ്റര്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ, എറണാകുളത്ത് അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന 40 മില്ലിമീറ്ററിനെ അപേക്ഷിച്ച് 6.4 മില്ലിമീറ്റര്‍ മാത്രമാണ് ലഭിച്ചത്.

എല്‍ നിനോ പ്രതിഭാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കടലിന്റെ ഉപരിതലത്തിലെ ചൂട് ഉയര്‍ന്നിരിക്കുന്നതിനാലാണ് കരയിലും ചൂട് കൂടുന്നത്. അടുത്ത വര്‍ഷത്തോടെ എല്‍ നിനോ പ്രതിഭാസത്തില്‍ കുറവു വരുമെന്നും ക്രമേണ സാധാരണ നിലയിലേക്കു മാറുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.