ലോക്‌സഭാ തെരഞ്ഞെടുപ്പ്; ചെലവ് നിരീക്ഷണ സംഘം ജില്ലയില്‍ സജീവം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ വരവ്, ചെലവ് കണക്കുകള്‍ പരിശോധിക്കാനുള്ള ചെലവ് നിരീക്ഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ കൈലാസ് പി ഗെയ്ക് വാദിന്റെ നേതൃത്വത്തിലാണ് ചെലവ് നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ജില്ലാ ധനകാര്യ ഓഫീസര്‍ ആര്‍ സാബു ആണ് ചെലവ് നിരീക്ഷണ നോഡല്‍ ഓഫിസര്‍. വയനാട് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലുമുള്ള അസിസ്റ്റന്‍ഡ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാര്‍, ചെലവുകള്‍ ക്രോഡീകരിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള അസിസ്റ്റന്‍ഡ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ എന്നിവരാണ് സ്ഥാനാര്‍ഥികളുടെ വരവ്, ചെലവ് കണക്കുകള്‍ സുക്ഷമ നിരീക്ഷണം നടത്തുന്നത്. പ്രചാരണ പരിപാടികള്‍, പൊതുയോഗങ്ങള്‍, വാഹന ജാഥ എന്നിവ സംഘടിപ്പിക്കാനുള്ള ചെലവുകള്‍, സ്ഥാനാര്‍ഥികളും സംഘവും നടത്തുന്ന പ്രചാരണ യാത്ര, ഭക്ഷണം, വാഹനം ഉള്‍പ്പെടെയുള്ള ചെലവുകള്‍, പോസ്റ്ററുകള്‍, കൊടികള്‍, നോട്ടീസുകള്‍, ഹോര്‍ഡിങ്ങുകള്‍ ഉള്‍പ്പെടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ സാമഗ്രികളും അവ സ്ഥാപിക്കാനുള്ള ചെലവുകളും നിരീക്ഷകര്‍ പരിശോധിക്കും. ടെലിവിഷന്‍ ചാനലുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ ചെലവ് ഇതില്‍ ഉള്‍പ്പെടും. സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിന് വിനിയോഗിക്കാവുന്ന ആകെ തുക 95 ലക്ഷമാണ്. ചെലവ് നിരീക്ഷകര്‍ക്ക് പുറമേ വീഡിയോ സര്‍വൈലന്‍സ്-വീഡിയോ വ്യൂവിങ് ടീമുകളുടെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാണ്. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയാണ് വീഡിയോ സര്‍വെയ്‌ലന്‍സ് ടീമിന്റെ ചുമതല. പരിപാടി നടക്കുന്ന സ്ഥലം, വേദി, ഇരിപ്പിടങ്ങളുടെ എണ്ണം, സ്ഥാനാര്‍ത്ഥികളുടെ കട്ടൗട്ട്, ബാനര്‍, പ്രസംഗ പീഠത്തിന്റെ വലിപ്പം, പ്രചാരണ വാഹനങ്ങള്‍ എന്നിവ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും. വീഡിയോ സര്‍വൈലന്‍സ് ടീം റെക്കോര്‍ഡ് ചെയുന്ന വീഡിയോ നിരീക്ഷിച്ച് ചെലവ്, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം എന്നിവ വീഡിയോ വ്യൂവിങ് ടീം കണ്ടെത്തും.

*ചെലവ് നോക്കി പ്രകടനം കൊഴുപ്പിക്കാം*

പ്രകടനങ്ങളുടെ ഭാഗമായോ പൊതുയോഗങ്ങളോടനുബന്ധിച്ചോ ചെണ്ടമേളം ഉള്‍പ്പെടുത്തിയാല്‍ പത്ത് അംഗ ടീമിന് 7000 രൂപ ചെലവ് കണക്കാക്കും. ഗാനമേളയും നാടന്‍പാട്ടുമായി ഹരം കൊള്ളിച്ചാല്‍ ഒരു പാട്ടുകാരന് 500 രൂപ വെച്ച് ചെലവ് കണക്കാക്കും. ഹൈഡ്രജന്‍ ബലൂണിന് 40 രൂപയും നാദസ്വരത്തോടുകൂടിയ കാവടിയാട്ടം 8 അംഗ ടീമിന് പ്രതിദിനം പതിനായിരം രൂപയും ചെലവ് കണക്കാക്കും. പാട്ടും പാരഡിയുമായുള്ള പ്രചാരണത്തിന് ഒരു സിഡിക്ക് 16000 രൂപ ചെലവ് കണക്കാക്കും. പാട്ട് റെക്കോര്‍ഡിങ്ങിന് 7000 രൂപയും ബാന്‍ഡ് സെറ്റ് ഒന്നിന് 4000 രൂപയും കണക്കാക്കും. പഞ്ചവാദ്യം ദിവസത്തിന് 5000 രൂപ കണക്കാക്കും. തെരുവ് നാടകം അഞ്ച് അംഗ സംഘത്തിന് 2500 രൂപ ചെലവ് കണക്കാക്കും.

*പ്രചാരണ രീതി നിസ്സാരമല്ല*

വാഹനം ഉപയോഗിച്ചുള്ള പ്രചാരണത്തിന് 5000 രൂപ കണക്കാക്കും. 43 ഇഞ്ച് എല്‍ഇഡി ടിവിക്ക് ആദ്യദിനം 2000 രൂപയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 1500 രൂപയും ചെലവ് കണക്കാക്കും. 9×9 സൈസ് എല്‍ഇഡി വാള്‍, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ എന്നിവ ഉള്‍പ്പെടെ പ്രതിദിനം 15,000 രൂപ ചെലവ് കണക്കാക്കും. ജിബ് ക്യാമറയ്ക്ക് 7000 രൂപയും കമ്പ്യൂട്ടര്‍ ഒന്നിന് 500 രൂപയും കണക്കാക്കും. 10×10 സ്‌ക്വയര്‍ ഫീറ്റ് വീഡിയോ ഡിസ്പ്ലേക്ക് 12000 രൂപയും ക്യാമറാമാനെ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡിങ് ചെയ്യുന്നതിന് ദിവസത്തിന് 8000 രൂപയും ചെലവ് കണക്കാക്കും. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള നോട്ടീസ് ആയിരം എണ്ണത്തിന് 500 രൂപ, സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും പതിച്ചുള്ള ടീഷര്‍ട്ട് ഒന്നിന് 150 രൂപ എന്നിങ്ങനെ കണക്കാക്കും. ചുവരെഴുത്തിന് ചതുരശ്ര അടിക്ക് 10 രൂപയും ഡബിള്‍ ഡമ്മി പോസ്റ്റര്‍ ആയിരത്തിന് 4500 രൂപയും ചെലവ് കണക്കാക്കും. ഒന്നിച്ച് മെസ്സേജ് അയക്കുമ്പോള്‍ (ബള്‍ക്ക് എസ്എംഎസ്) ഒരു മെസ്സേജിന് 40 പൈസയും വെബ് ഡിസൈനിങ് ഒരു പേജിന് 4000 രൂപയും ചെലവ് കണക്കാക്കും. മരത്തിലുള്ള ഫ്രെയിം ബോര്‍ഡിന് സ്‌ക്വയര്‍ഫീറ്റിന് 40 രൂപയാണ് ചെലവ് കണക്കാക്കുക.

*തണുപ്പിക്കും തോറും ചെലവ് കൂടും*

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏസി ഉപയോഗിച്ചാല്‍ പ്രതിദിനം 2000 രൂപ ചെലവ് കണക്കാക്കും. മരക്കസേരയില്‍ സുഖിച്ചിരുന്നാല്‍ ഒന്നിന് 40 രൂപ കണക്കാക്കും. പ്രസംഗകര്‍ വിറതാങ്ങി (പോഡിയം) ഉപയോഗിച്ചാല്‍ 300 രൂപ ചെലവ് കണക്കാക്കും. പ്രഭാത ഭക്ഷണം ഒരാള്‍ക്ക് 50 രൂപയും ഉച്ച ഭക്ഷണം ഒരാള്‍ക്ക് 60 രൂപയും കണക്കാക്കും. സമ്മേളന നഗരി/ യോഗസ്ഥലം പ്രകാശ പൂരിതമാക്കുമ്പോള്‍ ഒരു ട്യൂബ് ലൈറ്റിന് 50 രൂപ വീതവും അധിക ദിവസത്തിന് 10 രൂപയും കണക്കാക്കും. ബോക്സ് ടൈപ്പ് കവാടത്തിന് 4000 രൂപയും സ്റ്റേജ് സ്‌ക്വയര്‍ഫീറ്റിന് 50 രൂപയും കണക്കാക്കും. 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന് അമ്പതിനായിരം രൂപ വാടക കണക്കാക്കും. 48 സീറ്റുള്ള ബസ്സിന് 7000 രൂപ വാടക കണക്കാക്കും.

149 ഇനങ്ങളുടെ ചെലവാണ് തെരഞ്ഞെടുപ്പ് വിഭാഗം നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമേ പത്രങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മീഡിയ തുടങ്ങിയവയില്‍ വരുന്ന പരസ്യങ്ങളും ചെലവുകളും സ്ഥാനാര്‍ത്ഥികളുടെ മൊത്തം ചെലവില്‍ ഉള്‍പ്പെടുത്തും.

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.