മേപ്പാടി: മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന്
ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം മുങ്ങിയ ഭർത്താവിനെ മേപ്പാടി പോലീസ് പിടികൂടി. മേപ്പാടി, നെടുമ്പാല, പുല്ലത്ത് വീട്ടിൽ എ.പി. അഷ്ഫ് (50) നെയാണ് എസ്.ഐ പി.സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. തമിഴ് നാട് സ്വദേശികളുടെ കൂടെ വാടകക്ക് താമസി ച്ചുവരുകയായിരുന്ന ഇയാളെ ബുധനാഴ്‌ച കോട്ടക്കലിൽ നിന്നാണ് കസ്റ്റ ഡിയിലെടുത്തത്. മാർച്ച് എട്ടിനായിരുന്നു സംഭവം. ഭാര്യയുടെ വീട്ടിനു ള്ളിൽ അതിക്രമിച്ച് കയറി ഭാര്യയെ കൈകൊണ്ട് മർദിക്കുകയും ചാ ക്കിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി ഷോൾഡറിൽ മുറിവേൽ പ്പിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച മക്കളെ കൊല്ലുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്‌തു. എസ്.സി.പി.ഒമാരായ സുനിൽ, ഷമീർ, സി. പി.ഒ വിപിൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







