മേപ്പാടി: മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന്
ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം മുങ്ങിയ ഭർത്താവിനെ മേപ്പാടി പോലീസ് പിടികൂടി. മേപ്പാടി, നെടുമ്പാല, പുല്ലത്ത് വീട്ടിൽ എ.പി. അഷ്ഫ് (50) നെയാണ് എസ്.ഐ പി.സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. തമിഴ് നാട് സ്വദേശികളുടെ കൂടെ വാടകക്ക് താമസി ച്ചുവരുകയായിരുന്ന ഇയാളെ ബുധനാഴ്‌ച കോട്ടക്കലിൽ നിന്നാണ് കസ്റ്റ ഡിയിലെടുത്തത്. മാർച്ച് എട്ടിനായിരുന്നു സംഭവം. ഭാര്യയുടെ വീട്ടിനു ള്ളിൽ അതിക്രമിച്ച് കയറി ഭാര്യയെ കൈകൊണ്ട് മർദിക്കുകയും ചാ ക്കിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി ഷോൾഡറിൽ മുറിവേൽ പ്പിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച മക്കളെ കൊല്ലുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്‌തു. എസ്.സി.പി.ഒമാരായ സുനിൽ, ഷമീർ, സി. പി.ഒ വിപിൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.