“ദുൽഖറിന് ചെയ്യാൻ കഴിയും എനിക്ക് കഴിയില്ലല്ലോ”: പൃഥ്വിരാജ് സുകുമാരന്റെ ഇത്രമാത്രം ഇമോഷണൽ ആയ ഒരു വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല

തന്റെ പതിനഞ്ചാം വയസ്സിലാണ് പൃഥ്വിരാജിന് അച്ഛൻ സുകുമാരനെ നഷ്ടപ്പെടുന്നത്. ചേട്ടനായ ഇന്ദ്രജിത്തിന് അന്ന് പതിനെട്ട് വയസ്സ് പ്രായം. അവിടെ നിന്നും അമ്മ മല്ലികയുടെ തണലിലാണ് മക്കള് രണ്ട് പേരും വളർന്നത്. ഇപ്പോൾ മലയാള സിനിമയില് അച്ഛനോളമോ അതിനു മേലെയോ വളര്ന്നു കഴിഞ്ഞ താരങ്ങളാണ് ഇരുവരും.


എന്നാല്‍, തങ്ങളുടെ വിജയം കാണാൻ അച്ഛനില്ലാതെ പോയല്ലോ എന്നത് പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും സംബന്ധിച്ച്‌ എക്കാലത്തേയും നികത്താനാവാത്ത നഷ്ടമാണ്. അച്ഛനെ കുറിച്ചും അച്ഛനില്ലായ്മയെ കുറിച്ചും പൃഥ്വിരാജ് മുൻപൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ആ നഷ്ടത്തിന്റെ തീവ്രതയ്ക്ക് അടിവരയിടുന്നതാണ്.ഒരു ഓണ്‍ലൈൻ അഭിമുഖത്തിനിടയിലാണ് പൃഥ്വി മനസ്സു തുറന്നത്. പൃഥ്വിരാജിനു പിന്നിലെ ചുമരില്‍ സുകുമാരന്റെ ചിത്രം കണ്ട്, “അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ഈ മകന്റെ വളർച്ച എങ്ങനെ കാണുമായിരുന്നു?” എന്നായിരുന്നു അവതാരകന്റെ ചോദ്യം.
“എന്റെ ലൈഫിലെ ഏറ്റവും വലിയ നികത്താനാവാത്ത സങ്കടം, എന്റെ ചേട്ടന്റെയും എന്റെയും സക്സസ് എൻജോയ് ചെയ്യാൻ അച്ഛനുണ്ടായില്ലല്ലോ എന്നതാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ് ചാലു (ദുല്‍ഖർ)). മമ്മൂക്കയ്ക്ക് ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കുമ്ബോഴൊക്കെ ദുല്‍ഖർ വല്ലാതെ എൻജോയ് ചെയ്യുന്നുണ്ട്. അതില്‍ ദുല്‍ഖർ വളരെ പ്രൈഡാണ്. എനിക്കത് പറ്റുന്നില്ല എന്നതില്‍ സങ്കടമുണ്ട്,” പൃഥ്വിരാജിന്റെ വാക്കുകളിങ്ങനെ.

മുൻപൊരിക്കല്‍ ഒരു ഫാദേഴ്സ് ഡേയിലും അച്ഛനെ കുറിച്ചുള്ള മനോഹരമായൊരു കുറിപ്പ് പൃഥ്വിരാജ് പങ്കിട്ടിരുന്നു. “എല്ലാ ആണ്മക്കളും ചെയ്യുന്നത് പോലെ ഞാനും എന്റെ അച്ഛനെ ആരാധിച്ചിരുന്നു. എന്റെ സുഹൃത്തും നായകനും വഴികാട്ടിയുമെല്ലാം അച്ഛനായിരുന്നു. പെട്ടന്ന് വളര്ന്നു വലുതാവാൻ ഞാൻ ആഗ്രഹിച്ചിരുന്നു, അച്ഛനോടൊപ്പം ‘man to man’ രീതിയിലൽ ഇടപെടാൻ. എല്ലാ കാര്യങ്ങളെയും കുറിച്ച്‌ അറിവുള്ള ആളായിരുന്നു അച്ഛൻ എന്നാണ് എന്റെ ഓര്മ്മ. ഞാന് വളര്ന്ന് യൗവനത്തിന്റെ പടിയിൽ എത്തിയപ്പോഴേക്കും എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. അച്ഛനോടൊപ്പം ചെയ്യാന് കഴിയാതെ പോയ ചെറുതും വലുതുമായ ഒരുപാട് കാര്യങ്ങൾ ജീവിതത്തില് ബാക്കി നിന്നു.

അതിനേക്കാൾ ഉപരി, ‘അച്ഛന് പോകുമെന്ന് നേരത്തെ അറിഞ്ഞിരുന്നെകിൽ…’ എന്നൊരു തോന്നൽ എന്നെ ഹതാശനാക്കിത്തീര്ത്തു. അപ്പോൽ മുതൽ, അച്ഛനെ ഞാൻ അറിഞ്ഞത് അദ്ദേഹത്തിനെ പരിചയമുള്ളവര് പറഞ്ഞ ചെറുതും വലുതുമായ പല കാര്യങ്ങളിലും കൂടിയാണ്. അമ്മ, ചേട്ടഹ, അച്ഛന്റെ സുഹൃത്തുക്കൾ, സഹപ്രവര്ത്തകർ അങ്ങനെ പലരിൽ നിന്നുമായി കേള്ക്കുന്ന അറിവുകൾ ഞാൻ ഇത് വരെ കാണാത്ത ഒരച്ഛനെ എനിക്ക് പരിചയപ്പെടുത്തി തന്നു. ഇന്ന് എന്റെ മനസ്സിലുള്ള അച്ഛന്, പതിമൂന്ന് വയസ്സ് വരെ ഞാൻ നേരിൽ കണ്ടതിന്റെയും, പിന്നീട് ആളുകൾ പറഞ്ഞറിഞ്ഞതിന്റെയും ഒരു കൂടിച്ചേരലാണ്.”

സൗജന്യ പരിശീലനം

മാനന്തവാടി അസാപ് സ്‌കില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിന് കീഴിലെ വിവിധ കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. വെയര്‍ ഹൗസ് എക്‌സിക്യൂട്ടീവ്, സപ്ലൈ ചെയിന്‍ എക്‌സിക്യൂട്ടീവ്, എ.ഐ ആന്‍ഡ് എം.എല്‍ ജൂനിയര്‍ ടെലികോം ഡാറ്റാ അനലിസ്റ്റ്,

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.