വാസൻ ഐ കെയർ ഏറ്റെടുത്ത് എഎസ്ജി ഗ്രൂപ്പ്; കേരളത്തിൽ വൻ വിപുലീകരണത്തിന് ഒരുങ്ങി നേത്രരോഗ ചികിത്സ ശൃംഖല

നേത്ര പരിചരണ ആശുപത്രി ശ്യംഖലയായ വാസന്‍ ഐ കെയറിനെ രാജസ്ഥാന്‍ ആസ്ഥാനമായുള്ള എ.എസ്.ജി ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ഏറ്റെടുത്തു. കേരളത്തിലെ ആശുപത്രികള്‍ അടക്കം ഇനി എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍സ് എന്ന പേരിലാകും അറിയപ്പെടുക. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതോടെ ദക്ഷിണേന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും എ.എസ്.ജി ഗ്രൂപ്പിന് സാധിക്കും.

21 സംസ്ഥാനങ്ങളിലെ 83 നഗരങ്ങളിലാണ് എ.എസ്.ജിയുടെ സാന്നിധ്യമുള്ളത്. 2005ലാണ് ഡോ. അരുണ്‍ സിംഗ്‌വിയും ഡോ. ശില്‍പി ഗാംഗും ചേര്‍ന്ന് എ.എസ്.ജി ആശുപത്രി തുടങ്ങുന്നത്. നിലവില്‍ 150 ശാഖകളും 600ലധികം നേത്രരോഗ വിദഗ്ധരുമായി രാജ്യത്തെ മുന്‍നിര നേത്ര പരിചരണ ആശുപത്രി ശ്യംഖലയാണ് എ.എസ്.ജി. 1947ല്‍ തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ ‘വാസന്‍’ എന്ന പേരില്‍ ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ ആണ് പിന്നീട് നേത്രപരിചരണ രംഗത്തെ വലിയ ബ്രാന്‍ഡായി മാറുന്നത്.

ശ്രീനിവാസ അയ്യര്‍ എന്ന വ്യക്തി സ്ഥാപിച്ച പ്രസ്ഥാനം മൂന്നാംതലമുറയില്‍പ്പെട്ട ഡോ. എ.എന്‍. ആരുണ്‍ ആണ് മറ്റൊരു തലത്തിലേക്ക് വളര്‍ത്തുന്നത്. 2002ല്‍ ആയിരുന്നു വാസന്‍ ഐ കെയര്‍ എന്ന ബ്രാന്‍ഡിലുള്ള തുടക്കം. വലിയ വളര്‍ച്ചയ്ക്ക് ശേഷം പിന്നീട് കേസുകളും ഒടുവില്‍ കമ്ബനി പാപ്പരാകുന്നതിലേക്കും നയിച്ചു. ഒരുവര്‍ഷം മുമ്ബാണ് എ.എസ്.ജി ഗ്രൂപ്പ് ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ കേരളത്തിലെ പ്രധാന ജില്ലകളിലെല്ലാം എ.എസ്.ജി വാസന്‍ ഐ കെയറിന്റെ കേന്ദ്രങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. രോഗികള്‍ക്ക് വേണ്ട ഇന്‍ഷുറന്‍സ്, എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം തുടങ്ങിയ സേവനങ്ങളും ലഭിക്കുമെന്നും അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തിമിര ശസ്ത്രക്രിയ, റിഫ്രാക്റ്റീവ് സര്‍ജറി, കാഴ്ച പുനരധിവാസ സേവനങ്ങള്‍, ന്യൂറോ-ഓഫ്താല്‍മോളജി, യുവെയ്റ്റിസ്, റെറ്റിന, ഗ്ലോക്കോമ, കോര്‍ണിയ, ഒക്യുലോപ്ലാസ്റ്റി തുടങ്ങിയ സേവനങ്ങളെല്ലാം താങ്ങാനാകുന്ന ചിലവില്‍ ലഭ്യമാക്കുമെന്നും ഇതോടൊപ്പം എല്ലാ കേന്ദ്രങ്ങളിലും അടിയന്തര നേത്രചികിത്സകള്‍ ഉള്‍പ്പെടെ 24 മണിക്കൂര്‍ സേവനവും രോഗികള്‍ക്കായി പ്രത്യേക പരിചരണവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.