വാസൻ ഐ കെയർ ഏറ്റെടുത്ത് എഎസ്ജി ഗ്രൂപ്പ്; കേരളത്തിൽ വൻ വിപുലീകരണത്തിന് ഒരുങ്ങി നേത്രരോഗ ചികിത്സ ശൃംഖല

നേത്ര പരിചരണ ആശുപത്രി ശ്യംഖലയായ വാസന്‍ ഐ കെയറിനെ രാജസ്ഥാന്‍ ആസ്ഥാനമായുള്ള എ.എസ്.ജി ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ഏറ്റെടുത്തു. കേരളത്തിലെ ആശുപത്രികള്‍ അടക്കം ഇനി എ.എസ്.ജി വാസന്‍ ഐ ഹോസ്പിറ്റല്‍സ് എന്ന പേരിലാകും അറിയപ്പെടുക. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതോടെ ദക്ഷിണേന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും എ.എസ്.ജി ഗ്രൂപ്പിന് സാധിക്കും.

21 സംസ്ഥാനങ്ങളിലെ 83 നഗരങ്ങളിലാണ് എ.എസ്.ജിയുടെ സാന്നിധ്യമുള്ളത്. 2005ലാണ് ഡോ. അരുണ്‍ സിംഗ്‌വിയും ഡോ. ശില്‍പി ഗാംഗും ചേര്‍ന്ന് എ.എസ്.ജി ആശുപത്രി തുടങ്ങുന്നത്. നിലവില്‍ 150 ശാഖകളും 600ലധികം നേത്രരോഗ വിദഗ്ധരുമായി രാജ്യത്തെ മുന്‍നിര നേത്ര പരിചരണ ആശുപത്രി ശ്യംഖലയാണ് എ.എസ്.ജി. 1947ല്‍ തമിഴ്‌നാട്ടിലെ ട്രിച്ചിയില്‍ ‘വാസന്‍’ എന്ന പേരില്‍ ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ ആണ് പിന്നീട് നേത്രപരിചരണ രംഗത്തെ വലിയ ബ്രാന്‍ഡായി മാറുന്നത്.

ശ്രീനിവാസ അയ്യര്‍ എന്ന വ്യക്തി സ്ഥാപിച്ച പ്രസ്ഥാനം മൂന്നാംതലമുറയില്‍പ്പെട്ട ഡോ. എ.എന്‍. ആരുണ്‍ ആണ് മറ്റൊരു തലത്തിലേക്ക് വളര്‍ത്തുന്നത്. 2002ല്‍ ആയിരുന്നു വാസന്‍ ഐ കെയര്‍ എന്ന ബ്രാന്‍ഡിലുള്ള തുടക്കം. വലിയ വളര്‍ച്ചയ്ക്ക് ശേഷം പിന്നീട് കേസുകളും ഒടുവില്‍ കമ്ബനി പാപ്പരാകുന്നതിലേക്കും നയിച്ചു. ഒരുവര്‍ഷം മുമ്ബാണ് എ.എസ്.ജി ഗ്രൂപ്പ് ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ കേരളത്തിലെ പ്രധാന ജില്ലകളിലെല്ലാം എ.എസ്.ജി വാസന്‍ ഐ കെയറിന്റെ കേന്ദ്രങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. രോഗികള്‍ക്ക് വേണ്ട ഇന്‍ഷുറന്‍സ്, എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം തുടങ്ങിയ സേവനങ്ങളും ലഭിക്കുമെന്നും അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തിമിര ശസ്ത്രക്രിയ, റിഫ്രാക്റ്റീവ് സര്‍ജറി, കാഴ്ച പുനരധിവാസ സേവനങ്ങള്‍, ന്യൂറോ-ഓഫ്താല്‍മോളജി, യുവെയ്റ്റിസ്, റെറ്റിന, ഗ്ലോക്കോമ, കോര്‍ണിയ, ഒക്യുലോപ്ലാസ്റ്റി തുടങ്ങിയ സേവനങ്ങളെല്ലാം താങ്ങാനാകുന്ന ചിലവില്‍ ലഭ്യമാക്കുമെന്നും ഇതോടൊപ്പം എല്ലാ കേന്ദ്രങ്ങളിലും അടിയന്തര നേത്രചികിത്സകള്‍ ഉള്‍പ്പെടെ 24 മണിക്കൂര്‍ സേവനവും രോഗികള്‍ക്കായി പ്രത്യേക പരിചരണവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നൂൽപുഴ : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ 4 ഓളം വധശ്രമക്കേസുകൾ, അക്രമിച്ചു

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ

വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.