സ്പന്ദനോത്സവം മെയ് 24ന്

മാനന്തവാടി:കഴിഞ്ഞ രണ്ട് ദശകമായി മാനന്തവാടി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘടനയായ സ്പന്ദനം മാനന്തവാടി, വൈവിധ്യമാർന്ന സേവന പ്രവർത്തനങ്ങൾക്ക് ധനസമാഹരണം ലക്ഷ്യമാക്കി ‘സ്പന്ദനോത്സവം 24’
നാടക-സംഗീത മേള സംഘടിപ്പിക്കുന്നു. ഈ മാസം 24 ന് വൈകുന്നേരം 6 മണി മുതൽ മൂന്ന് മണിക്കൂർ ദൈർഘ്യമാർന്ന ആസ്വാദ്യവിനോദ പരിപാടികൾ നടത്തപ്പെടുന്നത് സെന്റ്. പാട്രിക്സ് സ്കൂൾ ബൈ സെന്റിനറി ഓഡിറ്റോറിയത്തിലാണ്.
നിർദ്ധനരും നിരാലംബരുമായ രോഗികൾക്ക് മരുന്നും ഭക്ഷണ വിഭവങ്ങളും നല്കിക്കൊണ്ട് ആരംഭിച്ച എളിയ സന്നദ്ധ സേവന കർമ്മങ്ങൾ പ്രളയാനന്തരം അനവധി പുനരധിവാസ പുതു ഗൃഹങ്ങളുടെ നിർമ്മിതിയിലും പൂർത്തീകരിക്കപ്പെടാതെ കിടന്ന ഒട്ടനവധി ഭവനങ്ങൾക്ക് അതിനാവശ്യമായ വസ്തുവകകൾ നല്കിക്കൊണ്ടും, നഗരവീഥിയിൽ അർദ്ധപ്രാണരും അവശരുമായി ബോധം മറിഞ്ഞ് ലക്ഷ്യം തെറ്റിയലഞ്ഞവർക്ക് ആശ്രയമൊരുക്കിയും, അനേകം പുതു ദമ്പതികൾക്ക് മംഗല്യസൗഭാഗ്യത്തിന് സമൂഹ വിവാഹമൊരുക്കിയും, ഇപ്പോൾ മിടുക്കരായ കുറെയേറെ കുട്ടികൾക്ക് പ്ലസ് ടു പഠനാനന്തരം എൻട്രൻസ് കോച്ചിംഗിന് പാലാ ബ്രില്യന്റ് അക്കാഡമിയുമായി സഹകരിച്ച് അവസരമൊരുക്കിയും മുന്നോട്ടു പോവുന്നു. പഠന പുനരധിവാസ ചികിത്സാ സഹായ പദ്ധതികൾ ആവശ്യക്കാരുടെയും അർഹരായവരുടെയും ആധിക്യം കൊണ്ട് പൊതു സമൂഹത്തിലെ സുമനസ്സുകളുടെ കൈത്താങ്ങില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാവാത്തവിധം അധികരിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ ധനസമാഹരണം ഉദ്ദേശിച്ച് സ്പന്ദനം നടത്തുന്ന ധനസമാഹരണ മേളയാണ് ‘സ്പന്ദനോത്സവം 24’ .
പ്രശസ്ത സിനിമാ നാടക പ്രവർത്തകനായ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ‘പെൺ നടൻ’ ഒററയാൾ നാടകത്തോടൊപ്പം ‘മധുരിക്കും ഓർമ്മകളെ ‘ എന്ന വിശേഷണത്തോടെ ഗാനമേളയും ഉൾപ്പെടുത്തിയാണ് ‘സ്പന്ദനോത്സവം’ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത് ഉദാരമായി സഹകരിച്ച് ഉദ്യമം വിജയിപ്പിക്കണമെന്ന് സ്പന്ദനം ഭാരവാഹികളായ ഫാ. വർഗ്ഗീസ് മറ്റമന, ബാബു ഫിലിപ്പ് , ഡോ. എ. ഗോകുൽദേവ്, പി.കെ. മാത്യു, പ്രിൻസ് എബ്രഹാം, കെ.എം. ഷിനോജ്, അലക്സ് ചാണ്ടി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്പന്ദനത്തിന് നല്കുന്ന സംഭാവനകൾക്ക് വരുമാന നികുതിയിൽ IT 80 G പദ്ധതി പ്രകാരം ഇളവ് ആനുകൂല്യം ലഭിക്കുന്നതാണ്.

വേസ്റ്റ് കുഴിയിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭിണിയായ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത്

കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു.

കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക്

‘കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങിക്കേണ്ട കാര്യമുള്ളൂ’; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂർ

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകണം മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെ പ്രതികരണവുമായി ശശി തരൂര്‍ എം പി. നിലവില്‍ ഇത് സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ അര്‍ത്ഥമില്ലാത്തവയാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ‘മുഖ്യമന്ത്രിയെ

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരിയാണ്, അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ തെക്കന്‍ കേരളത്തില്‍ ഇന്നലെ ഒറ്റപ്പെട്ട

അനായാസം 20, തരംഗമെങ്കിൽ 22നും മുകളിൽ; വമ്പൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് മുസ്ലീം ലീഗ് വിലയിരുത്തൽ, തിരുവമ്പാടിയടക്കം തിരികെ പിടിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉജ്ജ്വല മുന്നേറ്റമുണ്ടാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തില്‍. മലപ്പുറത്തും കാസര്‍ക്കോടും സമ്പൂര്‍ണ വിജയം നേടുന്നതിനൊപ്പം 20 സീറ്റുകള്‍ ഉറപ്പാണെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. അനുകൂല തരംഗമെങ്കില്‍ 22 സീററിന്

സ്വർണവില ഇന്നും കൂടി: ഇനി പോംവഴി എന്ത്; കണ്ണുകള്‍ കുറഞ്ഞ കാരറ്റ് സ്വർണത്തിലേക്ക്?

കേരളത്തില്‍ നാള്‍ക്കുനാള്‍ സ്വര്‍ണവില മാറിക്കൊണ്ടിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും രാവിലെയും ഉച്ചകഴിഞ്ഞുമായി വില കൂടിയും കുറഞ്ഞും മുന്നോട്ട് പോവുകയാണ്. ആഗോള അനിശ്ചിതത്വങ്ങള്‍ കുറയുന്നതിന്റെ സൂചനകള്‍ കാണിക്കാത്തതിനാല്‍ സമീപ ഭാവിയിലെങ്കിലും സ്വര്‍ണവില ഉറച്ചുനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഡോളര്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.