'സെമിയിൽ ലിയോണൽ മെസിയെ ഞങ്ങൾ ഉറക്കും'; അർജന്‍റീനയ്ക്കെതിരെ വെല്ലുവിളിയുമായി ഇംഗ്ലണ്ട് മുൻ താരം

Advertisement
Featured Image

ലോകകപ്പിന്‍റെ ആവേശം അവസാന നാലിലേക്ക് കടക്കുമ്പോൾ, മൈതാനത്തിന് പുറത്ത് വാക്പോര് മുറുകുന്നു. അറ്റ്ലാന്‍റ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന അർജന്‍റീന-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് മുൻപ്, ലിയോണൽ മെസിക്കും സംഘത്തിനും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് വിംഗർ ജോ കോൾ. തോമസ് ടുഹേലിന്‍റെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ഇംഗ്ലീഷ് പട അർജന്‍റീനയെ വീഴ്ത്തുമെന്നും മെസിയുടെ കളി അവസാനിപ്പിക്കുമെന്നുമാണ് കോളിന്‍റെ വെല്ലുവിളി.


നീണ്ട 21 വർഷങ്ങൾക്ക് ശേഷമാണ് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ശത്രുക്കളായ ഇംഗ്ലണ്ടും അർജന്‍റീനയും ഒരു അന്താരാഷ്ട്ര മത്സരത്തിൽ നേർക്കുനേർ വരുന്നത്. ലോകകപ്പിന്‍റെ ചരിത്രത്തിൽ ഇതിന് മുൻപ് അഞ്ച് തവണ (1962, 1966, 1986, 1998, 2002) ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 2002-ൽ ജപ്പാനിൽ വെച്ച് നടന്ന മത്സരത്തിൽ ഡേവിഡ് ബെക്കാമിന്‍റെ പെനാൽറ്റി ഗോളിന്‍റെ കരുത്തിൽ ഇംഗ്ലണ്ടാണ് അവസാനമായി വിജയിച്ചത്. നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്‍റീനയെ ഇംഗ്ലണ്ടിന്‍റെ ആക്രമണ നിര തകർക്കുമെന്നാണ് ജോ കോൾ വിശ്വസിക്കുന്നത്.

Advertisement

Related News