സൗബിൻ സാഹിർ സാമ്പത്തിക കുറ്റവാളിയോ? മലയാള സിനിമാ നിർമ്മാണ മേഖലയിൽ കള്ളപ്പണ മാഫിയ പിടിമുറുക്കുന്നു? ‘മഞ്ഞുമ്മൽ’ കളക്ഷൻ കള്ളപ്പണം വെളുപ്പിക്കാനുള്ള പുകമറ? കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചു – വിശദാംശങ്ങൾ

200 കോടി ക്ലബിലെത്തിയ ആദ്യമലയാള സിനിമയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്. സിനിമയുടെ മുതല്‍മുടക്കാവട്ടേ ഏകദേശം 20 കോടി മാത്രമാണ്. കുറഞ്ഞ മുടക്കില്‍ കൂടിയ ലാഭം കൊയ്ത് മലയാള സിനിമാ ചരിത്രത്തിലെ വിജയത്തിലകമായി ചിത്രം മാറിയിരുന്നു.

സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴു കോടി രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം നിക്ഷേപകന് വഞ്ചിച്ചു എന്ന കേസ് ഇപ്പോൾ ഹൈക്കോടതിയിലാണ്. ഇതുമായി ബന്ധപ്പെട്ട പോലീസ് കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഈ കേസ് ഒത്തുതീർപ്പാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനിടയിലേക്കാണ് ഇപ്പോൾ ഗൗരവകരമായ മറ്റൊരു ആരോപണം ഉയർന്നു വരുന്നത്.

മഞ്ഞുമ്മലി’ന്റെ കളക്‌ഷൻ റെക്കാഡുകള്‍ക്ക് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലുമുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. തമിഴ്നാട്ടില്‍ നിന്ന് വന്ന തുകയുടെ ഒരുഭാഗം കള്ളപ്പണമാണെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. തിയറ്ററുകള്‍ ഹൗസ്ഫുള്‍ ആണെന്നു വരുത്തിത്തീർത്ത്, വ്യാജടിക്കറ്റ് വരുമാനം കള്ളപ്പണമായി എത്തിച്ചുവെന്നാണ് പരാതി.

തമിഴ്നാട്ടിലെ ഒരു സാമ്ബത്തികത്തട്ടിപ്പുകേസ് പ്രതിയാണ് ഇതിനുപിന്നിലെന്ന് ആരോപണമുണ്ട്. കള്ളപ്പണം പറവ ഫിലിംസിന്റെ അടുത്ത നിർമ്മാണസംരംഭങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടിരുന്നതത്രേ. അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി കഴിഞ്ഞദിവസം പറവയുടെ കൊച്ചി ഓഫീസില്‍ റെയ്ഡ് നടത്തി. ഷോണ്‍ ആന്റണിയില്‍ നിന്ന് രണ്ടുതവണ മൊഴിയെടുക്കുകയും ചെയ്തു. സൗബിനെ അടുത്തദിവസം ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം. ഇതിനായി നോട്ടീസ് നല്‍കിയിട്ടുണ്ട്.

സാമ്പത്തിക വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെ ഗൗരവകരമായ കുറ്റകൃത്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്ക്ക് പിന്നാമ്പുറത്ത് ഉണ്ടായി എന്നത് ഞെട്ടിക്കുന്ന സംഭവമാണ്. സൗബിൻ സാഹിറിന്റെ വ്യക്തിപരമായ വിശ്വാസ്യതയും ഇത് ചോദ്യം ചെയ്യുന്നു. ലഹരി മാഫിയയുടെ ഫണ്ടിങ് മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട് എന്ന് ആരോപണം നേരത്തെ തന്നെ സജീവമാണ്.

താരങ്ങളുടെ ലഹരി ഉപയോഗവും പലപ്പോഴും സജീവ ചർച്ച ആകാറുണ്ട്. റിവേഴ്സ് ഹവാലയടക്കം ഉള്ള ആരോപണങ്ങളും മലയാള സിനിമ രംഗത്തെക്കുറിച്ച് പലവട്ടം ഉയർന്നു കേട്ടിട്ടുള്ളതാണ്. ഇത്തരത്തിൽ വെള്ളിത്തിരയിലെ മിന്നും താരങ്ങൾ കൊടും കുറ്റകൃത്യങ്ങളിൽ പങ്കാളികളായി ചിത്രീകരിക്കപ്പെടുന്നത് പ്രേക്ഷകരെ സംബന്ധിച്ചും മലയാള സിനിമ വ്യവസായത്തെ സംബന്ധിച്ച് വലിയ വെല്ലുവിളികൾ ഉയർത്തും.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.