കൂട്ടുകാർക്കിടയിൽ ‘ഷൈൻ’ ചെയ്യാനായി കിഡ്‌നി വിറ്റ് ഐഫോൺ വാങ്ങി; ഒടുവിൽ രണ്ടാമത്തെ കിഡ്‌നിയും തകരാറിലായി ഡയാലിസിസിൽ അഭയം തേടി യുവാവ്.

ബീജിങ്: പൊങ്ങച്ചം കാണിക്കാനായി ബ്രാൻഡഡ് പ്രോഡക്ടുകൾ ഇല്ലാത്ത പണം ഉണ്ടാക്കി വാങ്ങിച്ച് ഉപയോഗിക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും അറിയണം ഈ യുവാവിന്റെ ദുരവസ്ഥ. വിലകൂടിയ ഐഫോൺ വാങ്ങിക്കാനായി പണം കണ്ടെത്താൻ കിഡ്‌നി വിറ്റ യുവാവാണ് ഇപ്പോൾ ജീവൻ നിലനിർത്താനായി ഡയാലിസിസിനെ ആശ്രയിക്കുന്നത്. കിഡ്‌നി വിറ്റാലേ എനിക്കൊക്കെ ഐഫോൺ വാങ്ങിക്കാനാകൂ എന്ന് പലരും തമാശ പറയാറുണ്ടെങ്കിലും ആരും അതിന് മുതിരാറില്ല. പക്ഷെ 2011ൽ ഇക്കാര്യം ചെയ്ത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് വീണു പോയിരിക്കുകയാണ് ചൈനയിലെ 25കാരനായ ഈ യുവാവ്.

അന്ന് 2011ൽ വിപണിയിലുണ്ടായിരുന്ന വിലകൂടിയ ഐ ഫോൺ4ഉം ഐപാഡ് 2ഉം വാങ്ങാനായാണ് പതിനേഴുകാരനായ വാങ് ഷാങ്കു തന്റെ കിഡ്‌നി വിറ്റത്. അധികൃതമായായിരുന്നു കിഡ്‌നി കൈമാറ്റം. ഓൺലൈനിലൂടെ പരിചയപ്പെട്ട അവയവ കച്ചവടക്കാരനാണ് വാങിന് പണം നൽകി കിഡ്‌നി വാങ്ങിയത്. 20000 യുവാൻ (ഏകദേശം 2,27,310 ഇന്ത്യൻ രൂപ) ആയിരുന്നു ഒരു കിഡ്‌നിക്ക് ഓഫർ. രണ്ട് കിഡ്‌നി തനിക്ക് ആവശ്യമില്ലെന്നും ഒരു കിഡ്‌നി തന്നെ ധാരാളമാണെന്നും അന്ന് വാങ് അവകാശപ്പെട്ടിരുന്നെന്നും ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

നിർധന കുടുംബത്തിൽ ജനിച്ച വാങിന് അന്ന് എന്തുവിലകൊടുത്തും ഐഫോൺ വാങ്ങിക്കണമെന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതും. കിഡ്‌നി വിറ്റ് ഐഫോൺ വാങ്ങാൻ ശ്രമിച്ചത് തന്നെ പോലെ ദാരിദ്രം കൈമുതലായുണ്ടായിരുന്ന കൂട്ടുകാരുടെ മുന്നിൽ ആളാകാൻ വേണ്ടിയായിരുന്നു.

അതേസമയം, ഒരു കിഡ്‌നി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതിന് പിന്നാലെ മാസങ്ങൾക്ക് അപ്പുറം വാങിന്റെ രണ്ടാമത്തെ കിഡ്‌നിയിൽ അണുബാധയുണ്ടാവുകയായിരുന്നു. കാര്യങ്ങൾ വഷളായതോടെ വാങ് കിടപ്പിലാകുകയും ഡയാലിസിസിന് വിധേയനാകേണ്ടി വരികയും ചെയ്തു.

സംഭവം വിവാദമായതോടെ യുവാവിന് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പടെ ഒമ്പത് പേർ അറസ്റ്റിലായി. പിന്നീട് കേസിനെത്തുടർന്ന് യുവാവിന്റെ കുടുംബത്തിന് ഈയടുത്ത് നഷ്ടപരിഹാരത്തുകയായി 3,00,000 ഡോളർ ലഭിച്ചിരുന്നു.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്

കണ്ണൂർ കല്യാട്ടെ 30 പവൻ മോഷണം പോയ വീട്ടിലെ മരുമകൾ കർണാടകയിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ: സുഹൃത്ത് അറസ്റ്റിൽ

കണ്ണൂര്‍: കഴിഞ്ഞ ദിവസം 30 പവന്‍ സ്വര്‍ണം മോഷണം പോയ വീട്ടിലെ മരുമകളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ പി സുഭാഷിന്റെ ഭാര്യ ദര്‍ഷിത(22)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പൊതുപ്രവർത്തകർ കറപുരളാത്ത വ്യക്തിത്വം കാത്തുസൂക്ഷിക്കണം; ചാണ്ടി ഉമ്മൻ

കാരശ്ശേരി: പെതുപ്രവർത്തകർ കറപുരളാത്ത വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ . ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി കാരശ്ശേരി ആശ്വാസ് പാലിയേറ്റീവിനു നൽകുന്ന ഡയാലിസ് കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു

ഒത്തൊരോണം,ഒരുമിച്ചൊരോണം

ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ഓണാഘോഷം “ഒത്തൊരോണം,ഒരുമിച്ചൊരോണം” യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഓണസന്ദേശം നൽകി.വിവിധ

ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്നത് ഗുരുതര രോഗം; ഡോ.ജോസഫ് സല്‍ഹാബ് പറയുന്നു

ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഫ്ളോറിഡ ആസ്ഥാനമായുള്ള പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ജോസഫ് സല്‍ഹാബ്. ഇത് ഒരു നിരുപദ്രവകരമായ ശീലമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത്

പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്’; രാഹുലിനെയും ഷാഫിയെയും പരോക്ഷമായി പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും പരോക്ഷമായി പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തലിനെതിരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.