കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുമെന്ന ഭീതിയില്‍ നാടെങ്ങും തിരക്കിട്ട് കല്യാണം. 18 വയസ്സ് തികയുബോഴേക്കും കുട്ടികളെ വിവാഹം കഴിപ്പിക്കാനുള്ള തിരക്കിലാണ് രക്ഷിതാക്കള്‍. കോവിഡിന്‍െറ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിവാഹത്തിരക്ക് ഏറിയിരിക്കുകയാണ്. നീട്ടി നിശ്ചയിച്ച വിവാഹങ്ങള്‍പോലും പലയിടങ്ങളിലും അടിയന്തരമായി നടത്തുന്നുണ്ട്. ദിവസവും എല്ലാ പള്ളികളിലും വിവാഹം നടക്കുന്നുണ്ട്. എല്ലാ പെണ്‍കുട്ടികളുടെയും നിക്കാഹ് നടത്തുകയാണ് വീട്ടുകാര്‍. പെട്ടെന്ന് വിവാഹപ്രായം ഉയര്‍ത്തി നിയമം കൊണ്ടുവന്നാല്‍ പിന്നെ മൂന്നുവര്‍ഷം കഴിഞ്ഞേ വിവാഹം നടത്താനാകൂവെന്നതാണ് രക്ഷിതാക്കളെ വലക്കുന്നത്.കോവിഡ് മൂലം നീട്ടിവെക്കേണ്ടിവന്ന വിവാഹങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. നഗരസഭയില്‍ വിവാഹ രജിസ്ട്രേഷന് ചെയ്യുന്ന ജനസേവന കേന്ദ്രത്തിനു മുന്നില്‍ ദിവസവും രാവിലെ ആറുമുതല്‍ ടോക്കണുവേണ്ടി നീണ്ട ക്യൂവാണ്. കോവിഡ് രൂക്ഷമായിരുന്ന മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെ വളരെ കുറവായിരുന്നു വിവാഹ രജിസ്ട്രേഷനെന്ന് അധികൃതര്‍ പറയുന്നു.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ