പുൽപ്പള്ളി: കേരള ജല അതോറിറ്റിയുടെ ജലശുദ്ധീകരണ ടാങ്കിനുള്ളിൽ
ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കേളക്കവല പുത്തൻപുര യിൽ ഷിപ്‌സി ഭാസ്ക്കരൻ (46) നെയാണ് വെള്ളിയാഴ്‌ച രാത്രി ടാങ്കിനു ള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കബനിഗിരിയിലെ കബനി ശുദ്ധ ജല വിതരണ പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററായിരുന്നു. വെള്ളിയാഴ്‌ച വൈ കുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരിച്ചലിലാണ് ഉപയോഗശൂല്യമായി ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം വൈകുന്നേര ത്തോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: മിനി. മക്കൾ: അശ്വിൻ, ആദവ്.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ