എന്‍.ഡി.ആര്‍.എഫിന്‍റെ അതിവേഗ ഇടപെടലിന് തുണയായത് മീനങ്ങാടിയിലെ സാന്നിധ്യം

വയനാട് ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ അതിവേഗത്തിലുള്ള ഇടപെടലിന് വഴി തെളിച്ചത് കാലവര്‍ഷക്കാലത്ത് മീനങ്ങാടിയിലുള്ള സ്ഥിരം സാന്നിധ്യം. ദുരന്തഭൂമിയിൽ സംസ്ഥാന അഗ്നിരക്ഷാസേനയ്ക്കും പൊലീസിനും തൊട്ടുപിന്നാലെ മീനങ്ങാടിയിൽ നിന്നും എന്‍.ഡി.ആര്‍.എഫ് സംഘവും കുതിച്ചെത്തി. കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിൽ നിന്നാണ് ദുരന്തം സംബന്ധിച്ച് സേനയ്ക്ക് വിവരം ലഭിച്ചത്.

സേനയുടെ മുപ്പതംഗ സംഘമാണ് പുലര്‍ച്ചെ തന്നെ ചൂരൽമലയിലെത്തിയത്. ദുരന്തത്തിന്‍റെ വ്യാപ്തി മനസിലാക്കിയ സംഘം ഉടനെ കര്‍മനിരതരായി. നിരവധി പേരെ സുരക്ഷയിലേക്കെത്തിക്കാന്‍ സേനാംഗങ്ങള്‍ക്ക് കഴിഞ്ഞു. ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും കൂടുതല്‍ സേനാംഗങ്ങളെയും സന്നാഹങ്ങളെയും ഇവിടേക്കെത്തിക്കാന്‍ ഇതിനിടെ സന്ദേശം കൈമാറി. കമാന്‍ഡന്‍റ് അഖിലേഷ് കുമാറിന്റെയും ഡെപ്യൂട്ടി കമാന്‍ഡന്‍റ് കെ. കപിലിന്റെയും നേതൃത്വത്തില്‍ കൂടുതല്‍ സേനാംഗങ്ങള്‍ ദുരന്തമേഖലയിലേക്കെത്തി.

ചെന്നൈ ആര്‍ക്കോണം, ബങ്കളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി എന്‍.ഡി.ആര്‍.എഫിന്‍റെ 126 സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിലുള്ളത്. ഐ.ജി നരേന്ദ്ര സിംഗ് ബന്‍ഡുലെ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. 96 മൃതദേഹങ്ങള്‍ കണ്ടെടുത്ത സേന, 219 പേരെ രക്ഷപ്പെടുത്തി. വായു നിറക്കാവുന്ന ബോട്ടുകളും അത്യാധുനിക ഉപകരണങ്ങളുമടക്കമാണ് എന്‍.ഡി.ആര്‍.എഫ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയത്.

അതിതീവ്ര കാലവര്‍ഷം വിനാശം വിതയ്ക്കുന്ന രാജ്യത്തെ ജില്ലകളില്‍ എന്‍.ഡി.ആര്‍.എഫിനെ കരുതല്‍ ദുരന്ത നിവാരണ സേനയായി നിയോഗിക്കാറുണ്ട്. ഈ ഗണത്തില്‍ കേരളത്തില്‍ വയനാട് അടക്കമുള്ള ഒമ്പത് ജില്ലകളില്‍ ഇവര്‍ നേരത്തെ എത്തിയിരുന്നു. വിദ്യാലയങ്ങളിലും കൂട്ടായ്മകളിലുമൊക്കെ ദുരന്ത സ്വയം പ്രതിരോധ ക്ലാസ്സുകളും സേനയുടെ നേതൃത്വത്തില്‍ നടക്കാറുണ്ട്. ഇത്തരത്തില്‍ ദുരന്തത്തിനിരയായ വെള്ളാര്‍മല സ്‌കൂളിലും എന്‍.ഡി.ആര്‍.എഫ് ഇത്തവണ ക്ലാസെടുത്തിരുന്നു.

2006-ല്‍ ഇന്ത്യയുടെ തീരപ്രദേശങ്ങളിലുണ്ടായ സുനാമിയെ തുടര്‍ന്നാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ ആവിര്‍ഭാവം. ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും അതിവേഗത്തിലും ഫലപ്രദവുമായ ഇടപെടലാണ് സേനയുടെ രൂപീകരണ ലക്ഷ്യം. സംസ്ഥാനതലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന അടിയന്തരകാര്യ നിര്‍വഹണ കേന്ദ്രത്തില്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എസ്. ശങ്കരപാണ്ഡ്യന്റെ നേതൃത്വത്തില്‍ എന്‍.ഡി.ആര്‍.എഫിന്‍റെ സാന്നിധ്യമുണ്ട്. വയനാട് കളക്ടറേറ്റിലെ ജില്ലാ അടിയന്തര കാര്യനിര്‍വഹണ കേന്ദ്രത്തിനും സേനയുടെ സഹായം ലഭിക്കുന്നുണ്ട്.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ  ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ

പാമ്പ് കടിയേറ്റ് വിദ്യാർഥിനിമരിച്ചു.

ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ശർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ

ടിങ്കറിങ് ലാബ് ജില്ലയിൽ ഈ അധ്യയന വർഷം അഞ്ച് സ്‌കൂളുകളിൽ

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ടിങ്കർ ലാബ് പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയിൽ ഈ അധ്യയന വർഷം നടപ്പാക്കുന്നത് അഞ്ച് സ്കൂളുകളിൽ. കല്ലൂർ ജിഎച്ച്എസ്എസ്,

ഗതാഗത നിയന്ത്രണം

വടുവൻചാൽ ടൗണിലെ ഓവുചാൽ നിർമാണവും അനുബന്ധ പ്രവൃത്തിയും പൂർത്തിയാകുന്നത് വരെ വടുവൻചാൽ- കൊളഗപ്പാറ റോഡിലെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

വി.പി.പി മേനോൻ സ്വർണ്ണ മെഡൽ വയനാട് സ്വദേശിക്ക്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോൻ സ്വർണ്ണ മെഡൽവയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റന്റായി ജോലി

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു.

മുട്ടിൽ പഞ്ചായത്ത്‌ ബസ്റ്റാന്റിൽ ബസ് കയറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു സ്റ്റാന്റിൽ കയറ്റിച്ചു. വയോജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് യുത്ത് കോൺഗ്രസ്‌ സമരം ഏറ്റടുത്തത്. യൂത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *