പുൽപ്പള്ളി: പാടിച്ചിറ കിളിയാംകട്ട ജോസ് (68) ആണ് മരിച്ചത്. പാടിച്ചിറ ടൗണിൽ പച്ചക്കറി കട നടത്തിവരികയായിരുന്നു. ഇന്ന് പകൽ ജോസ് പാടിച്ചിറയിലെ കടയിലുണ്ടായിരുന്നു. വൈകുന്നേരത്തോടെ ജോസിനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ ഫോണിലും മറ്റും വിളിച്ചുനോക്കി യെങ്കിലും ലഭിച്ചില്ല. സന്ധ്യയോടെയാണ് പച്ചക്കറി കടയോട് ചേർന്നുള്ള ജോസിന്റെ അടച്ചിട്ട കോഴിക്കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തുകയായിരുന്നു. അയൽക്കൂട്ടത്തിലും ബാങ്കിലുമൊക്കെയായി സാമ്പത്തിക ബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പച്ചക്കറി കച്ചവട ത്തിന പുറമേ പാടിച്ചിറ ടൗണിലെ ചുമട്ടുതൊഴിലാളികൂടെയാണ് ജോസ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബത്തേരി ഗവ.താലൂക്ക് ആശുപത്രി യിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലിസി. മക്കൾ: ലിജോ, ജിതിൻ,ജിസ.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ