മാനന്തവാടി: നേന്ത്രവാഴക്കക്ക് എല്ലാ ജില്ലയിലും 30 രൂപ തറവില നിശ്ചയിച്ചപ്പോള്‍ വയനാടന്‍ നേന്ത്ര കായ്ക്ക് മാത്രം 24 രൂപ തറവിലനിശ്ചയിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കര്‍ഷകരും കര്‍ഷക സംഘടനകളും പലവട്ടം പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇപ്പോഴും വയനാട്ടിലെ നേന്ത്ര വാഴ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നത് 24 രൂപക്കാണ്. വില നിര്‍ണയ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ചത്. കൃഷിവകുപ്പിന്റെ എഐഎംഎസ് പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍. ഇതിനകം 1075 കര്‍ഷകരാണ് സംഭരണത്തിനായി രജിസ്റ്റര്‍ ചെയ്തത്. ജില്ലയിലെ 18 നോഡല്‍ മാര്‍ക്കറ്റുകള്‍ വഴിയാണ് പച്ചക്കറികള്‍ സംഭരിക്കുന്നത്. എന്നാല്‍ ഉല്‍പാദന ചെലവിന് ആനുപാതികമായി വില ലഭിക്കാത്തത് വാഴ കൃഷിഎടുത്ത കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കൂലിയും ഭൂമിയുടെ പാട്ടവും വര്‍ധിച്ച സാഹര്യത്തില്‍ വാഴകര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. ഇതിന് പരിഹാരം കാണണമെന്നും മുന്‍പ് വാഴക്കുല സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ കുടിശ്ശികയും ഉടന്‍ കൊടുത്ത് തീര്‍ക്കണമെന്നും ആവശ്യമുയരുന്നുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി കര്‍ഷകരുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന മുറവിളി തിരഞ്ഞെടുപ്പ് സമയത്ത് പോലും രാഷ്ട്രീയ നേതൃത്വങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നാണ് കൃഷിക്കാരുടെ പരാതി.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,