കുഞ്ഞുമോന്റെ മരണത്തിലെ ദുരൂഹത നീക്കണം:ബന്ധുക്കൾ എസ്പിക്ക് പരാതി നൽകി.

കൽപ്പറ്റ: കാട്ടിക്കുളം സ്വദേശിയായ കെട്ടിട നിർമ്മാണ തൊഴിലാളി കോട്ടയിൽ കുഞ്ഞുമോൻ്റെ മരണം സംബന്ധിച്ച് വ്യക്തമായി അന്വേഷിക്കണമെന്ന് കുടുംബം.കാട്ടിക്കുളം എടയൂർക്കുന്ന് കോട്ടയിൽ കുഞ്ഞുമോൻ ഒക്ടോബർ 10 നാണ് ജോലിസ്ഥലത്ത് വച്ച് മരണപെട്ടത്. വീടിന് സമീപത്തെ പുഴവയലിൽ സൈനുദ്ധീൻ എന്ന വ്യക്തിയുടെ വീട്ടിൽ ജോലിക്കായി പോയ ശേഷം പിന്നെ മരണപെട്ട നിലയിലാണ് കണ്ടെത്തിയത്. വീട് നിർമ്മാണ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു എന്നാണ് പറയപെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച തെളിവുകൾ ഒന്നും അപകടസ്ഥലത്ത് കണ്ടിരുന്നില്ല. വാഹനവും ഡ്രൈവർമാരും സമീപത്ത് ഉണ്ടായിരുന്നിട്ടും അപകടം നടന്ന് അരമണിക്കൂറിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ദൂരെ ഉള്ള ആളുകൾ പോലും സംഭവസ്ഥലത്തെത്തിയിട്ടും അഞ്ഞൂറ് മീറ്റർ മാത്രം അടുത്തുള്ള ബന്ധുക്കളെ വിവരം അറിയിക്കാനും വൈകി. തങ്ങളിൽ നിന്നും എന്തോ മറച്ചുവയ്ക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഈ ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് തിരുനെല്ലി പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഷോക്കേറ്റാണ് മരണം എന്ന് പറയുന്നുണ്ട്. എന്നാൽ അപകടം നടന്ന വീട്ടുക്കാർ ഇന്നേവരെ എങ്ങനെയാണ് ഷോക്കേറ്റതെന്ന് പോലും പറയുന്നില്ല. ദൂരെ ഉള്ള ആളുകൾ പോലും സംഭവസ്ഥലത്തെത്തിയിട്ടും അഞ്ഞൂറ് മീറ്റർ മാത്രം അടുത്തുള്ള ബന്ധുക്കളെ വിവരം അറിയിക്കാനും വൈകി. തങ്ങളിൽ നിന്നും എന്തോ മറച്ചുവയ്ക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഈ ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.മരണശേഷം ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനോ വസ്തുതകൾ ബോധ്യപ്പെടുത്താനോ തൊഴിലുടമയുടെ വീട്ടിൽ നിന്നോ ആരും എത്തിയില്ല.

കുഞ്ഞുമോന്റെ ഭാര്യയും സഹോദരിയും ഭാര്യാ സഹോദരനും മാതാവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.സംഭവത്തിലെ ദുരൂഹത അകറ്റണമെന്നാവശ്യപ്പെട്ട് കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ  ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. തുടർന്നുള്ള വിശുദ്ധ

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മില്‍മയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാത്തില്‍പ്പെട്ട, സംരംഭകരായ 18 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന

ഗതാഗത നിയന്ത്രണം

തരുവണ – കാഞ്ഞിരങ്ങാട് റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 31 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

മദ്യത്തോടൊപ്പം ടച്ചിംഗ്‌സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?

മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള

ഇന്ത്യയിലെ 99% ഹൃദയഘാതവുമായി ബന്ധപ്പെട്ടിരിക്കുന്ന ‘അദൃശ്യമായ’ 4 ഘടകങ്ങൾ ഇവയാണ്!

ഹൃദയ സംബന്ധമായ അസുഖങ്ങളാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. ഇക്കാര്യം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാർഡിയോളജിസ്റ്റുമാർ മുന്നറിയിപ്പും നൽകുന്നുണ്ട്. 99 ശതമാനം ഹൃദയഘാതങ്ങൾ, ഇതിനൊപ്പം ഉണ്ടാകുന്ന പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം ഇവയെ കുറിച്ചടക്കം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.