രാജ്യത്തെ വലിഞ്ഞുമുറുക്കുന്ന അർബുദം; കേസുകളും മരണവും കുത്തനെ ഉയരുമെന്ന് പഠനം

ഇന്ത്യയില്‍ അർബുദ നിരക്കുകള്‍ വർധിക്കുന്നതായി റിപ്പോർട്ട്. പുരുഷന്മാരില്‍ ചുണ്ട്, വായ അർബുദങ്ങളാണ് കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകള്‍ക്കിടയില്‍ സ്തനാർബുദ കേസുകളും. ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷണ ഏജൻസിയായ ഐസിഎംആർ-നാഷണല്‍ സെന്റർ ഫോർ ഡിസീസ് ഇൻഫോമാറ്റിക്‌സ് ആൻഡ് റിസേർച്ചിന്റെതാണ് ഗവേഷണ റിപ്പോർട്ട്.

ഇകാൻസർ ജേർണലിലാണ് ഗവേഷകർ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളിലെ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) അർബുദ കേസുകള്‍, മരണം തുടങ്ങിയവ സംബന്ധിച്ചാണ് പഠനം. ബ്രിക്‌സ് രാജ്യങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന അർബുദം, ഏത്രപേർ മരിക്കുന്നു, ജനങ്ങളുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ പഠനത്തിലുണ്ട്.

പുതിയ അർബുദ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്യുന്നത് റഷ്യയിലാണ്. പ്രോസ്റ്റേറ്റ്, ശ്വാസകോശം, കുടല്‍ എന്നിവിടങ്ങളിലാണ് റഷ്യയിലെ പുരുഷന്മാരില്‍ അർബുദം കൂടുതലായും ബാധിക്കുന്നത്.

ഇന്ത്യയിലെ പുരുഷന്മാരില്‍ വായിലും ചുണ്ടിലുമാണ് അർബുദം കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളില്‍ സ്തനങ്ങളിലും. ചൈനയില്‍ ശ്വാസകോശ അർബുദമാണ് സ്ത്രീകളില്‍ കൂടുതല്‍ റിപ്പോർട്ട് ചെയ്യുന്നതെന്നും പഠനം പറയുന്നു.

അർബുദം ബാധിച്ച് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്ന ദക്ഷിണാഫ്രിക്കയിലാണ്. അർബുദം ബാധിച്ച് കൂടുതല്‍ പുരുഷന്മാർ മരിക്കുന്നത് റഷ്യയിലും സ്ത്രീകള്‍ക്ക് ജീവൻ നഷ്ടമാകുന്നത് ദക്ഷിണാഫ്രിക്കയിലുമാണ്. ഇന്ത്യ ഒഴികയുള്ള മറ്റെല്ലാ ബ്രിക്‌സ് രാജ്യങ്ങളിലും ശ്വാസകോശ അർബുദത്തെ തുടർന്നാണ് കൂടുതല്‍ മരണങ്ങളും സംഭവിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്നത് സ്തനാർബുദമാണ്. വരും വർഷങ്ങളില്‍ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും അർബുദ കേസുകളും മരണങ്ങളും വർധിക്കുമെന്നും ഗവേഷകർ പറയുന്നു.

കാൻസർ എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ആഗോളതലത്തിലെ അർബുദ കേസുകളില്‍ 42 ശതമാനവും ബ്രിക്‌സ് രാജ്യങ്ങളിലാണെന്നാണ്. ചൈനയില്‍ 28 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉത്പാദന നഷ്ടമാണ് അർബുദം മൂലം സംഭവിച്ചതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

2022നും 2045നും ഇടയില്‍ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും അർബുദകേസുകളിലും മരണത്തിലും കുത്തനെയുള്ള വർധനവുണ്ടാകുമെന്നാണ് ഞങ്ങളുടെ വിശകലനം ചൂണ്ടിക്കാണിക്കുന്നത്. 2020നെ അപേക്ഷിച്ച് 2025ലേക്ക് എത്തുമ്പോഴേക്കും ഇന്ത്യയിലെ അർബുദകേസുകളുടെ എണ്ണത്തില്‍ 12.8 ശതമാനം ഉയർച്ചയുണ്ടാകുമെന്നും ഗവേഷണ രചയിതാക്കള്‍ പറയുന്നു.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.