ഇന്ത്യയിലെ വ്യവസായ പ്രമുഖനും കോടീശ്വരനുമായ പങ്കജ് ഓസ്വാളിന്റെ മകള്‍ വസുന്ധര ഓസ്വാള്‍ ഉഗാണ്ടയില്‍ പോലീസ് കസ്റ്റഡിയില്‍ എന്ന് റിപ്പോർട്ട്.
സാമ്ബത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവർത്തനങ്ങള്‍ ആരോപിച്ചാണ് പോലീസ് വസുന്ധരയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. ഉഗാണ്ടയില്‍ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരു ഷെഫിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസുമായും ക്രിപ്റ്റോകറൻസി ഇടപാട് ഉള്‍പ്പെടെയുള്ള സാമ്ബത്തിക തട്ടിപ്പുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് ആരോപണം.
26-കാരിയായ വസുന്ധര ഓസ്വാള്‍ ഇന്ത്യയിലാണ് ജനിച്ചതെങ്കിലും പിന്നീടുള്ള ജീവിതം ഓസ്ട്രേലിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലായിരുന്നു. സ്വിസ് സർവകലാശാലയില്‍നിന്ന് ധനകാര്യത്തില്‍ ബിരുദാനന്തര ബിരുദവും ഇവർ നേടിയിട്ടുണ്ട്. ഓസ്വാള്‍ ഗ്രൂപ്പിന്റെ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയായി ചുമതല വഹിക്കുന്ന വ്യക്തിയാണ് വസുന്ധര ഓസ്വാള്‍. ബിരുദപഠന കാലത്ത് തന്നെ പ്രോ ഇൻഡസ്ട്രീസിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ച വസുന്ധര നിരവധി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
വസുന്ധരയുടെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റിലൂടെയാണ് ഇവർ ഉഗാണ്ടയില്‍ തടവിലാണെന്ന കാര്യം പുറംലോകമറിയുന്നത്. വസുന്ധരയെ വളരെ മോശം അവസ്ഥയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം അവരുടെ കുടുംബം സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിച്ചത്. കുളിക്കാനും വസ്ത്രം മാറാൻ പോലും കഴിയാത്ത സാഹചര്യത്തിലാണെന്നും, അവള്‍ക്ക് ആങ്സൈറ്റി അറ്റാക്ക് ഉണ്ടായിട്ട് പോലും അധികൃതർ വേണ്ട പരിഗണന നല്‍കിയിട്ടില്ലെന്നുമാണ് കുടുംബം കുറ്റപ്പെടുത്തുന്നത്.
ഒക്ടോബർ ഒന്നിനാണ് വസുന്ധരയെ അവരുടെ ഇ.എൻ.എ. പ്ലാന്റില്‍ നിന്നും ആയുധധാരികളായ 20 പേരടങ്ങുന്ന സംഘം കസ്റ്റഡിയില്‍ എടുക്കുന്നത്. കാണാതായ ഒരാളെ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വസുന്ധരയെ കസ്റ്റഡിയില്‍ എടുക്കുന്നതെന്നാണ് ഇവർ നല്‍കുന്ന വിശദീകരണം. എന്നാല്‍, ഈ ആരോപണം ആദ്യഘട്ടത്തില്‍ തന്നെ കുടുംബം നിഷേധിച്ചിരുന്നു. ഇവർക്ക് പുറമെ, കമ്ബനിയുടെ നിയമോപദേഷ്ടാവ് ഉള്‍പ്പെടെയുള്ള സഹപ്രവർത്തകരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.
വസുന്ധരയുടെ ഫോണ്‍ ഉള്‍പ്പെടെയുള്ളവ അധികൃതർ പിടിച്ചെടുത്തിരിക്കുകയാണെന്നും അവരുടെ കുടുംബാംഗങ്ങളുമായോ അഭിഭാഷകരുമായോ ബന്ധപ്പെടാൻ അനുവദിക്കുന്നില്ലെന്നും ഇൻസ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. മകളെ നിയമവിരുദ്ധമായി തടവില്‍വെച്ചിരിക്കുകയാണെന്ന് കാണിച്ച് പിതാവ് പങ്കജ് ഓസ്വാള്‍ യുണൈറ്റഡ് നേഷൻസ് വർക്കിങ്ങ് ഗ്രൂപ്പ് ഓണ്‍ ആർബിറ്ററി ഡിറ്റെൻഷൻ വിഭാഗത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
വസുന്ധരയുടെ കമ്ബനിയിലെ മുൻജീവനക്കാരൻ നല്‍കിയ തെറ്റായ പരാതിയുടെ അടിസ്ഥാനത്തിലാണ് മകളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് ഓസ്വാള്‍ കുടുംബം പറയുന്നത്. പഞ്ചാബ് ആസ്ഥാനമായുള്ള ഓസ്വാള്‍ കുടുംബം വ്യവസായ മേഖലയിലെ വിജയങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ആരോഗ്യ മേഖലയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലെല്ലാം പേരെടുത്തിട്ടുള്ള ഈ കുടുംബം സ്വിറ്റ്സർലൻഡില്‍ 200 മില്ല്യണ്‍ ഡോളറിന്റെ വീട് സ്വന്തമാക്കിയതും അടുത്തിടെ വാർത്തയില്‍ ഇടംനേടിയിരുന്നു.