സ്വപ്ന സുരേഷ് മാധ്യമ രംഗത്തേക്ക്; വാർത്താമാധ്യമ രംഗത്തേക്കുള്ള വിവാദ നായികയുടെ പ്രവേശനം കർമ്മ ന്യൂസിലൂടെ

നയതന്ത്ര സ്വർണ്ണക്കടത്തിലെ വിവാദനായിക സ്വപ്ന സുരേഷ് മാധ്യമ രംഗത്തേക്ക് ചുവട് വയ്ക്കുന്നു. പ്രമുഖ ഓൺലൈൻ മാധ്യമമായ കർമ്മ ന്യൂസിലൂടെയാണ് സ്വപ്ന സുരേഷിന്റെ പുതിയ ചുവടുവെപ്പ്. കർമ്മ ന്യൂസ് സാറ്റലൈറ്റ് ചാനൽ ആകാൻ പോകുകയാണ് എന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. സാറ്റലൈറ്റ് ചാനൽ ആകാൻ പോകുന്ന കർമ്മ ന്യൂസിന്റെ എക്സിക്യൂട്ടീവ് ബിസിനസ് അഡ്മിനിസ്ട്രേറ്റർ സൗത്ത് ഇന്ത്യ ആയി താൻ ചുമതല ഏൽക്കുകയാണെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്.

പലപ്പോഴും വിവാദമാകുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാധ്യമമാണ് കർമ്മ ന്യൂസ്. സ്വപ്ന സുരേഷ് കൂടിയെത്തുന്നതോടെ കർമ്മ ന്യൂസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമെന്ന് ഉറപ്പാണ്. വാർത്ത അവതരണ രംഗത്ത് കൂടി സ്വപ്ന എത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. സ്വപ്നയുടെ വരവോടുകൂടി സർക്കാരിനെതിരായ കൂടുതൽ വെളിപ്പെടുത്തലുകളും കർമയിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്.

കർമ്മ ന്യൂസ് സൗത്ത് ഇന്ത്യൻ എക്സിക്യൂട്ടീവ് ബിസിനസ്‌ അഡ്മിനിസ്ട്രേറ്റർ ആയി ചുമതല ഏറ്റെടുത്ത സ്വപ്ന സുരേഷ് ഫേസ്ബുക്കില്‍ കുറിച്ച്‌ വരികള്‍ വായിക്കാം:

എൻ്റെ ജീവിതത്തില്‍ നടന്ന ഒരു പ്രധാന കാര്യം നിങ്ങളോട് ഞാൻ പങ്കുവെക്കാനാഗ്രഹിക്കുന്നു. കേരളത്തിലെ പ്രമുഖ വർത്ത മാധ്യമമായ കർമ്മ ന്യൂസ് സാറ്റലൈറ്റ് ന്യൂസ്‌ സംരംഭമായി മാറുന്ന സാഹചര്യത്തില്‍ ഞാനും കർമ്മ ന്യൂസ്‌ ചാനലിന്റെ ഭാഗമാകുകയാണ്. എനിക്ക് ഇത്തരം ഒരു അവസരം നല്‍കിയതിന് കർമ്മ ന്യൂസ്‌ സി. ഇ. ഒ ശ്രീ.പി. ആർ സോംദേവ്നോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. കർമ്മ ന്യൂസ്‌ ചാനലില്‍ എക്സിക്യൂട്ടീവ് ബിസിനസ്‌ അഡ്മിനിസ്ട്രേറ്റർ ( സൗത്ത് ഇന്ത്യ ) എന്ന പദവിയില്‍ ഞാൻ പ്രവർത്തിക്കും.ഇപ്പോള്‍ മുതല്‍ കർമ്മ ന്യൂസിന്റ വിജയത്തില്‍ നിർണായകമായ പങ്കുവഹിക്കാനും, മാധ്യമങ്ങളുടെ പരമോന്നത ലോകത്ത് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ പങ്കാളിയാകാനുംകഴിയുമെന്നതില്‍ അതിയായ സന്തോഷമുണ്ട്.

കുട്ടിക്കാലം മുതല്‍ വിശ്വസ്തയും സത്യസന്ധയയുമായ ഒരു പത്രപ്രവർത്തകയാകുക എന്നത് എൻ്റെ ആഗ്രഹമായിരുന്നു, പക്ഷേ വളവുകളും തിരിവുകളും ഉയർച്ചകളും താഴ്ചകളും നിറഞ്ഞ എന്റെ ജീവിതത്തില്‍ എനിക്ക് അത് ഒരു കരിയറായി എടുക്കാൻ കഴിഞ്ഞില്ല. കേരള ജനതയ്ക്ക് വേണ്ടി അങ്ങേയറ്റം ആത്മാർത്ഥതയോടും ധാർമ്മികതയോടും മൂല്യങ്ങളോടും കൂടി മാധ്യമ രംഗത്ത് പ്രവർത്തിക്കുമെന്ന് ഞാൻ എന്റെ പ്രിയപ്പെട്ടവർക്ക് വാക്ക് തരുന്നു.

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…

ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

നിങ്ങളറിയാതെ നിങ്ങളെ രോഗികളാക്കുന്ന ഭക്ഷണങ്ങള്‍; മരണം പോലും സംഭവിച്ചേക്കാം

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ മൂലമാണ് സംഭവിക്കുന്നത്.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ

ലക്ചറർ നിയമനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറര്‍ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി ടെക്ക്/ ബിഇ ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 21ന്

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.