കുട്ടികളുടെ ചികിത്സയ്ക്ക് അലോപ്പതിയെക്കാൾ മികച്ചത് ഹോമിയോപ്പതി; പുതിയ പഠനത്തിന്റെ വിശദാംശങ്ങൾ

രണ്ട് വയസിന് താഴെയുള്ള കുട്ടികളില്‍ അലോപതി ചികിത്സയെക്കാള്‍ മികച്ചത് ഹോമിയോപതി ചികിത്സയെന്ന് പഠന റിപ്പോര്‍ട്ട്.

യൂറോപ്യന്‍ ജേണല്‍ ഓഫ് പീഡിയാട്രിക്സില്‍ (ഇജെപി) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ജനനം മുതല്‍ 24 മാസം വരെ പ്രായമുള്ള 108 കുട്ടികളുടെ ആരോഗ്യനില താരതമ്യം ചെയ്യുമ്ബോള്‍ ഹോമിയോപതി ചികിത്സയില്‍ കുട്ടികളുടെ അസുഖം ഭേദമാകുന്നതിന് അലോപതിയേക്കാള്‍ മികച്ചതെന്ന് കണ്ടെത്തി.

തെലങ്കാനയിലെ ജിയാര്‍ ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സര്‍വീസസ് (ജിംസ്) ഹോസ്പിറ്റലിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച്‌ ഇന്‍ ഹോമിയോപ്പതി (സിസിആര്‍എച്ച്‌) സഹകരണ ഔട്ട്‌പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റാണ് താരതമ്യ പഠനം നടത്തിയത്. പനി, വയറിളക്കം, ശ്വാസകോശ സംബന്ധമായ അണുബാധ തുടങ്ങിയ വിവിധ നിശിത രോഗങ്ങള്‍ക്കാണ് ഹോമിയോപതി കുട്ടികളില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.

ഹോമിയോപതിയില്‍ ചികിത്സ തേടുന്ന കുട്ടികള്‍ക്ക് 24 മാസത്തിനുള്ളില്‍ സാധാരണ ചികിത്സ തേടുന്ന കുട്ടികളില്‍ നിന്ന് വളരെ കുറച്ച്‌ അസുഖ ദിവസങ്ങള്‍ മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂവെന്ന് ഗവേഷകര്‍ കണ്ടെത്തി. തുടര്‍ ഹോമിയോപതി ചികിത്സയിലൂടെ കുട്ടികളില്‍ ശ്വാസകോശ സംബന്ധ അസുഖങ്ങള്‍ കുറയുന്നതായി കാണുന്നുണ്ട്. എന്നാല്‍ വയറിളക്കം കുട്ടികളില്‍ ഉണ്ടാകുമ്ബോള്‍ അലോപതിയിലും, ഹോമിയോപതിയിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പഠനമനുസരിച്ച്‌ രണ്ട് ഗ്രൂപ്പുകളിലും കാര്യമായ പ്രതികൂല പ്രതികരണങ്ങളോ, മരണങ്ങളോ രേഖപ്പെടുത്തിയിട്ടുമില്ല.

ഹോമിയോപതി ഗ്രൂപ്പിലെ കുട്ടികളില്‍ 14 അസുഖങ്ങളില്‍ ആന്റബയോട്ടിക്കുകള്‍ ആവശ്യമായിരുന്നു. എന്നാല്‍ മറ്റ് ഗ്രൂപ്പിലെ കുട്ടികളില്‍ 141 പേര്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ആവശ്യമായി എന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാലും മെഡിക്കല്‍ ഫലങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ഹോമിയോപതിക്ക് കഴിയുമെന്ന് പഠനം സൂചിപ്പിക്കുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു.

പതിവ് പരമ്ബരാഗത ശിശു ആരോഗ്യ സംരക്ഷണവുമായി ഹോമിയോപ്പതി ചികിത്സ സംയോജിപ്പിക്കുന്നത് ആന്റിബയോട്ടിക്കുകള്‍ക്ക് സുരക്ഷിതവും ഫലപ്രദവും ചെലവുകുറഞ്ഞതുമായ ബദല്‍ വാഗ്ദാനം ചെയ്‌തേക്കാം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അലോപ്പതിയും ഹോമിയോപ്പതിയും തമ്മിലുള്ള സംവാദം കാലാകാലങ്ങളില്‍ നിലനില്‍ക്കുന്നു, വക്താക്കളും വിമർശകരും അവയുടെ ഫലപ്രാപ്തിയെയും ശാസ്ത്രീയ സാധുതയെയും കുറിച്ച്‌ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ വാഗ്ദാനം ചെയ്യുന്നു. രണ്ട് മേഖലകളും വിപുലമായ ഗവേഷണത്തിന് വിധേയമായി തുടരുന്നു , ഇത് മെഡിക്കല്‍ വിജ്ഞാനത്തിലും ചികിത്സാ സമീപനങ്ങളിലും ഗണ്യമായ പുരോഗതിക്ക് കാരണമാകുന്നു.

വ്യത്യസ്ത തത്ത്വചിന്തകളും രീതിശാസ്ത്രങ്ങളും ഉണ്ടായിരുന്നിട്ടും, അലോപ്പതിയും ഹോമിയോപ്പതി ചികിത്സകളും വിവിധ രോഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനും വൈദ്യശാസ്ത്രത്തിൻ്റെ വിശാലമായ മേഖലയില്‍ പുരോഗതി കൈവരിക്കുന്നതിനും അവശ്യമായ പങ്ക് വഹിക്കുന്നു.

അസുഖമോ അവസ്ഥയോ ബാധിച്ച ഒരു പ്രത്യേക അവയവത്തെയോ പ്രദേശത്തെയോ ചികിത്സിക്കുന്നതില്‍ അലോപ്പതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നിരുന്നാലും, ഈ സമീപനം പാർശ്വഫലങ്ങളും സമീപ പ്രദേശങ്ങളിലേക്ക് അണുബാധ പടരാനുള്ള സാധ്യതയും അപകടത്തിലാക്കുന്നു. നേരെമറിച്ച്‌, ഹോമിയോപ്പതി സാധാരണയായി സുരക്ഷിതമായി കണക്കാക്കപ്പെടുന്നു, കാരണം ഇത് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നില്ല.ബാധിത പ്രദേശത്തെ മാത്രമല്ല, മുഴുവൻ ശരീരത്തെയും സുഖപ്പെടുത്താൻ ഇത് ലക്ഷ്യമിടുന്നു.

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ച് നിധി ആപ്കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ജനുവരി 27 രാവിലെ ഒന്‍പതിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന, ഒഴുക്കന്മൂല, വിവേകാനന്ദ പ്രദേശങ്ങളില്‍ നാളെ (ജനുവരി 24) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ (ക്ലാസ് 1, ക്ലാസ് 2) എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി,

വാഹനാപകടത്തിൽ ഒരാൾ മരിച്ചു

മേപ്പാടി: തൊള്ളായിരംകണ്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മേപ്പാടി കോട്ടത്തറ വയൽ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്. നിർ ത്തിയിട്ട ജീപ്പ് പെട്ടെന്ന് പിന്നോട്ടിറങ്ങി കുഴിയിൽ പതിക്കുകയായിരു ന്നുവെന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൂടെ

ലേലം റദ്ദാക്കി

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍ എ.സി കാറിന്റെ ലേലം റദ്ദാക്കിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജനുവരി 20- ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍

ഡ്രോയിങ് ടീച്ചര്‍ നിയമനം

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 29 ന് രാവിലെ 11 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.