സ്വപ്ന സുരേഷ് മാധ്യമ രംഗത്തേക്ക്; വാർത്താമാധ്യമ രംഗത്തേക്കുള്ള വിവാദ നായികയുടെ പ്രവേശനം കർമ്മ ന്യൂസിലൂടെ

നയതന്ത്ര സ്വർണ്ണക്കടത്തിലെ വിവാദനായിക സ്വപ്ന സുരേഷ് മാധ്യമ രംഗത്തേക്ക് ചുവട് വയ്ക്കുന്നു. പ്രമുഖ ഓൺലൈൻ മാധ്യമമായ കർമ്മ ന്യൂസിലൂടെയാണ് സ്വപ്ന സുരേഷിന്റെ പുതിയ ചുവടുവെപ്പ്. കർമ്മ ന്യൂസ് സാറ്റലൈറ്റ് ചാനൽ ആകാൻ പോകുകയാണ് എന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. സാറ്റലൈറ്റ് ചാനൽ ആകാൻ പോകുന്ന കർമ്മ ന്യൂസിന്റെ എക്സിക്യൂട്ടീവ് ബിസിനസ് അഡ്മിനിസ്ട്രേറ്റർ സൗത്ത് ഇന്ത്യ ആയി താൻ ചുമതല ഏൽക്കുകയാണെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്.

പലപ്പോഴും വിവാദമാകുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാധ്യമമാണ് കർമ്മ ന്യൂസ്. സ്വപ്ന സുരേഷ് കൂടിയെത്തുന്നതോടെ കർമ്മ ന്യൂസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമെന്ന് ഉറപ്പാണ്. വാർത്ത അവതരണ രംഗത്ത് കൂടി സ്വപ്ന എത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. സ്വപ്നയുടെ വരവോടുകൂടി സർക്കാരിനെതിരായ കൂടുതൽ വെളിപ്പെടുത്തലുകളും കർമയിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്.

കർമ്മ ന്യൂസ് സൗത്ത് ഇന്ത്യൻ എക്സിക്യൂട്ടീവ് ബിസിനസ്‌ അഡ്മിനിസ്ട്രേറ്റർ ആയി ചുമതല ഏറ്റെടുത്ത സ്വപ്ന സുരേഷ് ഫേസ്ബുക്കില്‍ കുറിച്ച്‌ വരികള്‍ വായിക്കാം:

എൻ്റെ ജീവിതത്തില്‍ നടന്ന ഒരു പ്രധാന കാര്യം നിങ്ങളോട് ഞാൻ പങ്കുവെക്കാനാഗ്രഹിക്കുന്നു. കേരളത്തിലെ പ്രമുഖ വർത്ത മാധ്യമമായ കർമ്മ ന്യൂസ് സാറ്റലൈറ്റ് ന്യൂസ്‌ സംരംഭമായി മാറുന്ന സാഹചര്യത്തില്‍ ഞാനും കർമ്മ ന്യൂസ്‌ ചാനലിന്റെ ഭാഗമാകുകയാണ്. എനിക്ക് ഇത്തരം ഒരു അവസരം നല്‍കിയതിന് കർമ്മ ന്യൂസ്‌ സി. ഇ. ഒ ശ്രീ.പി. ആർ സോംദേവ്നോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. കർമ്മ ന്യൂസ്‌ ചാനലില്‍ എക്സിക്യൂട്ടീവ് ബിസിനസ്‌ അഡ്മിനിസ്ട്രേറ്റർ ( സൗത്ത് ഇന്ത്യ ) എന്ന പദവിയില്‍ ഞാൻ പ്രവർത്തിക്കും.ഇപ്പോള്‍ മുതല്‍ കർമ്മ ന്യൂസിന്റ വിജയത്തില്‍ നിർണായകമായ പങ്കുവഹിക്കാനും, മാധ്യമങ്ങളുടെ പരമോന്നത ലോകത്ത് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ പങ്കാളിയാകാനുംകഴിയുമെന്നതില്‍ അതിയായ സന്തോഷമുണ്ട്.

കുട്ടിക്കാലം മുതല്‍ വിശ്വസ്തയും സത്യസന്ധയയുമായ ഒരു പത്രപ്രവർത്തകയാകുക എന്നത് എൻ്റെ ആഗ്രഹമായിരുന്നു, പക്ഷേ വളവുകളും തിരിവുകളും ഉയർച്ചകളും താഴ്ചകളും നിറഞ്ഞ എന്റെ ജീവിതത്തില്‍ എനിക്ക് അത് ഒരു കരിയറായി എടുക്കാൻ കഴിഞ്ഞില്ല. കേരള ജനതയ്ക്ക് വേണ്ടി അങ്ങേയറ്റം ആത്മാർത്ഥതയോടും ധാർമ്മികതയോടും മൂല്യങ്ങളോടും കൂടി മാധ്യമ രംഗത്ത് പ്രവർത്തിക്കുമെന്ന് ഞാൻ എന്റെ പ്രിയപ്പെട്ടവർക്ക് വാക്ക് തരുന്നു.

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വളണ്ടിയർ ദിനചാരണത്തിന്റെ ഭാഗമായി കാക്കവയൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയര്‍‌മാര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാര്‍പ്പിടമില്ലാത്തവര്‍ക്ക് സ്നേഹഭവനമൊരുക്കാൻ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫെസ്റ്റ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മിഷൻ മാനേജറുമായ

ബയോവേഴ്സ് എക്സ്പോ സംഘടിപ്പിച്ചു.

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ

കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു.

കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ ,

സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും, ലോക പുരുഷ ദിനാചരണവും സംഘടിപ്പിച്ചു.

ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തി.പരിപാടിയിൽ ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌

തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആറ് മാസത്തിനിടെ ഉയർന്നത് 13 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം. ലിറ്ററിന് 74 രൂപയായി ഉയര്‍ന്നു. ആറ് മാസം കൊണ്ട് മണ്ണെണ്ണയ്ക്ക് ലിറ്ററിന് 13 രൂപയാണ് കൂടിയത്. ജൂണില്‍ ലിറ്ററിന് 61 രൂപയായിരുന്നു. ഇതാണ് ഡിസംബര്‍ മാസം ആകുമ്പോഴേക്ക് 74

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.