സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഇനി ഫിറ്റ്നസ് ലഭിക്കും

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് അനുവദിക്കാൻ ഇളവ് അനുവദിച്ച്‌ സർക്കാർ. ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ പുതിയ ഉത്തരവിറക്കി. ഇതോടെ നൂറുകണക്കിന് സർക്കാർ, എയ്ഡഡ് സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള തടസം നീങ്ങും. സ്കൂള്‍ കെട്ടിടങ്ങളുടെ ശരിയായ വിസ്തീർണം തദ്ദേശ സ്ഥാപനങ്ങളുടെ അസസ്മെന്റ് രജിസ്റ്ററുകളില്‍ ചേർക്കാത്തതായിരുന്നു ഫിറ്റ്നസ് നല്‍കുന്നതില്‍ തടസ്സം നേരിടാൻ കാരണം. ഇതിനെതിരെ എയ്ഡഡ് സ്കൂള്‍ മാനേജർമാരും കെപിഎസ്എംഎയും സർക്കാറിനെ സമീപിച്ചിരുന്നു. നൂറുകണക്കിന് പരാതികള്‍ ലഭിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് മൂന്ന് മേഖലകളാക്കി തിരിച്ച്‌ പ്രത്യേക അദാലത്ത് നടത്തിയിരുന്നു. തുടർന്നാണ് സർക്കാർ പരിഹാര നടപടികള്‍ നിർദേശിച്ച്‌ ഉത്തരവിറക്കിയത്. സ്കൂള്‍ കെട്ടിടങ്ങളുടെ ശരിയായ വിസ്തീർണം അസസ്മെന്റ് രജിസ്റ്ററുകളില്‍ ചേർക്കാനാണ് പുതിയ നിർദേശം. ഡേറ്റാബേസില്‍ ചേർക്കുന്നതിന് എയ്ഡഡ് സ്കൂളുകളുടെ മാനേജർമാർ അപേക്ഷ നല്‍കണം. സർക്കാർ സ്കൂളുകളിലെ പ്രിൻസിപ്പലോ പ്രഥമാധ്യാപകനോ സ്വയം സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലവും പ്ലാനും മൂന്ന് മാസത്തിനകം സമർപ്പിക്കണം. സ്കൂള്‍ കെട്ടിടം നേരത്തേ നിർമിച്ചതാണെന്ന് തെളിയിക്കാൻ രേഖകള്‍ ഹാജരാക്കണം. ഇത് പരിശോധിച്ച്‌ സെക്രട്ടറിമാർ സഞ്ചയ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തണം. ഇത് സംബന്ധിച്ച സർക്കുലർ തദ്ദേശ സ്ഥാപന അധികൃതർക്ക് കൈമാറി. മുൻ വർഷങ്ങളില്‍ ലഭിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റുകള്‍ സ്കൂള്‍ അധികൃതർ ഹാജരാക്കണം. കെട്ടിട നിർമാണ ചട്ടം പാസാക്കുന്നതിന് മുൻപ് നിർമിച്ച കെട്ടിടമാണെന്ന് തെളിയിക്കാൻ നിർമാണസമയത്ത് അടച്ച സൂപ്പർവിഷൻ ചാർജ് രേഖകളോ, മറ്റേതെങ്കിലും രേഖകളോ, കെട്ടിടത്തിന്റെ ഫോട്ടോകളോ സമർപ്പിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. ഹാജരാക്കുന്ന രേഖകള്‍ പരിശോധിച്ചശേഷമാകും ഉദ്യോഗസ്ഥർ തുടർനടപടികള്‍ സ്വീകരിക്കുക. കെട്ടിട നിർമാണത്തിൻ്റെ കാലപ്പഴക്കവും ചട്ടങ്ങള്‍ ബാധകമാണോ എന്നും പരിശോധിക്കും. ചട്ടങ്ങള്‍ ബാധകമാകുന്നതിന് മുൻപ് നിർമ്മിച്ച കെട്ടിടങ്ങള്‍ക്ക് ക്രമവല്‍ക്കരണ ഫീസ് ഈടാക്കരുതെന്നും നിർദ്ദേശമുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്റില്‍ ഉള്‍പ്പെടാതെ വരുന്ന അനുബന്ധ കെട്ടിടങ്ങളായ സ്റ്റേജ്, കഞ്ഞിപ്പുര, ശൗചാലയം മുതലായവയുടെ വിസ്തീർണവും പരിശോധിച്ച്‌ സഞ്ചയ ഡേറ്റാബേസില്‍ ഉള്‍ക്കൊള്ളിക്കും. കെട്ടിടങ്ങളുടെ കാർപ്പെറ്റ് ഏരിയ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതു സംബന്ധിച്ച പരിശോധന നടത്തി എഞ്ചിനീയറിങ് വിഭാഗം റിപ്പോർട്ട് സമർപ്പിക്കണം.

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.