മഞ്ഞപ്പിത്തം അപകടകരമാം തോതിൽ വ്യാപിക്കുന്നു.

സംസ്ഥാനത്ത് മഞ്ഞപ്പിത്തം അപകടകരമായ തോതില്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ്. മുൻപ് ചെറിയ ചികിത്സ കൊണ്ട് ഭേദമായിരുന്ന രോഗം ഇപ്പോള്‍ ജീവൻ വരെ എടുക്കുന്ന തരത്തില്‍ ഗുരുതര സ്ഥിതിയിലെത്തിയിട്ടുണ്ടെന്ന് മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പലതരം സങ്കീർണതകളോടെയാണ് ഇപ്പോള്‍ ആളുകളില്‍ അസുഖം കണ്ടെത്തുന്നത്. ഹെപറ്റൈറ്റിസ് ‘എ’യ്ക്ക് കീഴടങ്ങി മരിക്കുന്നവരില്‍ കൂടുതലും ചെറുപ്പക്കാരും മുൻപ് ഒരു രോഗം ഇമില്ലാത്തവരുമാണ്. രോഗം ബാധിച്ചവർ ഇപ്പോള്‍ ഭയത്തോടെയാണ് ചികിത്സിയ്ക്കായി എത്തുന്നതെന്ന് ഡോക്ടർമാർ പറയുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശുചിത്വമില്ലാത്ത വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണു മഞ്ഞപ്പിത്തം പകരുന്നത്. അതിനാല്‍, വീട്ടിലെ വെള്ളമാണെങ്കിലും തിളപ്പിച്ച് വേണം കുടിക്കാൻ. അല്ലെങ്കില്‍ വിശ്വസനീയമായ വാട്ടർ പ്യൂരിഫയർ ഉപയോഗിക്കണം. കല്യാണം പോലെയുള്ള ആഘോഷ വേളകളില്‍ ഒരു പരിധിവരെ തണുത്ത വെള്ളം ഒഴിവാക്കണം. ജ്യൂസ് കടകളില്‍ തിളപ്പിച്ചാറിയതോ പ്യൂരിഫയറില്‍നിന്ന് എടുത്തതോ ആയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. പാതി തിളപ്പിച്ചും പാതി പച്ചവെള്ളം ഒഴിച്ചും കുടിക്കാൻ വെള്ളം നല്‍കുന്ന രീതി ഹോട്ടലുകാർ ഒഴിവാക്കണം. കുപ്പിവെള്ളം ഉപയോഗിക്കുമ്പോള്‍ ശുദ്ധി ഉറപ്പാക്കണം. വിശ്വസിക്കാവുന്ന ബ്രാൻഡ് ആണെന്നും സീല്‍ പൊട്ടിച്ചിട്ടില്ലെന്നും ഉറപ്പാക്കി മാത്രം കുപ്പിവെള്ളം ഉപയോഗിക്കുക. സ്ഥിരമായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവർ മഞ്ഞപ്പിത്തത്തിനെതിരെയുള്ള വാക്‌സിൻ എടുക്കണമെന്നും ഡോക്ടർമാർ അറിയിക്കുന്നു. രണ്ടോ മൂന്നോ ദിവസം കൂടി ഛർദ്ദി ഉണ്ടാകും, അതു കഴിഞ്ഞ് ലിവർ ടെസ്റ്റിലെ അളവുകള്‍ മെല്ലെ കുറഞ്ഞുതുടങ്ങും, മഞ്ഞ കുറയാൻ കുറച്ചു ദിവസം കൂടി എടുക്കും, വിശ്രമിക്കുക, നന്നായി വെള്ളം കുടിക്കുക ഈ ഉപദേശവും കൊടുത്ത് അങ്ങ് വിടാറായിരുന്നു പതിവ്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ല. പലതരം സങ്കീർണതകളാണ് പ്രകടമാകുന്നത്. ചികിത്സിക്കുമ്പോള്‍ ഭയമാണിപ്പോള്‍. ഹെപറ്റൈറ്റീസ് എ പകരുന്നത് വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മാത്രമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നിട്ടും എന്തേ വീണ്ടും വീണ്ടും അണുബാധ..? ശ്രദ്ധ വേണ്ടത്ര പതിയുന്നില്ലെന്നർഥം. ഇപ്പോഴും നമ്മള്‍ വൃത്തിയില്ലാത്ത വെള്ളം കുടിക്കുന്നു എന്നർഥം. വിശ്വാസം തോന്നാത്ത ഒരു സ്ഥലത്തുനിന്നും വെള്ളം, ജ്യൂസ് ഒന്നും തന്നെ കുടിക്കരുത്. വീട്ടില്‍ കുടിക്കാൻ ആവശ്യത്തിന് വെള്ളം തിളപ്പിച്ചുവെയ്ക്കണം. അത് സ്വന്തം കിണറിലെ വെള്ളം ആണെങ്കിലും. അല്ലെങ്കില്‍ വിശ്വസിക്കാവുന്ന പ്യൂരിഫയർ ഉണ്ടാവണം. പുറത്തേക്ക് പോകുമ്പോള്‍ ചമ്മല്‍ വിചാരിക്കേണ്ട, ഇച്ചിരി ഭാരം സഹിച്ചാലും സാരമില്ല, ആവശ്യത്തിന് വെള്ളം കുപ്പിയിലാക്കി കൊണ്ടുപോകുക തന്നെ. പുറത്തുനിന്ന് തിളപ്പിച്ച ചായ, കാപ്പി പോലെയുള്ള പാനീയങ്ങള്‍ കുടിക്കാം. കല്യാണം പോലെയുള്ള ചടങ്ങുകളിലും തണുത്ത വെള്ളം ഒഴിവാക്കി ചായയോ കാപ്പിയോ ആക്കുന്നതാകും പ്രായോഗികം. ജ്യൂസ് കച്ചവടം നടത്തുന്നവരോട്. നിങ്ങള്‍ കൊടുക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല നിങ്ങള്‍ക്കുണ്ട്. ശുദ്ധമെന്ന് പറഞ്ഞാല്‍ കിണറില്‍നിന്ന് മോട്ടോർ വച്ചടിച്ച വെള്ളം ശുദ്ധമെന്ന് കരുതരുത്. തിളപ്പിച്ചാറിയതോ വിശ്വസിക്കാവുന്ന പ്യൂരിഫയറില്‍നിന്ന് എടുത്തതോ ആവണം. നിങ്ങള്‍ അതിനുള്ള അമിത ചെലവ് ജ്യൂസിന്റെ വിലയില്‍ കൂട്ടി ഇട്ടാലും സാരമില്ല. ഹോട്ടലില്‍ കുടിക്കാൻ കൊടുക്കുന്ന വെള്ളവും ഇതുപോലെ ആവണം. പകുതി തിളപ്പിച്ചതില്‍ പകുതി പൈപ്പ് വെള്ളം ഒഴിച്ചുള്ള തണുപ്പിക്കല്‍ പാടില്ല. നിങ്ങളുടെ ജോലി വളരെ ഉത്തരവാദിത്തമുള്ളതാണ്. നിങ്ങള്‍ അശ്രദ്ധമായി കൊടുക്കുന്ന ജ്യൂസ് കാരണം ഒരാളുടെ ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഓർക്കണം. കുപ്പി വെള്ളത്തിന്റെ ശുദ്ധിയുടെ കാര്യത്തില്‍ ഒരു ഉറപ്പുമില്ല. കാരണം, തോന്നിയ വെള്ളം നിറച്ചുവില്‍ക്കുന്നവർ ഉണ്ടെന്ന് പറയപ്പെടുന്നു. സത്യം അറിയില്ല. റിസ്‌ക് എടുക്കാതിരിക്കലാണ് ഉത്തമം. വിശ്വസിക്കാവുന്ന ബ്രാൻഡ്, സീല്‍ പൊട്ടിക്കില്ലെന്ന് ഉറപ്പുള്ളതൊക്കെ ആണെങ്കില്‍ വേറെ വഴികളില്ലെങ്കില്‍ ഉപയോഗിക്കാം. വീട്ടില്‍നിന്ന് കുപ്പിയും കൊണ്ട് നടക്കാനുള്ള മടി കാരണം കുപ്പി വെള്ളത്തെ ആശ്രയിക്കരുത്. ഇനി ഇതിലൊന്നും കാര്യങ്ങള്‍ പരിഹരിക്കാൻ കഴിയാത്തവർക്ക്, ഉദാഹരണത്തിന് എപ്പോഴും യാത്ര ചെയ്യുന്നവർ, എപ്പോഴും പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നവർ തുടങ്ങിയവർക്ക് വാക്സിനെ ആശ്രയിക്കാം. കാര്യം ഗൗരവമായി എടുക്കണം. ഇനിയും ഇത്തരത്തിലുള്ള മരണങ്ങള്‍ സംഭവിച്ചുകൂടാ. നമുക്ക് തടയാവുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.