ഷവർമ അടക്കമുള്ള ആഹാര സാധനങ്ങള്‍ തയ്യാറാക്കിയ തീയതിയും സമയവും പായ്‌ക്കറ്റില്‍ രേഖപ്പെടുത്തണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. 2022 മെയ് ഒന്നിന് ഷവർമയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കാസർഗോഡ് ചെറുവത്തൂർ പ്ലസ് വണ്‍ വിദ്യാർത്ഥിനി ദേവനന്ദ മരിച്ച സംഭവത്തെ തുടർന്ന് മാതാവ് നല്‍കിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. മകളുടെ മരണകാരണം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാതാവ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. കോടതി ചെലവായി 25,000 രൂപ ഹർജിക്കാരിക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്. ഹർജിക്കാരിയെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ഷവർമ നിർമ്മിക്കുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഏപ്രില്‍ മുതല്‍ ഒക്ടോബർ വരെ നടത്തിയ പരിശോധനകളില്‍ 12.43 ലക്ഷം രൂപ പിഴ ഈടാക്കിയെന്ന് സർക്കാർ അറിയിച്ചു. ഭക്ഷ്യ സുരക്ഷ നിയമപ്രകാരം ഹർജിക്കാരിക്ക് നഷ്ടപരിഹാരം നല്‍കുന്നത് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന കാസർഗോഡ് അഡിഷണല്‍ സെഷൻസ് കോടതി രണ്ട് മാസത്തിനകം പരിഗണിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ